Skip to main content

പെൺകുട്ടികൾ അച്ഛൻ്റെയോ ഭർത്താവിൻ്റെയോ മേൽവിലാസത്തിൽ അല്ല അറിയപ്പെടേണ്ടതെന്ന ഇഎംഎസിൻ്റെ കാഴ്ച്ചപ്പാട് ജീവിതത്തിൽ പകർത്തിയ വ്യക്തിയായിരുന്നു ഡോ. മാലതി ദാമോദരന്

മഹാനായ അച്ഛൻ്റെ ജീവിതാദർശങ്ങളെ മുറുകെ പിടിച്ച് ജീവിച്ച മകളായിരുന്നു ഡോ. മാലതി ദാമോദരൻ. പെൺകുട്ടികൾ അച്ഛൻ്റെയോ ഭർത്താവിൻ്റെയോ മേൽവിലാസത്തിൽ അല്ല അറിയപ്പെടേണ്ടതെന്ന ഇഎംഎസിൻ്റെ കാഴ്ച്ചപ്പാട് ജീവിതത്തിൽ പകർത്തി അവർ. ശിശുരോഗ വിദഗ്ദ്ധ എന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ജനകീയ പൊതുജനാരോഗ്യ പ്രവർത്തക കൂടിയായിരുന്നു ഡോ. മാലതി. ലാളിത്യമായിരുന്നു അവരുടെ മുഖമുദ്ര. സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ കൃത്യമായ അഭിപ്രായം ഡോ. മാലതിക്ക് ഉണ്ടായിരുന്നു. സ്വന്തമായതെല്ലാം സമൂഹത്തിനും പ്രസ്ഥാനത്തിനും കരുതി വെച്ച ഡോ. മാലതിക്ക് ശാസ്ത്രീയമായ സാമൂഹ്യ വീക്ഷണവും ഉണ്ടായിരുന്നു.

കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഇഎംഎസ് എഴുതിയ പുസ്തകമായിരുന്നു മാലതിക്ക് അച്ഛൻ നൽകിയ വിവാഹ സമ്മാനം. കാളിദാസൻ്റെ ശാകുന്തളം ഉദ്ധരിച്ച് ഇഎംഎസ് അതിൻ്റെ പുറംച്ചട്ടയിൽ എഴുതിയ വാക്യങ്ങൾ ഒരു അച്ഛനും മകളും തമ്മിലുള്ള സവിശേഷമായ ഹൃദയബന്ധം വരച്ച് കാട്ടുന്നതായിരുന്നു. ചിക്കൻ പോക്സ് ബാധിതനായ തൻ്റെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്ന ഘട്ടത്തിൽ തൊട്ടുതലേ ദിവസം പ്രസവിച്ച് കിടക്കുന്ന അമ്മ ആര്യാ അന്തർജനത്തെ എട്ടാം വയസ്സിൽ പരിചരിച്ചതിനെപ്പറ്റി ഡോ. മാലതി പിന്നീട് പറഞ്ഞിരുന്നു.

ഇഎംഎസിന്റെ മകൾ എന്ന നിലയിൽ പ്രത്യേക അടുപ്പം അവരുമായി ഉണ്ടായിരുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.
 

കൂടുതൽ ലേഖനങ്ങൾ

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.

ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അം​ഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'

സ. എം ബി രാജേഷ്

ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അം​ഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'. ഇന്നുവരെയും വീട്ടമ്മമാരുടെ അധ്വാനം ഒരു കണക്കിലും വരാത്ത കാണാപ്പണിയായിരുന്നു. എന്നാൽ അതിനൊരു ഒരു മൂല്യമുണ്ടെന്നാണ് എൽഡിഎഫ് സർക്കാർ കാണുന്നത്.

രാം നാരായൺ ഭയ്യാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും

സ. പിണറായി വിജയൻ

പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട രാം നാരായൺ ഭയ്യാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും. പ്രതികൾക്കതിരെ കർശന നടപടി എടുക്കും. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ. പാട്ടം പിരിച്ച നെല്ല് ചിറക്കൽ തമ്പുരാൻ കടത്തികൊണ്ടു പോകുന്നത്, ഭക്ഷ്യക്ഷാമത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ കരിവെള്ളൂരിൽ സ.