Skip to main content

പ്രതിഷേധത്തെ മറയാക്കി മന്ത്രിയെ ആക്രമിക്കുന്ന രീതി ജനാധിപത്യ കേരളത്തിന്‌ അപമാനമാണ്‌

പ്രതിഷേധത്തെ മറയാക്കി മന്ത്രിയെ ആക്രമിക്കുന്ന രീതി ജനാധിപത്യ കേരളത്തിന്‌ അപമാനമാണ്‌. സര്‍വ്വേകളും, കനഗോലു തന്ത്രവും പരാജയപ്പെടുമ്പോള്‍ വിഭ്രാന്തിയിലാകുന്ന പ്രതിപക്ഷത്തെയാണ്‌ കാണാനാകുന്നത്‌. മന്ത്രി വീണാ ജോര്‍ജിന്‌ നേരെയുള്ള കെ.എസ്‌.യു ആക്രമണം ഇത്തരം വിഭ്രാന്തിയുടെ ഫലമാണ്‌. ഇതില്‍ ജനാധിപത്യ കേരളമാകെ പ്രതിഷേധിക്കണം.

കേരളത്തിന്റെ ആരോഗ്യ മേഖലയിലുണ്ടായ മാറ്റം ലോകമാകെ അംഗീകരിക്കുന്നതാണ്‌. സാധാരണക്കാരായ രോഗികളെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന്‌ ഓടിച്ച ഇരുണ്ട കാലമായിരുന്നു യു.ഡി.എഫിന്റേത്‌. അത്‌ ഓര്‍മിപ്പിക്കുന്ന ഒരുപാട്‌ വാര്‍ത്തകളും ദൃശ്യങ്ങളും ഇപ്പോഴും സമൂഹത്തിന്‌ മുമ്പാകെയുണ്ട്‌. തകറന്നുവീഴാറായ കെട്ടിടങ്ങളും ഡോക്ടര്‍മാരും ജീവനക്കാരും പനിക്കുള്ള മരുന്നുപോലുമില്ലാത്ത സ്ഥിതിയുമായിരുന്നു അക്കാലത്ത്‌. അതൊന്നും കേരളം മറക്കില്ല. ആ ഇരുണ്ട കാലത്ത്‌ നിന്ന്‌ കേരളത്തിലെ ആരോഗ്യമേഖലയെ രക്ഷിച്ച്‌ ഇന്നുകാണുന്ന അഭൂതപൂര്‍വമായ മുന്നേറ്റമുണ്ടാക്കിയത്‌ ഇക്കഴിഞ്ഞ പത്ത്‌ വര്‍ഷക്കാലംകൊണ്ടാണ്‌. ഈ അഞ്ച്‌ വര്‍ഷം കേരളത്തിലെ ആരോഗ്യ മേഖലയെ നയിച്ച വീണാ ജോര്‍ജിനെ ഈ നാട്ടിലെ സാധാരണക്കാരുള്‍പെടെയുള്ള ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്‌. അതിനാലാണ്‌ ആരോഗ്യ മേഖലയ്‌ക്കും വകുപ്പിന്‌ നേതൃത്വം നല്‍കുന്ന മന്ത്രിയെ വ്യക്തിപരമായി ആക്രമിക്കുകയും എന്നിട്ട്‌ അതില്‍ തെല്ലും കുറ്റബോധമില്ലാതെ നുണ പറയുകയും ചെയ്യുന്നത്‌. മന്ത്രിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി റീത്ത്‌ വച്ചതിനെയും കോണ്‍ഗ്രസ്‌ നേതൃത്വം ന്യായീകരിച്ചു. ഇതിെന സമരമെന്ന്‌ വിശേഷിപ്പിക്കാന്‍ കഴിയില്ല. ഇത്തരം സമരാഭാസങ്ങള്‍ അവസാനിപ്പിക്കണം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇനിയൊരു വിജയമുണ്ടാകില്ല എന്ന തിരിച്ചറിവാണ്‌ ഈ അക്രമത്തിനെല്ലാം കാരണം. മാന്യമായും ജനാധിപത്യപരമായും രാഷ്ട്രീയപ്രവര്‍ത്തനം നടത്തണം. ആദ്യം വസ്‌തുതകളുടെ പിന്‍ബലമില്ലാതെ നുണ പ്രചരിപ്പിക്കുക, പിന്നെ സമരമെന്ന പേരില്‍ ആക്രമിക്കുക. ഈ ശൈലി തിരുത്താന്‍ കോണ്‍ഗ്രസ്‌ തയ്യാറാകണം.

 

കൂടുതൽ ലേഖനങ്ങൾ

ചീമേനി രക്തസാക്ഷി ദിനം

കേരളം നിയമസഭാ തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിന്‌ സാക്ഷ്യം വഹിക്കുകയാണ്‌. 39 വർഷം മുന്‍പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയിലാണ്‌ ചീമേനിയിൽ സിപിഐ എമ്മിന്റെ അഞ്ച്‌ സഖാക്കളെ കോൺഗ്രസുകാർ കൂട്ടക്കൊല ചെയ്‌തത്‌. 1987 മാർച്ച് 23ന് വൈകിട്ട്‌ അഞ്ച്‌ സഖാക്കളെ കുത്തിയും വെട്ടിയും തീയിട്ടും ഇല്ലാതാക്കി.

എകെജി ദിനം

ഇന്ന് എകെജി ദിനം. നീതിക്കും സമത്വത്തിനും വേണ്ടി പൊരുതുന്ന ഓരോ മനുഷ്യനിലും ആവേശം നിറയ്ക്കുന്ന വിപ്ലവ പ്രതീകമാണ് സഖാവ് എകെ ഗോപാലൻ. പാവങ്ങളുടെ പടത്തലവനായി തൊഴിലാളി വർഗ വിമോചനത്തിനായി അക്ഷരാർത്ഥത്തിൽ സ്വയം സമർപ്പിക്കുകയായിരുന്നു എകെജി.

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് അവർക്കൊപ്പം തോളോടുതോൾ ചേർന്ന് അദ്ദേഹം നയിച്ച സമരങ്ങളാണ് കേരളത്തിലെ തൊഴിലാളികളെയും കർഷകരെയും സാധാരണക്കാരെയും അവകാശപ്പോരാട്ടങ്ങളുടെ പാതയിലേക്ക് നയിച്ചത്.

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു.