Skip to main content

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഒരുക്കുന്ന ടൗൺഷിപ്പിൻ്റെ നിർമ്മാണോത്ഘാടനം

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഒരുക്കുന്ന ടൗൺഷിപ്പിൻ്റെ നിർമ്മാണോത്ഘാടനം കൽപ്പറ്റയിൽ നടന്നു. ഈ ടൗൺഷിപ്പിൽ അവർക്കായി സുരക്ഷിത ഭവനങ്ങൾ ഒരുങ്ങും. അതോടൊപ്പം ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്റർ, മൾട്ടി പർപ്പസ്‌ ഹാൾ, ലൈബ്രറി, സ്പോർട്സ് ഹബ്, ഓപ്പൺ എയർ തിയറ്റർ തുടങ്ങി നിരവധി സൗകര്യങ്ങളും മികച്ച രീതിയിൽ സജ്ജമാകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയും സന്നദ്ധസംഘടനകളും സുമനസ്സുകളായ വ്യക്തികളും നൽകുന്ന സഹായങ്ങളും മുഖേനയാണ് നിർമ്മാണത്തിനുള്ള തുക കണ്ടെത്തുന്നത്.

രാജ്യത്തെ നടുക്കിയ ഈ ദുരന്തത്തിലും കേരളത്തെ കയ്യൊഴിയുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. 2,221 കോടി രൂപയാണ് പുനർനിർമ്മാണത്തിനും പുനരധിവാസത്തിനും ആവശ്യമായി വരുന്നത്. പക്ഷേ, ദുരന്തമുണ്ടായി ദിവസങ്ങൾക്കുള്ളിൽ ആദ്യത്തെ മെമ്മോറാണ്ടം നൽകിയിട്ടും പി ഡി എൻ എ റിപ്പോർട്ട് നിശ്ചിത കാലാവധിയ്ക്കു മുൻപു സമർപ്പിച്ചിട്ടും സഹായങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.

ഈ അവഗണനയ്ക്ക് മുന്നിൽ മുട്ടു മടക്കാൻ കേരളം തയ്യാറല്ലെന്ന ഉറച്ച നിലപാടാണ് ഇന്ന് നടന്ന ടൗൺഷിപ്പിൻ്റെ തറക്കല്ലിടൽ ചടങ്ങ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ, ജാതിമതവർഗ വൈജാത്യങ്ങൾക്കെല്ലാം അതീതമായി ഈ നാട് ഒറ്റക്കെട്ടായി ദുരന്തബാധിതർക്കൊപ്പം നിൽക്കുമെന്ന പ്രഖ്യാപനമാണ് അവിടെ മുഴങ്ങിയത്. ഉറച്ച അടിത്തറയും ഉറപ്പുള്ള ചുമരുകളും ചോരാത്ത മേൽക്കൂരയുമുള്ള ജീവിതങ്ങൾ ആ ടൗൺഷിപ്പുകളിൽ ഉയരും. പുതിയ പ്രതീക്ഷകളാൽ അവ പ്രകാശിക്കും. സ്വപ്നങ്ങൾ യാഥാർഥ്യമാകും. മാനവികതയുടെയും മനുഷ്യസ്നേഹത്തിൻ്റേയും മാതൃക നമ്മൾ അവിടെ ഉയർത്തും.

സമയബന്ധിതമായി ടൗൺഷിപ്പ് നിർമ്മാണം പൂർത്തിയാക്കി പുനരധിവാസം സാധ്യമാക്കാൻ ആവശ്യമായ നടപടികളുമായി പ്രതിജ്ഞാബദ്ധമായി സർക്കാർ മുന്നോട്ടു പോകും. ഈ ദൗത്യത്തിൽ സർക്കാരിനൊപ്പം അടിയുറച്ച് നിൽക്കുന്ന കേരള ജനതയോടു നന്ദി പറയുന്നു.

 

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.