Skip to main content

മാറ്റത്തിന്റെ വില്ലുവണ്ടി മുന്നോട്ടേക്ക് തന്നെ ഉരുളുമെന്നും രാജ്യത്തെയാകെ പിന്നാക്കം വലിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കേരളം ഒന്നിച്ച് കോട്ടകെട്ടി എതിർക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം

കേരളത്തിൽ നിലനിന്നിരുന്നുവെന്ന് പുതുതലമുറയ്ക്ക് വിശ്വസിക്കാൻ സാധിക്കുക പോലും ചെയ്യാത്ത ജാതീയ അനാചാരങ്ങൾക്കെതിരെ ഉജ്വലമായ സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ആഗസ്ത് 28.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താക്കളിലൊരാളായ മഹാത്മാ അയ്യങ്കാളിയുടെ നേതൃത്വത്തിൽ, ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന ഘട്ടത്തിൽ ഈ കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി നടത്തിയ സമരത്തിന്റെ ഓർമ്മകൾ എതൊരാളിലും പോരാട്ടവീര്യം നിറയ്ക്കുന്നതാണ്. എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കണമെന്ന ആവശ്യമുന്നയിച്ച് കർഷക തൊഴിലാളികളോട് പണിമുടക്ക് സമരം നടത്താൻ അയ്യങ്കാളി ആഹ്വാനം ചെയ്തു. സാധാരണയായി തൊഴിൽ സംബന്ധിയായ വിഷയങ്ങളിലാണ് പണിമുടക്കം നടക്കാറുള്ളത് എന്നിരിക്കെ നമ്മുടെ കേരളത്തിൽ വിദ്യാഭ്യാസത്തിനായും നവോത്ഥാന പോരാട്ടത്തിന്റെ ഭാഗമായും തൊഴിലാളി പണി മുടക്കി. അന്ന് അയ്യങ്കാളി കണ്ട സ്വപ്നം കേരളത്തിൽ സാക്ഷാത്കരിക്കുന്നതിൽ, വിദ്യാഭ്യാസ നയം കൊണ്ടുവരുന്നതിൽ പിന്നീട് കേരളത്തിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് സർക്കാരുകൾ മുൻകൈ എടുത്തു. സമുദായത്തിൽ നിന്ന് പത്ത് ബി എ ക്കാരെ കണ്ട് കണ്ണടക്കണമെന്ന അയ്യങ്കാളിയുടെ ആഗ്രഹം അദ്ദേഹം മരണപ്പെടുന്നത് വരെ നടപ്പിലായിരുന്നില്ല. എന്നാൽ ഇ എം എസ് സർക്കാർ കൊണ്ടുവന്ന വിദ്യാഭ്യാസ പരിഷ്കരണ നിയമം ഈ ആഗ്രഹസാക്ഷാത്കാരത്തിനുള്ള കവാടമായി മാറി. ബി.എക്കാരും എം.എക്കാരും ഉയർന്നുവന്നു. എവിടെയൊക്കെ പ്രവേശനം നിഷേധിക്കപ്പെട്ടുവോ അവിടങ്ങളിലെല്ലാം ചരിത്രം സൃഷ്ടിക്കപ്പെടുകയും പിന്നീട് സ്വാഭാവികമായൊരു കാര്യമായി മാറുകയും ചെയ്തു. എല്ലാവർക്കും വിദ്യാഭ്യാസം എന്ന അദ്ദേഹത്തിന്റെ ഉൾപ്പെടെയുള്ള സ്വപ്നം സാക്ഷാത്കരിക്കാൻ ഈ മാറ്റങ്ങളിലൂടെ നമുക്ക് സാധിച്ചു. ഇന്ന് എല്ലാവർക്കും വിദ്യാഭ്യാസം എന്നതിൽ നിന്ന് ഒരു പടി കൂടി ഉയർന്ന് എല്ലാവർക്കും മികച്ച വിദ്യാഭ്യാസം എന്ന ലക്ഷ്യം നേടാൻ നമ്മൾ മുന്നേറിക്കൊണ്ടിരിക്കുന്നു.
കേരളം വിവേചനത്തിന്മേൽ വിമോചനം സാധ്യമാക്കി. അയ്യങ്കാളിയെ ഓർക്കുമ്പോൾ നാം പങ്കുവെക്കുന്ന ചരിത്രം കേരളത്തിന്റെ മാറ്റത്തിന്റേത് കൂടിയാണ്. മാറ്റത്തിന്റെ വില്ലുവണ്ടി മുന്നോട്ടേക്ക് തന്നെ ഉരുളുമെന്നും രാജ്യത്തെയാകെ പിന്നാക്കം വലിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കേരളം ഒന്നിച്ച് കോട്ടകെട്ടി എതിർക്കുമെന്നും നമുക്ക് ഈ ദിനത്തിൽ പ്രതിജ്ഞയെടുക്കാം.
 

കൂടുതൽ ലേഖനങ്ങൾ

ഇടതുപക്ഷം മത്സരിച്ചതുള്‍പ്പെടെ നിരവധി സീറ്റുകളിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാക്കി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺ​ഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി. പ്രധാനകക്ഷിയെന്ന നിലയിൽ കോൺ​ഗ്രസ് ​ഗൗരവപൂർവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.

തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിഹാർ തെരഞ്ഞെടുപ്പ് പരാജയം മതനിരപേക്ഷശക്തികൾ ശരിയായ രീതിയിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകണമെന്ന സൂചനയാണ് നൽകുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്.

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തിൽ സിപിഐ എം നിയമപോരാട്ടത്തിന്. വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും.

എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്ന സർക്കാരിന് അനുകൂലമായ ജനവിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പുതീയതി പ്രഖ്യാപിച്ചതോടെ ഒരുമാസം നീളുന്ന തെരഞ്ഞെടുപ്പുപ്രക്രിയക്ക് തുടക്കമായി. തെക്ക്– മധ്യ കേരളത്തിലെ ഏഴു ജില്ലകളിൽ ഡിസംബർ ഒമ്പതിനും വടക്കൻ കേരളത്തിൽ ഏഴു ജില്ലകളിൽ 11നുമാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് ഫലപ്രഖ്യാപനം.