Skip to main content

ആധുനിക ഇന്ത്യ പടുത്തുയർത്തപ്പെട്ടത് ഏതെല്ലാം മൂല്യങ്ങളെ അടിത്തറയാക്കിയാണോ അവയ്ക്കായി സ്വന്തം ജീവിതം സമർപ്പിച്ച സമാദരണീയനായ രാഷ്ട്രീയ നേതാവായിരുന്നു മഹാത്മാഗാന്ധി

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ എഴുപത്തിഏഴാം വാർഷികമാണ് ഇന്ന്. ആധുനിക ഇന്ത്യ പടുത്തുയർത്തപ്പെട്ടത് ഏതെല്ലാം മൂല്യങ്ങളെ അടിത്തറയാക്കിയാണോ അവയ്ക്കായി സ്വന്തം ജീവിതം സമർപ്പിച്ച സമാദരണീയനായ രാഷ്ട്രീയ നേതാവായിരുന്നു മഹാത്മാഗാന്ധി. ജനാധിപത്യവും മതനിരപേക്ഷതയുമാണ് ആ മൂല്യങ്ങൾ. സമൂഹത്തിലെ ഏറ്റവും ദരിദ്രരായ മനുഷ്യനെക്കുറിച്ചായിരുന്നു മഹാത്മാഗാന്ധി എക്കാലവും ആലോചിച്ചിരുന്നത്. അവരുടെ കണ്ണീരൊപ്പാനായിരുന്നു അദ്ദേഹം ജീവിതം മാറ്റിവച്ചത്. കർഷകരും തൊഴിലാളികളും സ്ത്രീകളും വിമോചിക്കപ്പെടുന്ന ലോകമാണ് അദ്ദേഹം സ്വപ്നം കണ്ടത്.
ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി അചഞ്ചലമായി നിലകൊണ്ടതാണ് ഹിന്ദുത്വ വർഗീയവാദികൾ അദ്ദേഹത്തെ വധിക്കാൻ കാരണമായത്. ഗാന്ധിജിയെ ചരിത്രത്തിൽ നിന്നും തമസ്കരിക്കാൻ ആഗ്രഹിക്കുന്നവരുടെ കൈകളിലാണ് രാജ്യഭരണം. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാർശ്വവൽക്കരിക്കപ്പെടുന്നത് രാഷ്ട്രപിതാവാണ് എന്നത് ഖേദകരമാണ്. ഗാന്ധിയെ നിരാകരിക്കുന്നതുവഴി ഒരു നൂറ്റാണ്ടിന്റെ സമരമൂല്യങ്ങളെയാണ് അവർ മായ്ക്കാൻ ശ്രമിക്കുന്നത്. ഗാന്ധിയും ദേശീയപ്രസ്ഥാനവും ഉയർത്തിയ മൂല്യങ്ങൾ ഏറ്റവും കൂടുതൽ ആവശ്യമുള്ള സന്ദർഭമാണിത്. ആ മൂല്യങ്ങളെക്കൂടി ഉൾക്കൊണ്ടുകൊണ്ട് പുതിയ മാറ്റത്തിലേക്ക് ഇന്ത്യ പോവുകതന്നെ ചെയ്യും.
ഇന്ത്യയിൽ ഗാന്ധിജി നേതൃത്വം നൽകിയ ആദ്യത്തെ സമരം ചമ്പാരനിലെ കർഷക സമരമായിരുന്നു. അദ്ദേഹത്തിന്റെ ഈ രക്തസാക്ഷി ദിനത്തിലും രാജ്യത്തെ അന്നമൂട്ടുന്ന കർഷകർ ഉത്തരേന്ത്യയിൽ സമരത്തിലാണ്. രാജ്യത്താകെ ദരിദ്രർ കൂടുതൽ ദരിദ്രരാവുകയും ഒരുപിടി സമ്പന്നർ കൂടുതൽ കൂടുതൽ സമ്പന്നരാവുകയും ചെയ്തുകൊണ്ടിരിക്കുന്നു. പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളും കൂടുതൽ കൂടുതൽ ചവിട്ടിയരയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
മനുഷ്യരെ ഭിന്നിപ്പിക്കുന്ന അക്രമാസക്തമായ വർഗീയതയിൽ ഊന്നുന്ന സംഘപരിവാറിന്റെ സങ്കുചിതദേശീയതയെ ചെറുത്ത് സർവ്വരേയും ഉൾക്കൊള്ളുന്ന വിമോചനാത്‌മകമായ ദേശീയതയെ പകരം വയ്ക്കുന്ന പോരാട്ടത്തിനുള്ള ഊർജമാണ് ജനുവരി 30 നമുക്ക് നൽകുന്നത്.
മഹാത്മജിയുടെ സ്മരണകൾക്ക് മുന്നിൽ നൂറുപുഷ്പങ്ങൾ
 

കൂടുതൽ ലേഖനങ്ങൾ

കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‌മാരക മന്ദിരം സ. പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‌മാരക മന്ദിരം പൊളിറ്റ്‌ ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു. പോരാട്ടങ്ങളുടെ നാൾവഴികളിൽ കരുത്തായ അഴീക്കോടൻ സ്‌മാരക മന്ദിരത്തിന്റെ പുതിയ കെട്ടിടം പാർടി പ്രവർത്തനങ്ങൾക്ക്‌ കൂടുതൽ കരുത്തേകും.

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യുവജന സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം തൃശൂർ ജില്ലയിൽ പാർടിയുടെ കരുത്തുറ്റ മുഖമായിരുന്നു.

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും കുന്നംകുളം ഏരിയ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച സ. ബാബു എം പാലിശ്ശേരി തൃശ്ശൂർ ജില്ലയിലെ പാർടിയുടെ വളർച്ചയിൽ നൽകിയ സംഭാവന വിലപ്പെട്ടതാണ്.

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.