Skip to main content

വിദ്യാഭ്യാസ മേഖലയുടെ വിശാലമായ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കേന്ദ്രബജറ്റ് പരാജയപ്പെട്ടു

2025-26 ലെ കേന്ദ്ര ബജറ്റ് വിദ്യാഭ്യാസ മേഖലയുടെ വിശാലമായ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ബജറ്റ് പരാജയപ്പെട്ടു. സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള നീക്കിവയ്ക്കലുകളെ സംബന്ധിച്ച് കാര്യമായ ആശങ്ക ഉയർത്തിയിട്ടുണ്ട്. സ്‌കൂളുകളുടെ ആകെ വികസനത്തിന്‌ പകരം പരിമിതമായ എണ്ണം സ്കൂളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ബജറ്റ് ചെയ്യുന്നത്. പ്രത്യേകിച്ചും, പിഎം ശ്രീ സംരംഭത്തിനായി 7500 കോടി രൂപ വകയിരുത്തിയത് 14,500 സ്കൂളുകളെ മാത്രമേ ലക്ഷ്യമിടുന്നുള്ളൂ. ഇന്ത്യയിലെ ഏകദേശം 1.4 ദശലക്ഷം സ്കൂളുകളുടെ 1% ൽ താഴെ മാത്രമാണിത്. ഭൂരിപക്ഷം വിദ്യാർഥികൾക്കും പ്രയോജനം ലഭിക്കാതെ ഒറ്റപ്പെട്ട കേന്ദ്രങ്ങൾ സൃഷ്ടിക്കാൻ ആണ് ബജറ്റ് ലക്ഷ്യമിടുന്നത്.

സ്കൂൾ വിദ്യാഭ്യാസത്തിന് ബജറ്റിൽ 2024-25 ൽ 73008.1കോടി രൂപയിൽ നിന്ന് 2025-26 ൽ 78,572 കോടി രൂപയായി നേരിയ വർധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, ഈ വർധനവ് പണപ്പെരുപ്പവുമായി പൊരുത്തപ്പെടുന്നില്ല, മാത്രമല്ല മേഖലയുടെ വിപുലമായ ആവശ്യങ്ങൾ നിറവേറ്റാനും പര്യാപ്തമല്ല. ബിജെപി സർക്കാർ തന്നെ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ട് വെയ്ക്കുന്ന മൊത്തം ബജറ്റ് വിഹിതത്തിൽ ചുരുങ്ങിയത് ആറ് ശതമാനം സ്കൂൾ വിദ്യാഭ്യാസ മേഖലയ്ക്ക് എന്ന ശുപാർശയെ ബജറ്റ് നിരാകരിക്കുന്നു.

ഉച്ചഭക്ഷണ പദ്ധതിയ്ക്ക് 2024-25 ൽ 12,467 കോടി രൂപയാണ് നീക്കിവച്ചിരുന്നത്. 2025-26 ൽ അത് നേരിയ വർധനവോടെ 12,500 കോടി രൂപ ആയിട്ടുണ്ട്. എന്നാൽ രാജ്യം വലിയ വിലക്കയറ്റവും പണപ്പെരുപ്പവും നേരിടുന്ന സാഹചര്യത്തിൽ ഈ തുക ഒട്ടും പര്യാപ്തമല്ല.

നൈപുണ്യ വികസനത്തിന് ബജറ്റ് നൽകുന്ന ഊന്നൽ ദീർഘകാല അടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടുള്ളതല്ല. സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തെ ബാധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളെ ബജറ്റ് അവഗണിക്കുന്നു. ഭാവിയിലെ തൊഴിലവസരങ്ങൾക്കായി ഇന്ത്യയിലെ യുവാക്കളെ മികച്ച രീതിയിൽ സജ്ജമാക്കുന്നതിന് ശക്തമായ വിദ്യാഭ്യാസ അടിത്തറകൾ കെട്ടിപ്പടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കോടിക്കണക്കിന് കുട്ടികൾ സ്കൂളിൽ എത്താത്ത അല്ലെങ്കിൽ കൊഴിഞ്ഞു പോകുന്ന ഒരു രാജ്യത്ത് വിദ്യാഭ്യാസ മേഖലയ്ക്കായി കേന്ദ്ര ബജറ്റ് നീക്കിവച്ചിരിക്കുന്ന തുക തികച്ചും അപര്യാപ്തമാണ്.
 

കൂടുതൽ ലേഖനങ്ങൾ

കേന്ദ്ര ബജറ്റ് മലയാളികളോടുള്ള കേന്ദ്ര സർക്കാരിന്റെ അനീതി

സ. പി രാജീവ്

വലിയ പ്രകൃതിക്ഷോഭമുൾപ്പെടെ അതിജീവിക്കുന്നതിനായി മലയാളികളാകെ ഒറ്റക്കെട്ടായി നിൽക്കുമ്പോഴും കേരളത്തിനായി സഹായമൊന്നും ചെയ്യാൻ തയ്യാറല്ലെന്ന നിലപാട് വ്യക്തമാക്കുന്ന കേന്ദ്രബജറ്റാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചിരിക്കുന്നത്.

കേരളത്തെയും വയനാടിനേയും അവഗണിയ്ക്കുന്ന കേന്ദ്ര ബജറ്റ് ആണ് ഇത്തവണ പാർലമെൻ്റിൽ അവതരിപ്പിച്ചത്

സ. ഒ ആർ കേളു

കേരളത്തെയും വയനാടിനേയും അവഗണിയ്ക്കുന്ന കേന്ദ്ര ബജറ്റ് ആണ് ഇത്തവണ പാർലമെൻ്റിൽ അവതരിപ്പിച്ചത്. ഒരു വലിയ പ്രകൃതി ദുരന്തത്തിൽ നിന്നും അതിജീവിക്കാനായി പൊരുതുന്ന വയനാടിനെ ബജറ്റിൽ പരിഗണിക്കാത്തത് കേന്ദ്രം കേരളത്തോട് ചെയ്യുന്ന ക്രൂരതയാണ്.

രാജ്യമാകെയുള്ള ഭിന്നശേഷി സമൂഹത്തെ അപമാനിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്നതാണ് കേന്ദ്രബജറ്റിലെ സമീപനം

സ. ആർ ബിന്ദു

രാജ്യമാകെയുള്ള ഭിന്നശേഷി സമൂഹത്തെ അപമാനിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്നതാണ് കേന്ദ്രബജറ്റിലെ സമീപനം. ഇത് ക്ഷമിക്കാൻ പറ്റാത്തതാണ്. കോർപ്പറേറ്റുകൾക്ക് കോടികൾ ആനുകൂല്യങ്ങൾ കോരിച്ചൊരിയുന്നവർ ഈ അരികുവല്കൃത സമൂഹത്തോട് കാണിച്ച അവഗണന ആധുനിക നാഗരികസമൂഹത്തിന് നിരക്കാത്തതാണ്.

സഖാവ് ധീരജ് രാജേന്ദ്രൻ സ്മാരക പഠന ഗവേഷണ കേന്ദ്രം തളിപ്പറമ്പിൽ സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

സഖാവ് ധീരജ് രാജേന്ദ്രൻ സ്മാരക പഠന ഗവേഷണ കേന്ദ്രം തളിപ്പറമ്പിൽ സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷനായി. ഇടുക്കി പൈനാവ് ഗവ.