Skip to main content

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.

സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളുടെ മഹത്തായ പൈതൃകമുള്ള പൊന്നാനിയിൽ ആയിരുന്നു ഇമ്പിച്ചിബാവയുടെ ജനനം. കോഴിക്കോട് സെൻറ് ജോസഫ്സ് ഇംഗ്ലീഷ് സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ സ്റ്റുഡൻസ് ഫെഡറേഷൻ പ്രവർത്തനങ്ങളിൽ വ്യാപ്തനായി. ചെറുപ്രായത്തിൽ തന്നെ പൊതുരംഗത്തേക്ക് വന്നു. കോൺഗ്രസിനകത്ത് ഇടതുപക്ഷമായി പ്രവർത്തിച്ചിരുന്ന സോഷ്യലിസ്റ്റ് കോൺഗ്രസ് പാർടിയുടെ പ്രവർത്തകനായി. പിന്നീട് കമ്മ്യൂണിസ്റ്റ് പാർടി അംഗമായി. ഇരുപത്തിയൊന്നാം വയസ്സിലായിരുന്നു ആദ്യ ജയിൽവാസം. കമ്മ്യൂണിസ്റ്റ് പാർടിയുമായി ബന്ധമുള്ളയാളെന്ന നിലയിൽ പാർടി നിരോധനം പിൻവലിക്കപ്പെടുന്നത് വരെ അദ്ദേഹത്തിന് ജയിലിൽ തന്നെ കഴിയേണ്ടി വന്നു. 1942 ജൂലൈ 23ന് നിരോധനം പിൻവലിക്കപ്പെട്ട ശേഷം മാത്രമാണ് പുറത്തിറങ്ങാനായത്. കമ്മ്യൂണിസ്റ്റ് പാർടിയുടെ പൊന്നാനി താലൂക്ക് ഓഫീസ് സെക്രട്ടറിയായിരുന്ന അദ്ദേഹം കരിഞ്ചന്തയ്ക്ക് കൂട്ടുനിന്ന പൊന്നാനി തഹസിൽദാർക്കെതിരെ പ്രസംഗിച്ചതിന്റെ പേരിൽ അധികാരികൾ കേസിൽകുടുക്കി. അങ്ങനെ വീണ്ടും ജയിൽവാസം. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം 1948 മാർച്ചിൽ കമ്മ്യൂണിസ്റ്റ് പാർടി നിരോധിക്കപ്പെട്ടപ്പോൾ അറസ്റ്റ് വാറണ്ട് വന്ന ഇമ്പിച്ചബാവ ഒളിവിൽ പോയി.

1956 തെക്കേ മലബാർ ജില്ലാ കമ്മിറ്റി അംഗമായി 1957ൽ പാലക്കാട് ജില്ലയുടെ പ്രഥമ സെക്രട്ടറിയായി. ദീർഘകാലം കമ്മ്യൂണിസ്റ്റ് പാർടി നാഷണൽ കൗൺസിൽ അംഗമായിരുന്നു. 1964 ഏപ്രിൽ 11ന് സിപിഐ നാഷണൽ കൗൺസിൽ ബഹിഷ്കരിച്ച് ഇറങ്ങിയ 32 പേരിൽ ഒരാൾ ഇമ്പിച്ചബാവയായിരുന്നു. തുടർന്ന് മരണം വരെ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.

1971-80 കാലയളവിൽ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. 1952 ൽ രാജസഭ അംഗമായി. 1967 മണ്ണാർക്കാട് നിന്ന് നിയമസഭാംഗമായി ഇഎംഎസ് മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി. 91ൽ പൊന്നാനിയിൽ നിന്ന് നിയമസഭയിൽ എത്തി. 1962ൽ പൊന്നാനിയിൽ നിന്നും 1980ൽ കോഴിക്കോട്ട് നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1995 ഏപ്രിൽ രണ്ടു മുതൽ 8 വരെ ചണ്ഡീഗഢിൽ നടന്ന പതിനഞ്ചാം പാർടി കോൺഗ്രസിൽ പങ്കെടുത്ത് മടങ്ങുമ്പോൾ രോഗം മൂർച്ഛിച്ച് ഡൽഹിയിൽ വെച്ചായിരുന്നു ആ വിപ്ലവകാരി വിടവാങ്ങിയത്. സഖാവിന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലി. 

കൂടുതൽ ലേഖനങ്ങൾ

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു

സ. ടി പി രാമകൃഷ്‌ണൻ

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിൽ കാണാത്തത്ര വിധമാണ് വികസനം നടന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം

സ. പി രാജീവ്‌

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം, എന്നും അതിജീവിതയ്ക്കൊപ്പമാണ് സർക്കാർ.

 

തദ്ദേശ സ്ഥാപനങ്ങളെ ജനാധിപത്യത്തിന്റെ യഥാർഥ കോട്ടകളായി നിലനിർത്താനും നവകേരള നിർമിതിക്ക് വേഗം കൂട്ടാനും എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണം

സ. പിണറായി വിജയൻ

കേരളം വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സമൃദ്ധിയുടെയും സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ വെളിച്ചം വീശുന്ന നവകേരളത്തിലേക്കുള്ള ചുവടുവയ്‌പ്പുകളുമായാണ് നമ്മൾ മുന്നേറുന്നത്. കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ സർവമേഖലകളിലും കാതലായ മാറ്റം കൊണ്ടുവരാൻ എൽഡിഎഫ്‌ സർക്കാരിന് സാധിച്ചു.

നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന തെളിയിക്കുന്നതുവരെയുള്ള പോരാട്ടത്തിൽ സർക്കാരും പാർടിയും അതിജീവിതയ്‌ക്കൊപ്പം നിൽക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന തെളിയിക്കുന്നതുവരെയുള്ള പോരാട്ടത്തിൽ സർക്കാരും പാർടിയും അതിജീവിതയ്‌ക്കൊപ്പം നിൽക്കും.