Skip to main content

ആറ് മണിക്കൂർ ജോലിക്കും ആറര രൂപ കൂലിക്കും വേണ്ടി നീണ്ടുരിൽ നടന്ന ഐതിഹാസികമായ കാർഷിക സമരത്തിലെ പോരാളി സ.കുഞ്ഞുമോൾ നാരായണന് ആദരാഞ്ജലി

ആറ് മണിക്കൂർ ജോലിക്കും ആറര രൂപ കൂലിക്കും വേണ്ടി നീണ്ടുരിൽ നടന്ന ഐതിഹാസികമായ കാർഷിക സമരത്തിലെ പോരാളി സ.കുഞ്ഞുമോൾ നാരായണൻ അന്തരിച്ചു. പുത്തൻ കരി പാടശേഖരത്ത് 1971 ഡിസംബർ 26 ന് ജന്മിമാരുടെ കഠാര കുത്തേറ്റ് മരണമടഞ്ഞ അനശ്വര രക്തസാക്ഷികൾ സഖാക്കൾ ആലി, വാവ, ഗോപി എന്നിവരോടൊപ്പം കുത്തേറ്റ ഏഴ് സ്ത്രീ തൊഴിലാളി സഖാക്കളിൽ ഒരാളായിരുന്നു സഖാവ് കുഞ്ഞുമോൾ നാരായണൻ. സഖാവിന്റെ വേർപാടിൽ ഏറെ വേദനാജനകമാണ്. ആദരാഞ്ജലി.

കൂടുതൽ ലേഖനങ്ങൾ

വിതുര താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് തടഞ്ഞതിനെത്തുടർന്ന് രോഗി മരിച്ച ദാരുണ സംഭവം അങ്ങേയറ്റം അപലപനീയം

സ. വി ശിവൻകുട്ടി

വിതുര താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് തടഞ്ഞതിനെത്തുടർന്ന് രോഗി മരിച്ച ദാരുണ സംഭവം അങ്ങേയറ്റം അപലപനീയമാണ്. ഒരു ജീവൻ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ഇത്തരമൊരു തടസ്സമുണ്ടാകുന്നത് ഒട്ടും അംഗീകരിക്കാനാവാത്ത കാര്യമാണ്. ഈ വിഷയത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.

വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം അങ്ങേയറ്റം അപലപനീയം

സ. വീണ ജോർജ്

വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ഇത് ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ പാര്‍ടിക്കോ സംഘടനയ്ക്കോ ചേര്‍ന്ന പ്രവര്‍ത്തനമല്ല.

വീര്യവും പോരാട്ടവും സമം ചേർന്ന രണ്ടക്ഷരം – വി എസ്‌, ഇനി അണയാത്ത സമരസൂര്യനായി മനുഷ്യ മനസ്സുകളിൽ ജ്വലിച്ചുനിൽക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമാനതകളില്ലാത്ത ഒരു യുഗം ഇവിടെ അവസാനിക്കുന്നു. സമരവും വീര്യവും പോരാട്ടവും സമം ചേർന്ന രണ്ടക്ഷരം –- വി എസ്‌, ഇനി അണയാത്ത സമരസൂര്യനായി മനുഷ്യ മനസ്സുകളിൽ ജ്വലിച്ചുനിൽക്കും.