Skip to main content

ബ്രൂവെറിയിൽ സ്പിരിറ്റ് ലോബിക്ക് വേണ്ടിയാണ് കോൺഗ്രസും ബിജെപിയും അനാവശ്യ വിവാദം ഉയർത്തുന്നത്

കഞ്ചിക്കോട് സ്ഥാപിക്കുന്ന എഥനോൾ നിർമ്മാണ ഫാക്ടറിക്കെതിരെ കോൺഗ്രസ്-ബിജെപി നേതാക്കന്മാർ അനാവശ്യ വിവാദങ്ങളാണ് ഉയർത്തുന്നത്. കർണാടകത്തിലെയും മഹാരാഷ്ട്രയിലെയും സ്പിരിറ്റ് ലോബികൾക്ക് വേണ്ടിയാണ് ഈ രണ്ടു കൂട്ടരും പ്രവർത്തിക്കുന്നത്. ഒരു വർഷം 18 കോടി ലിറ്റർ ഇവിടെ തന്നെ ഉൽപ്പാദിപ്പിക്കുക എന്നതാണ് ഈ ഫാക്ടറി പ്രധാനമായും ലക്ഷ്യമിടുന്നത്. കോടിക്കണക്കിന് ലിറ്റർ സ്പിരിറ്റ് ഒരു വർഷം കേരളത്തിൽ എത്തിക്കുന്നതിലൂടെ കടത്തുകൂലി ഇനത്തിൽ മാത്രം 300 കോടി രൂപയിലേറെചിലവാകുന്നുണ്ട്. കർണാടകത്തിലെയും മഹാരാഷ്ട്രയിലെയും സ്പിരിറ്റ് നിർമ്മാണ കമ്പനിയുടെ ഉടമസ്ഥന്മാരാണ് പ്രധാന കോൺഗ്രസ്-ബിജെപി നേതാക്കന്മാർ എന്നത് ശ്രദ്ധേയമാണ്. കർണാടക രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് തന്നെ സ്പിരിറ്റ് ലോബികൾ കൂടിയാണ് . കള്ളപ്പണത്തിന്റെ ആശാന്മാരായ ഈ സ്പിരിറ്റ് ലോബികൾക്ക് വേണ്ടിയാണ് കോൺഗ്രസും ബിജെപിയും അനാവശ്യ വിവാദങ്ങൾ ഉയർത്തി എതിർപ്പുമായി രംഗത്ത് വരുന്നത്.
ഒരുതുള്ളി ഭൂഗർഭജലം പോലും ഇതിനായി ഉപയോഗിക്കില്ല എന്നും കുടിവെള്ളത്തിന് പ്രയാസം ഉണ്ടാകുന്ന ഒന്നുമുണ്ടാകില്ല എന്നും കണക്കുകൾ സഹിതം സർക്കാർ വെളിപ്പെടുത്തിയിട്ടുണ്ട് . രണ്ടുവർഷം മുമ്പ് പ്രഖ്യാപിച്ച എക്സൈസ് നയത്തിന്റെ ഭാഗമായി ആണ് കേരളത്തിൽ എഥനോൾ ഫാക്ടറി ആരംഭിക്കുന്നത് . കേരളത്തിൽ വ്യവസായവും അതിലൂടെ തൊഴിൽ ലഭ്യമാക്കാൻ ഉള്ള പദ്ധതിയാണ് കർണാടക മഹാരാഷ്ട്ര സ്പിരിറ്റ് ലോബികൾക്ക് വേണ്ടി കോൺഗ്രസും ബിജെപിയും ഒരുമിച്ച് എതിർക്കുന്നത് . പുതിയതായി ആരംഭിക്കുന്ന കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴിക്ക് വേണ്ടി 1500 ഏക്കർ ഭൂമി ഈ മേഖലയിൽ സർക്കാർ അക്യുയർ ചെയ്തു കഴിഞ്ഞു. നിരവധിയായ തൊഴിൽ സ്ഥാപനങ്ങളിലൂടെ ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ ലഭ്യമാക്കുന്ന ഈ വ്യവസായ ഇടനാഴിയെ തകർക്കുക എന്ന ഗൂഢ ലക്ഷ്യം കൂടെ ഇതിൽ പിന്നിലുണ്ട് . നാട്ടിൽ എന്ത് വ്യവസായം വന്നാലും കണ്ണും പൂട്ടി എതിർക്കുന്ന ഒരു പ്രതിപക്ഷമായി കേരളത്തിലെ പ്രതിപക്ഷം മാറി. യുഡിഎഫ് ബിജെപി സഖ്യം കുറേക്കാലമായി കേരളത്തിലെ വികസനത്തെ എതിർക്കുകയും അതിനെതിരായ അനാവശ്യ വിവാദങ്ങൾ ഉയർത്തുകയും ചെയ്യുന്ന അവസ്ഥയാണ് ഈ നാളുകളിൽ നടന്നുവരുന്നത് .കേരളത്തിൽ അല്ലാതെ ലോകത്ത് ഒരിടത്തും ഇതുപോലെത്തെ ഒരു പ്രതിപക്ഷത്തെ കാണാൻ ആകില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.
 

കൂടുതൽ ലേഖനങ്ങൾ

പെൻഷൻ നൽ‌കുന്നതിനെ കൈക്കൂലി എന്ന് വിശേഷിപ്പിച്ചതിലൂടെ കോണ്‍ഗ്രസിന്റെ ജനവിരുദ്ധ സമീപനം വ്യക്തമായിരിക്കുന്നത്

സ. ടി പി രാമകൃഷ്ണന്‍

പെൻഷൻ നൽ‌കുന്നതിനെ കൈക്കൂലി എന്ന് വിശേഷിപ്പിച്ചതിലൂടെ കോണ്‍ഗ്രസിന്റെ ജനവിരുദ്ധ സമീപനമാണ് വ്യക്തമായത്. എഐസിസി ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന കോണ്‍ഗ്രസിന്റെ പല മുതിര്‍ന്ന നേതാക്കളും ന്യായീകരിക്കുകയും, പിന്തുണക്കുകയും ചെയ്തു.

മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ തെന്നല ബാലകൃഷ്ണപ്പിള്ളയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ തെന്നല ബാലകൃഷ്ണപ്പിള്ളയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കറപുരളാത്ത പൊതുജീവിതം നയിച്ച സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം.

പരിസ്ഥിതിബോധം പൊതുമണ്ഡലത്തിന്റെ സവിശേഷ ശ്രദ്ധയിലെത്തിക്കുന്നതിനായി രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക സംഘടനകളിലേക്ക് പരിസ്ഥിതി രാഷ്ട്രീയത്തിന്റെ സന്ദേശം എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്

സ. പിണറായി വിജയൻ

ജീവിതത്തെയും പ്രകൃതിയെയും ഉർവരമാക്കി നിലനിർത്തുന്ന ജൈവ സ്രോതസ്സാണ് നമ്മുടെ പരിസ്ഥിതി. ഏതൊരു ജനതയുടെയും അസ്തിത്വവും അതിനെ നിർണയിക്കുന്ന ആവാസവ്യവസ്ഥയും പരിസ്ഥിതിയിലെ സുപ്രധാന ഘടകമാണ്. പ്രകൃതിവിഭവങ്ങൾ എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്.

ദേശീയപാത വികസനത്തിന്റെ കാലനായി അവതരിക്കാനാണ് കെ സി വേണുഗോപാൽ ശ്രമിക്കുന്നതെങ്കിൽ അത് ജനങ്ങളോടുള്ള വെല്ലുവിളി

സ. പി എ മുഹമ്മദ് റിയാസ്

ദേശീയപാത വികസനത്തിന്റെ കാലനാകാനുള്ള ചിലരുടെ ശ്രമം ജനങ്ങളോടുള്ള വെല്ലുവിളി. ജനാധിപത്യസംവിധാനത്തിൽ പ്രവർത്തിക്കുന്ന പാർലിമെൻറ്റിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയോട് എല്ലാത്തരത്തിലുമുള്ള ആദരവും ബഹുമാനവുമുണ്ട്. അതിന്റെ ചെയർമാൻ എന്ന പദവിക്ക് അതിന്റേതായ മൂല്യവുമുണ്ട്.