Skip to main content

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്. 1975 ൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ മലയോര മേഖലയിലെ കമ്യൂണിസ്റ്റ് നേതാക്കളെ പൊലീസ് വളഞ്ഞിട്ട് ഭീകരമായി മർദ്ദിക്കുകയായിരുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിനു ശേഷം ദിവസങ്ങൾക്കുള്ളിലാണ് ആഗസ്ത് രണ്ട് കുടിയാന്മല രക്തസാക്ഷി ദിനാചരണം ഉണ്ടായത്. അവിടെ നടന്ന പരിപാടിയിൽ ജോസഫിനൊപ്പം ഞാനും പങ്കെടുത്തിരുന്നു. പരിപാടിക്ക് ശേഷം ജോസഫിൻ്റെ വീട്ടിൽ വച്ചാണ് ഞങ്ങളെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്തത്. ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങിയ ജോസഫ് വർധിത വീര്യത്തോടെ പാർടി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. മികച്ച സംഘാടകനായി വളർന്ന അദ്ദേഹം മികച്ച പ്രാസംഗികനുമായിരുന്നു. പാർടി ജില്ലാ കമ്മിറ്റിയംഗമായും ജില്ലാ സെക്രട്ടറിയേറ്റംഗമായും ഉയർന്നു. കാർഷിക വികസന ബാങ്ക് പ്രസിഡൻ്റ് എന്ന നിലയിൽ സഹകരണ മേഖലയിലും പ്രാഗത്ഭ്യം തെളിയിച്ചു. വ്യക്തിപരമായി എനിക്ക് ഏറെ പ്രിയപ്പെട്ട ജോസഫ് അസുഖബാധിതനായപ്പോൾ ഈയിടെ ആശുപത്രിയിലും ചെന്ന് കണ്ടിരുന്നു. ജില്ലയിൽ പൊതുവേയും തളിപ്പറമ്പിലും മലയോരമേഖലകളിലും മികവാർന്ന നേതൃപാടവ ശേഷിയിലൂടെ ജനങ്ങളെ പാർടിയോട് കൂടുതൽ ഇണക്കി ചേർത്ത നേതാവിനെയാണ് കെ എം ജോസഫിൻ്റെ വേർപാടിലൂടെ നഷ്ടമാകുന്നത്. പാർടി സഖാക്കളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു.
 

കൂടുതൽ ലേഖനങ്ങൾ

പ്രിയ സഖാവ് കാനത്തിൽ ജമീലയുടെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രിയ സഖാവ് കാനത്തിൽ ജമീല എംഎൽഎയുടെ അകാലത്തിലുള്ള വിയോഗം വേദനാജനകമാണ്. ആളുകളോടുള്ള പെരുമാറ്റത്തിലൂടെയും നിലപാടുകളിലെ തെളിമയിലൂടെയും സവിശേഷമായ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് സഖാവിൻ്റെത്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സാധാരണ മനുഷ്യർക്ക് ഫലപ്രദമായ രീതിയിൽ ആശ്വാസം ലഭ്യമാക്കുവാൻ എന്നും നിലകൊണ്ടു.

സഖാവ് കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ സ. കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല.

സുപ്രീംകോടതി പരാമർശം, ഗവർണർ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം അദ്ദേഹം സ്വയം പരിശോധിക്കണം

സ. വി ശിവൻകുട്ടി

സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ, ആ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം ഗവർണർ സ്വയം പരിശോധിക്കേണ്ടതുണ്ട്.

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്തയച്ചു

സ. വി ശിവൻകുട്ടി

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു.