Skip to main content

അങ്കണവാടി വർക്കർമാരെയും ഹെൽപ്പർമാരെയും തൊഴിലാളികളായി പരിഗണിക്കില്ലെന്ന്‌ കേന്ദ്രസർക്കാർ

അങ്കണവാടി വർക്കർമാരെയും ഹെൽപ്പർമാരെയും തൊഴിലാളികളായി പരിഗണിക്കില്ലെന്ന്‌ കേന്ദ്രസർക്കാർ. കേന്ദ്രാവിഷ്‌കൃത പദ്ധതിയിലെ ‘സന്നദ്ധ’ അങ്കണവാടി പ്രവർത്തകരെ തൊഴിലാളികളായി കണക്കാക്കണമെന്ന ഗുജറാത്ത്‌ ഹൈക്കോടതി ഉത്തരവിന്‌ എതിരെ അപ്പീൽ നൽകുമെന്നും കേന്ദ്രം ലോക്‌സഭയിൽ അറിയിച്ചു. അങ്കണവാടി വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വനിതാ, ശിശുക്ഷേമ മന്ത്രാലയവും വ്യക്തമാക്കി. ആശാവർക്കർമാരുടെ ഇൻസെന്റീവ്‌ അടുത്തകാലത്തൊന്നും വർധിപ്പിക്കില്ലെന്ന്‌ ആരോഗ്യമന്ത്രി ജെ പി നദ്ദ രാജ്യസഭയെ അറിയിച്ചിരുന്നു.

അങ്കണവാടി വർക്കർമാരും ഹെൽപ്പർമാരും 1972ലെ ഗ്രാറ്റുവിറ്റി നിയമത്തിന്‌ കീഴിലുള്ളവരാണെന്നും ഗ്രാറ്റുവിറ്റിക്ക്‌ അവകാശമുണ്ടെന്നും 2022 ഏപ്രിലിലാണ് സുപ്രീംകോടതി വിധിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ്‌ ഗുജറാത്ത്‌ ഹൈക്കോടതി 2024 നവംബറിൽ അങ്കണവാടി വർക്കർമാരെയും ഹെൽപ്പർമാരെയും സർക്കാർ ജീവനക്കാർക്കുള്ള എല്ലാ ആനുകൂല്യങ്ങളുമുള്ള സ്ഥിരം ജീവനക്കാരായി കണക്കാക്കണമെന്ന്‌ ഉത്തരവിട്ടത്‌. സിഐടിയുവിൽ അഫിലിയേറ്റ്‌ ചെയ്‌ത അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും അഖിലേന്ത്യാ ഫെഡറേഷന്റെ (എഐഎഫ്‌എഡബ്ല്യുഎച്ച്‌) ഭാഗമായ ഗുജറാത്ത്‌ അങ്കണവാടി കർമചാരി സംഘടന കേസിൽ കക്ഷിയായിരുന്നു. അങ്കണവാടി ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിധി പെട്ടെന്ന്‌ നടപ്പാക്കണമെന്ന്‌ ആവശ്യം ശക്തമായതോടെയാണ്‌ വിധി ചോദ്യംചെയ്യാൻ കേന്ദ്രം രംഗത്തെത്തിയത്‌.

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ഈ ഐക്യത്തെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമം അപലപനീയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമ്മു കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹൽഗാമിൽ ഏപ്രിൽ 22ന് ഉച്ചയ്ക്കുശേഷം 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി ഈ ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്, ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്.