Skip to main content

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക്‌ മേൽ 50 ശതമാനം തീരുവ പ്രഖ്യാപിച്ച യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ നടപടിയെ അപലപിക്കുന്നു

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക്‌ മേൽ 50 ശതമാനം തീരുവ പ്രഖ്യാപിച്ച യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ നടപടിയെ അപലപിക്കുന്നു. ട്രംപിന്റെ തീരുവ യുദ്ധം ഇന്ത്യൻ കയറ്റുമതി മേഖലയെ ദോഷകരമായി ബാധിക്കും. ലോകത്തിന്റെ പ്രസിഡന്റാണ്‌ താനെന്ന മട്ടിലാണ്‌ ട്രംപിന്റെ പെരുമാറ്റമെന്ന്‌ നേരത്തെ വിമർശിച്ചിരുന്നു. അത്‌ ശരിവെയ്‌ക്കുന്നതാണ്‌ ഇപ്പോഴത്തെ പ്രഖ്യാപനം.

ട്രംപിന്റെ അടുത്ത സുഹൃത്തെന്നാണ്‌ മോദിയുടെ അവകാശവാദം. എന്നാൽ അതിന്‌ വിരുദ്ധമായാണ്‌ കാര്യങ്ങൾ നീങ്ങുന്നത്‌. ഇന്ത്യയ്‌ക്ക്‌ പുറമെ ട്രംപിന്റെ തീരുവ യുദ്ധത്തിന്‌ വിധേയരാകുന്ന മറ്റ്‌ രാജ്യങ്ങളെ യോജിപ്പിച്ച്‌ നീങ്ങാൻ മോദി സർക്കാർ മുൻകൈ എടുക്കുമോ എന്ന ചോദ്യമാണ്‌ ഉയരുന്നത്‌. നവസാമ്രാജ്യത്വസ്വഭാവം പ്രകടിപ്പിക്കുന്ന ട്രംപിനും യുഎസിലെ സൈനിക– വ്യാവസായിക– മാധ്യമ കൂട്ടുക്കെട്ടിനുമെതിരായി പുതിയ കൂട്ടായ്‌മ രൂപപ്പെടുത്താൻ അനുയോജ്യമായ സാഹചര്യമാണിത്‌. അതിന്‌ മോദി സർക്കാർ ധൈര്യപ്പെടുമോ എന്നാണ്‌ അറിയേണ്ടത്‌.

യുഎസുമായി ആണവകരാറിൽ ഏർപ്പെട്ടു കൊണ്ടുള്ള തന്ത്രപര പങ്കാളിത്തത്തിന്‌ മൻമോഹൻ സിങ്‌ സർക്കാരാണ്‌ തുടക്കമിട്ടത്‌. ഈ ബന്ധം ഭാവിയിൽ അപകടം വരുത്തുമെന്ന്‌ സിപിഐഎം മുന്നറിയിപ്പ്‌ നൽകിയിരുന്നു. ആ മുന്നറിയിപ്പ്‌ ഇപ്പോൾ കൂടുതൽ പ്രസക്തമാവുകയാണ്‌.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.