Skip to main content

സാമ്രാജ്യത്വ ശക്തികളുടെ ആക്രമണം മൂലം ഗൾഫ് നാടുകളിൽ വലിയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്, ഈ പശ്ചാത്തലത്തിൽ ലോകകേരളസഭ അംഗങ്ങളുമായി സംവദിച്ചു

സാമ്രാജ്യത്വ ശക്തികളുടെ ആക്രമണം മൂലം ഗൾഫ് നാടുകളിൽ വലിയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ലോകകേരളസഭ അംഗങ്ങളുമായി സംവദിച്ചു. ഇപ്പോൾ രൂപപ്പെട്ടിരിക്കുന്ന ആശങ്ക വലിയ പ്രവാസി സമൂഹമുള്ള നമ്മുടെ നാട്ടിലും പ്രതിഫലിക്കും.

ട്രാൻസിറ്റ് വിസയിൽ നിൽക്കുന്നവർ, ആക്രമണ ഭീതിമൂലം അടിയന്തരമായി സഞ്ചരിക്കാൻ കഴിയാത്ത വരുന്നവർ, രോഗികൾ, മരുന്ന് ആവശ്യമുള്ളവർ തുടങ്ങിയവർക്ക് ലോക കേരള സഭാംഗങ്ങൾ പിന്തുണ നൽകേണ്ടതുണ്ട്. അതാതിടങ്ങളിലെ ഭരണകൂടം നൽകുന്ന മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധം പുലർത്തണമെന്നും യോഗത്തിൽ വ്യക്തമാക്കി. കൃത്യമായ വിവരങ്ങൾക്കായി ഗൾഫ് മേഖലയിലെ ഔദ്യോഗിക സംവിധാനങ്ങളെ മാത്രമേ ആശ്രയിക്കാൻ പാടുള്ളൂ. അടിസ്ഥാനരഹിതമായ വാർത്തകളോ കിംവദന്തികളോ ആരും വിശ്വസിക്കരുതെന്നും കൂട്ടി ചേർത്തു. ആശങ്കയുണർത്തുന്ന രീതിയിൽ പ്രവർത്തിക്കാതിരിക്കാനും ശ്രദ്ധിക്കണം.

ഐക്യബോധവും ജാഗ്രതയുമാണ് നമുക്കാവശ്യം. പ്രവാസി സഹോദരങ്ങളുടെ ക്ഷേമത്തിനായി നല്ല നിലയിൽ ഇടപെടണം എന്നും ലോക കേരളസഭാംഗങ്ങളോട് അഭ്യർത്ഥിച്ചു.

പ്രവാസികളുമായി ആശയവിനിമയം നടത്താനുള്ള ഹെൽപ്പ് ലൈൻ സംവിധാനം നോർക്ക ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ ദില്ലി കേരളഹൗസിൽ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ നടത്തുന്ന ഇടപെടലുകൾ കൂടുതൽ കാര്യക്ഷമമാക്കും. ഗൾഫ് രാജ്യങ്ങളിൽ നടക്കുന്ന SSLC - ഹയർ സെക്കൻഡറി പരീക്ഷയുടെ തീയതി മാറ്റിയിട്ടുണ്ട്.

ഗൾഫ് മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ പ്രവാസിസംഘടനകളും യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഐക്യമനോഭാവത്തോടെ ഇടപെടണം.

ഗൾഫിലെ സാഹചര്യത്തെ പറ്റി ചില മാധ്യമങ്ങൾ ആശങ്ക പരത്തുന്ന വാർത്തകൾ നൽകുകയാണെന്ന് ചില ലോക കേരള സഭാ അംഗങ്ങൾ പരാതിപ്പെട്ടു. ഇതുമൂലം ബന്ധുക്കൾക്ക് വലിയ ആശങ്കകൾ ഉണ്ടാവുന്ന പശ്ചാത്തലത്തിൽ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും, യാത്രാ സൗകര്യം അടക്കമുള്ള മറ്റിതര വിഷയങ്ങളിൽ കേന്ദ്ര സർക്കാരിൻ്റെ ഇടപെടൽ അഭ്യർത്ഥിച്ച് കത്തെഴുതുന്ന കാര്യം പരിഗണിക്കാം എന്നും യോഗത്തെ അറിയിച്ചു.

 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.