Skip to main content

ചീമേനി രക്തസാക്ഷികളുടെ ഉജ്ജ്വല സ്മരണ പുതിയ പോരാട്ടങ്ങൾക്കുള്ള ഊർജ്ജപ്രവാഹമാണ്

ചീമേനി രക്തസാക്ഷിത്വത്തിന് 38 വർഷം തികയുകയാണ്. സമീപകാല കേരളം കണ്ട ഏറ്റവും പൈശാചികമായ രാഷ്ട്രീയ കൂട്ടക്കൊലയായിരുന്നു ചീമേനിയിലേത്. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പുദിവസം വോട്ടെടുപ്പ് കഴിഞ്ഞ് ചീമേനി പാർടി ഓഫീസിൽ കണക്ക് പരിശോധിക്കുന്ന സമയത്തായിരുന്നു കോൺഗ്രസ് ആക്രമണം.
കെ വി കുഞ്ഞിക്കണ്ണൻ, പി കുഞ്ഞപ്പൻ, ആലവളപ്പിൽ അമ്പു, സി കോരൻ, എം കോരൻ എന്നീ അഞ്ചു സിപിഐഎം പ്രവർത്തകരെയാണ് അന്നവിടെ വെട്ടിയും കത്തിച്ചും കൊന്നുകളഞ്ഞത്. നിരവധി സഖാക്കൾക്ക് പൊള്ളലേറ്റു.
കൂട്ടക്കൊല നടത്തിയ കോണ്‍ഗ്രസ്സ് ഇന്നുവരെ ആ ക്രൂരതയെ അപലപിക്കാനോ മാപ്പു പറയാനോ തയ്യാറായിട്ടില്ല. കേരളത്തിലെ കോൺഗ്രസിന്റെ അക്രമ രാഷ്ട്രീയത്തിന്റെ യഥാർത്ഥ ചരിത്രമാണ് ചീമേനി ഓർമ്മിപ്പിക്കുന്നത്. ചീമേനി രക്തസാക്ഷികളുടെ ഉജ്ജ്വല സ്മരണ പുതിയ പോരാട്ടങ്ങൾക്കുള്ള ഊർജ്ജപ്രവാഹമാണ്.
 

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.