Skip to main content

സര്‍വ്വകലാശാലകളുടെ സ്വയംഭരണവും ജനാധിപത്യവും തകര്‍ത്ത്‌ കാവിവല്‍ക്കരിക്കാനുള്ള നയപരിപാടികള്‍ ഗവര്‍ണര്‍ അടിയന്തിരമായി അവസാനിപ്പിക്കണം

സര്‍വ്വകലാശാലകളുടെ സ്വയംഭരണവും, ജനാധിപത്യവും തകര്‍ത്ത്‌ കാവിവല്‍ക്കരിക്കാനുള്ള നയപരിപാടികള്‍ ഗവര്‍ണര്‍ അടിയന്തിരമായി അവസാനിപ്പിക്കണം. സര്‍വ്വകലാശാലകളുടെ ജനാധിപത്യത്തിന്റേയും, സ്വയംഭരണത്തിന്റേയും ഭാഗമായാണ്‌ സിന്‍ഡിക്കേറ്റുകള്‍ രൂപീകരിക്കപ്പെട്ടിട്ടുള്ളത്‌. ഇതിന്റെ തുടര്‍ച്ചയായാണ്‌ അവര്‍ക്ക്‌ നല്‍കിയിട്ടുള്ള അധികാരങ്ങള്‍. സിന്‍ഡിക്കേറ്റ്‌ തീരുമാനങ്ങള്‍ നടപ്പിലാക്കേണ്ട ഉത്തരവാദിത്വം വൈസ്‌ ചാന്‍സിലര്‍ക്കുണ്ട്‌. എന്നാല്‍ ഗവര്‍ണറുടെ കാവിവല്‍ക്കരണ അജണ്ടയുടെ ഭാഗമായി പിന്‍വാതില്‍ നിയമനം നേടിയ വൈസ്‌ ചാന്‍സിലര്‍മാര്‍ സംഘപരിവാര്‍ അജണ്ടകള്‍ മാത്രമേ നടപ്പിലാക്കൂവെന്ന സമീപനമാണ്‌ സ്വീകരിക്കുന്നത്‌. കേരളത്തിന്റെ വിദ്യാഭ്യാസ മേഖല നേടിയെടുത്ത ജനാധിപത്യത്തേയും, സ്വയംഭരണത്തേയും തകര്‍ക്കുന്നതിനുള്ള നടപടികളാണ്‌ ഇവര്‍ മുന്നോട്ടുവയ്‌ക്കുന്നത്‌.
നവകേരള സൃഷ്ടിക്കായി വൈജ്ഞാനിക സമൂഹം രൂപപ്പെടുത്തുന്നതിന്‌ സര്‍വ്വകലാശാലകളെ സജ്ജമാക്കാനാണ്‌ കേരള സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. അതിന്റെ ഭാഗമായി കേരളത്തിലെ സര്‍വ്വകലാശാലകള്‍ ലോക റാങ്കിങ്ങിലുള്‍പ്പെടെ മുന്നോട്ടുവന്നിരിക്കുന്ന ഇന്ത്യയിലെ മികച്ച യൂണിവേഴ്‌സിറ്റികളുടേയും, കോളേജുകളുടേയും കൂട്ടത്തില്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറെയുണ്ട്‌. ഇത്തരം മുന്നേറ്റത്തിന്റെ ഘട്ടത്തിലാണ്‌ സര്‍വ്വകലാശാലകളുടെ ദൈനംദിന പ്രവര്‍ത്തനത്തെ കാവി നോമിനികളായ വൈസ്‌ ചാന്‍സിലര്‍മാരെ ഉപയോഗപ്പെടുത്തി ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നത്‌. കേരളത്തിന്റെ വികസനത്തേയും, പുതുതലമുറയുടെ ഭാവിയേയും തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. കേരള വികസനത്തിന്‌ ഒരു സംഭാവനയും ചെയ്യാത്ത സംഘപരിവാര്‍ കേരളത്തിന്റെ നേട്ടങ്ങളെ തകര്‍ക്കാനും ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്‌. അതിന്റെ പ്രധാനപ്പെട്ട തെളിവാണ്‌ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള പരിശ്രമങ്ങള്‍. കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യപ്രകാരം ഗവര്‍ണര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം നിലപാടുകളെ സംബന്ധിച്ച്‌ യുഡിഎഫ്‌ അഭിപ്രായം വ്യക്തമാക്കണം.
 

കൂടുതൽ ലേഖനങ്ങൾ

ജയചന്ദ്രൻ്റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നത്. ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരൻ്റെയും ഇന്ത്യയിൽ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രൻ. ജയചന്ദ്രൻ്റെ ഗാന ശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം.

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. സംഗീതാരാധാകർ നെഞ്ചേറ്റിയ ഭാവഗായകനായിരുന്നു ജയചന്ദ്രൻ. തമിഴിലും കന്നഡയിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ആ ശബ്ദം നിറഞ്ഞൊഴുകി.

ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംഭവബഹുലമായ 2024 നോട് വിട പറഞ്ഞ് പുതുവർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണല്ലോ. ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ജനങ്ങൾ പുതുവർഷത്തെ വരവേറ്റത്.

സ. പുത്തലത്ത് ദിനേശൻ രചിച്ച നാലു പുസ്‌തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശിപ്പിച്ചു

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പുത്തലത്ത് ദിനേശൻ രചിച്ച നാലു പുസ്‌തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശിപ്പിച്ചു. 'വെള്ളത്തിൽ മീനുകളെന്നപോൽ, ബഹുസ്വരതയും മതരാഷ്ട്രവാദങ്ങളും, പഴമയുടെ പുതുവായനകൾ, സ്മരണകൾ സമരായുധങ്ങൾ' എന്നിവയാണ്‌ പ്രകാശിപ്പിച്ചത്‌.