Skip to main content

കേരളത്തെയും വയനാടിനേയും അവഗണിയ്ക്കുന്ന കേന്ദ്ര ബജറ്റ് ആണ് ഇത്തവണ പാർലമെൻ്റിൽ അവതരിപ്പിച്ചത്

കേരളത്തെയും വയനാടിനേയും അവഗണിയ്ക്കുന്ന കേന്ദ്ര ബജറ്റ് ആണ് ഇത്തവണ പാർലമെൻ്റിൽ അവതരിപ്പിച്ചത്. ഒരു വലിയ പ്രകൃതി ദുരന്തത്തിൽ നിന്നും അതിജീവിക്കാനായി പൊരുതുന്ന വയനാടിനെ ബജറ്റിൽ പരിഗണിക്കാത്തത് കേന്ദ്രം കേരളത്തോട് ചെയ്യുന്ന ക്രൂരതയാണ്. രാജ്യം അതി തീവ്ര ദുരന്തമായി പ്രഖ്യാപിച്ച ഒരു പ്രകൃതി ദുരന്തത്തിന് ഇരയായ നാടിനോട് ഒരു തരത്തിലുമുള്ള സഹായങ്ങൾ നൽകാനുള്ള നിലപാട് സ്വീകരിക്കാത്തത് ഈ നാടിനോടുള്ള കേന്ദ്രത്തിൻ്റെ മനുഷ്യത്വ വിരുദ്ധ സമീപനത്തിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ്. കേരളം ഒന്നടങ്കം ആവശ്യപ്പെട്ട 24000 കോടിയുടെ പ്രത്യേക പാക്കേജ് പരിഗണിയ്ക്കുന്നതിനോ ഭാഗികമായി പോലും പരിഗണിക്കുന്നതിനോ തയ്യാറായില്ല.
സംസ്ഥാനം മുന്നോട്ടു വെച്ച വിഴിഞ്ഞം പദ്ധതിയുടെ വയബിലിറ്റി ഫണ്ട്, ദീർഘനാളായി ആവശ്യപ്പെടുന്ന എംയിസ്, സെമി സ്പീഡ് റെയിൽ, എന്നിവയൊന്നും പരിഗണിയ്ക്കുവാൻ തയ്യാറായില്ല. വയനാട് അടക്കമുള്ള വന്യമൃഗങ്ങളുടെ ഭീഷണി നേരിടുന്ന മനുഷ്യവാസ കേന്ദ്രങ്ങളെ
സംരക്ഷിക്കുകയെന്ന കാര്യത്തിലും പ്രതിരോധ പദ്ധതികൾക്കായി ഒന്നും നീക്കിവെക്കാത്തത് കടുത്ത അനീതി ആണ്. സാധാരണ ജനങ്ങൾ ആശ്രയിയ്ക്കുന്നപ്ലാൻ്റേഷൻ മേഖലയേയോ, സുഗന്ധവ്യഞ്ജനങ്ങളയോ സംരക്ഷിയ്ക്കുന്ന ഒരു നയവും ബജറ്റിലില്ല. സാധാരണക്കാരുടെ
ഉപജീവനത്തിന് സഹായകമാകുന്ന തൊഴിലുറപ്പ് പദ്ധതിയേയും അവഗണിയ്ക്കുന്ന സമീപനമാണ് ബജറ്റ് സ്വീകരിച്ചത്. രാജ്യത്തെ നാലിലൊന്ന് വരുന്ന പട്ടികജാതി/ പട്ടികവർഗ വിഭാഗ മേഖലയോട് തുടർച്ചയായി സ്വീകരിയ്ക്കുന്ന അവഗണന ഈ ബജറ്റിലും തുടരുകയാണ്. സംസ്ഥാനത്തോടും വയനാടിനോടും ദുർബല വിഭാഗങ്ങളോടും സ്വീകരിച്ചിട്ടുള അവഗണന തികച്ചും പ്രതിഷേധാർഹമാണ്.
 

കൂടുതൽ ലേഖനങ്ങൾ

കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ നാം കൈവരിച്ച പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ കേരളം സമരമുഖം തുറക്കുന്നു

തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ജനുവരി 12 ന് കേരളം സുപ്രധാനമായ ഒരു സമരമുഖം തുറക്കുകയാണ്.

ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മാറാട് കലാപത്തെ കുറിച്ച് പറയുന്നതിൽ എന്താണ് പ്രയാസം. ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും. 39.97ശതമാനം വോട്ട് എൽ‍ഡിഎഫിന് ലഭിച്ചിട്ടുണ്ട്. അടിത്തറ ഭദ്രമാണ്. ചരിത്രത്തിലില്ലാത്ത വിധം മതപരവും ജാതീയവുമായ വിഭജനം നടക്കുകയാണ്.

മതത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് രാജ്യത്തെ മതരാഷ്ട്ര സിദ്ധാന്തത്തിലേക്ക് നയിക്കുന്ന വർ​ഗീയ ശക്തികൾ ജനാധിപത്യത്തിന് വലിയ ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോകത്തും രാജ്യത്തും തീവ്ര വലതുപക്ഷ ശക്തികളും മതധ്രുവീകരണ ശക്തികളും രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ഉപയോഗിക്കുന്ന അപകടകരമായ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കും

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ജനുവരി 12 ന്‌ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം സംഘടിപ്പിക്കും.