Skip to main content

രാജ്യത്തിന്റെ ഫെഡറലിസവും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാൻ നാം നടത്തുന്ന പോരാട്ടങ്ങൾക്ക് സഖാവ് എ.കെ.ജി.യുടെ സ്മരണ കരുത്തു പകരും

അടിസ്ഥാന വർഗ്ഗത്തിന്റെ അവകാശപ്പോരാട്ടങ്ങൾക്കു വേണ്ടി സ്വയം സമർപ്പിച്ച മഹാനായ എ.കെ.ജി.യുടെ ഓർമ്മദിനമാണിന്ന്. പാവങ്ങളുടെ പടത്തലവനായ സഖാവ് രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉജ്ജ്വല നേതൃത്വമായി നിലകൊണ്ടു. മനുഷ്യരെ മനുഷ്യരായി കാണാത്ത ദുരാചാരങ്ങൾക്കെതിരെയും കുടിയിറക്കങ്ങൾക്കെതിരെയും എല്ലാവിധ അവകാശ നിഷേധങ്ങൾക്കെതിരെയും സ്വയം കൊടുങ്കാറ്റായി എ.കെ.ജി. പോരാട്ടം നയിച്ചു. എണ്ണമറ്റ ജനകീയ പ്രക്ഷോഭവേദികളിൽ ആ സമരക്കരുത്തിനെ നാടറിഞ്ഞു. എ.കെ.ജി.യുടെ അതുല്യമായ സമര - സംഘാടന ശേഷി പാർടിയെ ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിലേക്കാണ് നയിച്ചത്.
ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യദിനത്തിൽ എ.കെ.ജി. ജയിലിലായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ ഭരണഘടനാ ദത്തമായ പൗരാവകാശങ്ങളുടെ സംരക്ഷണത്തിനായി സഖാവ് നടത്തിയ വിഖ്യാതമായ നിയമ പോരാട്ടമാണ് പിന്നീട് എ.കെ. ഗോപാലന്‍ Vs സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന പേരിൽ അറിയപ്പെടുന്നത്. ഭൂരിപക്ഷ വിധി എതിരായതിനാൽ കേസിൽ എ.കെ.ജി. പരാജയപ്പെട്ടുവെങ്കിലും അന്നത്തെ ന്യൂനപക്ഷ വിധി ശരിയായിരുന്നുവെന്ന് സുപ്രീംകോടതി പിന്നീട് അംഗീകരിച്ചു.
ഒന്നാം ലോകസഭയിൽ ഏറ്റവും വലിയ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായിരുന്ന എ.കെ.ജി. 1977 വരെ സഭയിലെ പ്രതിപക്ഷത്തിന്റെ ഉജ്ജ്വല വക്താവായി പാർലമെന്ററി രംഗത്തു നിറഞ്ഞു നിന്നു. ഭരണഘടനയെ നോക്കുകുത്തിയാക്കിയ അടിയന്തരാവസ്ഥക്കെതിരെ ഉറച്ച ഭാഷയിൽ ലോകസഭയിൽ പ്രസംഗിച്ച അദ്ദേഹം ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ പാർലമെന്റിനെ സമരവേദിയാക്കി.
എ.കെ.ജി.യുടെ മരിക്കാത്ത ഓർമ്മകൾക്ക് 48 വർഷം തികയുന്ന ദിവസമാണ് ലോകസഭ മണ്ഡല പുനർനിർണയ വിഷയത്തിൽ ചെന്നൈയിൽ ജോയിന്റ് ആക്ഷൻ കമ്മിറ്റി യോഗം ചേരുന്നത്. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ എ.കെ.ജി. നടത്തിയ പോരാട്ടങ്ങൾ ഇന്ത്യയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. രാജ്യത്തിന്റെ ഫെഡറലിസവും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാൻ നാം നടത്തുന്ന പോരാട്ടങ്ങൾക്ക് സഖാവ് എ.കെ.ജി.യുടെ സ്മരണ കരുത്തു പകരും.
 

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.