Skip to main content

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രം

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രമാണ്. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ വർഗ്ഗീയ ശക്തികളുമായി കോൺഗ്രസ് നടത്തിയ വോട്ട് കച്ചവടം കണക്കുകൾ സഹിതം ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുകയാണ്.
തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ആരംഭിച്ച ഈ ഗൂഢാലോചന ഫലം വന്നപ്പോൾ അക്കങ്ങളിൽ വ്യക്തമാണ്. യുഡിഎഫിനോ ബിജെപിക്കോ 100 വോട്ടിൽ താഴെ മാത്രം ലഭിച്ച വാർഡുകൾ പരിശോധിച്ചാൽ ഈ 'അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം' ആർക്കും ബോധ്യപ്പെടും.
ഈ രാഷ്ട്രീയ കച്ചവടത്തിന്റെ കണക്കുകൾ ഇതാ:
നൂലുവള്ളി വാർഡ് :
ഇവിടെ ബിജെപി വിജയിച്ചപ്പോൾ കോൺഗ്രസിന് ലഭിച്ചത് വെറും 44 വോട്ടുകളാണ്! ബിജെപിയെ ജയിപ്പിക്കാൻ കോൺഗ്രസ് തങ്ങളുടെ വോട്ടുകൾ മൊത്തമായി മറിച്ച് നൽകി.
കോരേച്ചാൽ വാർഡ് :
ഇവിടെയും ബിജെപി സ്ഥാനാർത്ഥി വിജയിച്ചു. കോൺഗ്രസിന് ലഭിച്ചതാകട്ടെ കേവലം 58 വോട്ടുകൾ. കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകൾ ബിജെപിക്ക് മറിച്ച് നൽകി എൽ.ഡി.എഫിനെ തോൽപ്പിച്ചു.
ചെമ്പുചിറ വാർഡ് :
ഇവിടെ കോൺഗ്രസിന് ലഭിച്ചത് 63 വോട്ടുകൾ. വോട്ട് കച്ചവടം നടന്നെങ്കിലും എൽ.ഡി.എഫിന്റെ ജനകീയ അടിത്തറയിൽ അത് ഫലിച്ചില്ല. 993 വോട്ട് നേടി എൽ.ഡി.എഫ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.
മുരിക്കുങ്ങൽ വാർഡ് :
ഇവിടെ തിരിച്ച് സഹായം യുഡിഎഫിനാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി വെറും 15 വോട്ടുകൾക്ക് വിജയിച്ചപ്പോൾ, ബിജെപിക്ക് ലഭിച്ചത് വെറും 66 വോട്ടുകൾ മാത്രമാണ്. എൽ.ഡി.എഫിനെ തോൽപ്പിക്കാൻ ബിജെപി വോട്ടുകൾ കോൺഗ്രസിലേക്ക് ഒഴുകി എന്ന് വ്യക്തം.
അവിശുദ്ധ കൂട്ടുകെട്ടിനെ അതിജീവിച്ച വിജയം:
മൂലംകുടം വാർഡ് :
ഇവിടെ എൽ.ഡി.എഫ് വിജയിച്ചെങ്കിലും, ബിജെപിയെ സഹായിക്കാൻ കോൺഗ്രസ് വോട്ട് മറിച്ചു. ബിജെപി 685 വോട്ട് നേടിയപ്പോൾ കോൺഗ്രസ് വെറും 71 വോട്ടിൽ ഒതുങ്ങി. എന്നാൽ 33 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് ഈ കൂട്ടുകെട്ടിനെ അതിജീവിച്ചു.
ഇത്രയൊക്കെ ഗൂഢാലോചനകളും വോട്ട് കച്ചവടങ്ങളും നടന്നിട്ടും 10 സീറ്റുകൾ നേടി മറ്റത്തൂരിൽ എൽ.ഡി.എഫ് തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. വർഗ്ഗീയതയുമായി സന്ധി ചെയ്യുന്ന കോൺഗ്രസ് നയത്തിനെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ട് നമുക്ക് മുന്നോട്ട് പോകാം.

 

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ