Skip to main content

ബ്രൂവെറിയിൽ സ്പിരിറ്റ് ലോബിക്ക് വേണ്ടിയാണ് കോൺഗ്രസും ബിജെപിയും അനാവശ്യ വിവാദം ഉയർത്തുന്നത്

കഞ്ചിക്കോട് സ്ഥാപിക്കുന്ന എഥനോൾ നിർമ്മാണ ഫാക്ടറിക്കെതിരെ കോൺഗ്രസ്-ബിജെപി നേതാക്കന്മാർ അനാവശ്യ വിവാദങ്ങളാണ് ഉയർത്തുന്നത്. കർണാടകത്തിലെയും മഹാരാഷ്ട്രയിലെയും സ്പിരിറ്റ് ലോബികൾക്ക് വേണ്ടിയാണ് ഈ രണ്ടു കൂട്ടരും പ്രവർത്തിക്കുന്നത്. ഒരു വർഷം 18 കോടി ലിറ്റർ ഇവിടെ തന്നെ ഉൽപ്പാദിപ്പിക്കുക എന്നതാണ് ഈ ഫാക്ടറി പ്രധാനമായും ലക്ഷ്യമിടുന്നത്. കോടിക്കണക്കിന് ലിറ്റർ സ്പിരിറ്റ് ഒരു വർഷം കേരളത്തിൽ എത്തിക്കുന്നതിലൂടെ കടത്തുകൂലി ഇനത്തിൽ മാത്രം 300 കോടി രൂപയിലേറെചിലവാകുന്നുണ്ട്. കർണാടകത്തിലെയും മഹാരാഷ്ട്രയിലെയും സ്പിരിറ്റ് നിർമ്മാണ കമ്പനിയുടെ ഉടമസ്ഥന്മാരാണ് പ്രധാന കോൺഗ്രസ്-ബിജെപി നേതാക്കന്മാർ എന്നത് ശ്രദ്ധേയമാണ്. കർണാടക രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് തന്നെ സ്പിരിറ്റ് ലോബികൾ കൂടിയാണ് . കള്ളപ്പണത്തിന്റെ ആശാന്മാരായ ഈ സ്പിരിറ്റ് ലോബികൾക്ക് വേണ്ടിയാണ് കോൺഗ്രസും ബിജെപിയും അനാവശ്യ വിവാദങ്ങൾ ഉയർത്തി എതിർപ്പുമായി രംഗത്ത് വരുന്നത്.
ഒരുതുള്ളി ഭൂഗർഭജലം പോലും ഇതിനായി ഉപയോഗിക്കില്ല എന്നും കുടിവെള്ളത്തിന് പ്രയാസം ഉണ്ടാകുന്ന ഒന്നുമുണ്ടാകില്ല എന്നും കണക്കുകൾ സഹിതം സർക്കാർ വെളിപ്പെടുത്തിയിട്ടുണ്ട് . രണ്ടുവർഷം മുമ്പ് പ്രഖ്യാപിച്ച എക്സൈസ് നയത്തിന്റെ ഭാഗമായി ആണ് കേരളത്തിൽ എഥനോൾ ഫാക്ടറി ആരംഭിക്കുന്നത് . കേരളത്തിൽ വ്യവസായവും അതിലൂടെ തൊഴിൽ ലഭ്യമാക്കാൻ ഉള്ള പദ്ധതിയാണ് കർണാടക മഹാരാഷ്ട്ര സ്പിരിറ്റ് ലോബികൾക്ക് വേണ്ടി കോൺഗ്രസും ബിജെപിയും ഒരുമിച്ച് എതിർക്കുന്നത് . പുതിയതായി ആരംഭിക്കുന്ന കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴിക്ക് വേണ്ടി 1500 ഏക്കർ ഭൂമി ഈ മേഖലയിൽ സർക്കാർ അക്യുയർ ചെയ്തു കഴിഞ്ഞു. നിരവധിയായ തൊഴിൽ സ്ഥാപനങ്ങളിലൂടെ ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ ലഭ്യമാക്കുന്ന ഈ വ്യവസായ ഇടനാഴിയെ തകർക്കുക എന്ന ഗൂഢ ലക്ഷ്യം കൂടെ ഇതിൽ പിന്നിലുണ്ട് . നാട്ടിൽ എന്ത് വ്യവസായം വന്നാലും കണ്ണും പൂട്ടി എതിർക്കുന്ന ഒരു പ്രതിപക്ഷമായി കേരളത്തിലെ പ്രതിപക്ഷം മാറി. യുഡിഎഫ് ബിജെപി സഖ്യം കുറേക്കാലമായി കേരളത്തിലെ വികസനത്തെ എതിർക്കുകയും അതിനെതിരായ അനാവശ്യ വിവാദങ്ങൾ ഉയർത്തുകയും ചെയ്യുന്ന അവസ്ഥയാണ് ഈ നാളുകളിൽ നടന്നുവരുന്നത് .കേരളത്തിൽ അല്ലാതെ ലോകത്ത് ഒരിടത്തും ഇതുപോലെത്തെ ഒരു പ്രതിപക്ഷത്തെ കാണാൻ ആകില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.
 

കൂടുതൽ ലേഖനങ്ങൾ

മാർച്ച് 19 സ. ഇഎംഎസ് ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി

മാർച്ച് 19 സ. ഇഎംഎസ് ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി. സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. എം എ ബേബി, പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. എ കെ ബാലൻ, പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സ. ടി പി രാമകൃഷ്‌ണൻ, സ.

പ്രവാസിക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും

സ. പിണറായി വിജയൻ

പ്രവാസികള്‍ക്കായി നിലവിലുള്ള ക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിലും കാലോചിതമായി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലും സര്‍ക്കാര്‍ ഊന്നല്‍ നല്‍കിവരുകയാണ്.

കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാകും

സ. പിണറായി വിജയൻ

കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സമയബന്ധിതമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരുമായി വിശദമായി ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി തലത്തില്‍ ഈ മാസം യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഗൗരവമായ വിഷയമാണിത്.

കേരളം രാജ്യത്ത് ബദൽ വികസന മാതൃക ഉയർത്തുന്നുവെന്നതിനുള്ള മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായി നമുക്ക് മാറാനായത്

സ. പിണറായി വിജയൻ

കേരളം രാജ്യത്ത് ബദൽ വികസന മാതൃക ഉയർത്തുന്നുവെന്നതിനുള്ള മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായി നമുക്ക് മാറാനായത്.