Skip to main content

സഖാവ് കോടിയേരിക്ക് അന്ത്യാഭിവാദ്യം

മനുഷ്യമോചനത്തിന്റെ മഹാചക്രവാളം ലക്ഷ്യംവച്ച് മർദിതരുടെ പടയണിയെ മുന്നോട്ട് നയിച്ച് അമരത്വത്തിലേക്ക് നടന്നുകയറിയ ഞങ്ങളുടെ പ്രിയസഖാവേ, നിങ്ങൾ നെഞ്ചോട് ചേർത്ത പ്രത്യയശാസ്ത്രവും ഉയർത്തിപ്പിടിച്ച ചെങ്കൊടിയും ഉരുക്കുപോലുറച്ച സംഘടനയും ഞങ്ങളുടെ ഹൃദയത്തിന്റെ അവസാന മിടിപ്പുവരെയും ജീവനുതുല്യം സംരക്ഷിക്കും. നിങ്ങൾ ബാക്കിയാക്കി കടന്നുപോയ പോരാട്ടം, തുടർച്ച മുറിയാതെയും ശക്തിചോരാതെയും ഞങ്ങൾ മുന്നോട്ട് കൊണ്ടുപോകും. വേർപാടിന്റെ വേദനയിലും നിങ്ങൾ പകർന്നുതന്ന പാഠങ്ങൾ ഞങ്ങളെ കർമനിരതരും സമാരോൽസുകരുമാക്കും. സഖാവ് സ്നേഹിച്ച, സഖാവിനെ സ്നേഹിച്ച മർദിതജനതയുടെ മോചനത്തിനും നന്മയ്ക്കുമായി ഞങ്ങൾ സ്വയം സമർപ്പിക്കുന്നു.

വർഗ്ഗസമരസരണിയിൽ ഒളിമങ്ങാത്ത രക്തനക്ഷത്രമായി എന്നും ഞങ്ങൾക്ക് വഴികാട്ടുക.

അമരനും അജയ്യനുമായ സഖാവ് കോടിയേരിക്ക് അന്ത്യാഭിവാദ്യം.

Red Salute Comrade Kodiyeri

കൂടുതൽ ലേഖനങ്ങൾ

പാചകവാതകത്തിന്റെ മതിയായ ലഭ്യത ഉറപ്പാക്കാനും വിലവർധനയുടെ ആഘാതം കുറയ്ക്കാനും കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടത് അനിവാര്യം

സ. പിണറായി വിജയൻ

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ഗൗരവകരമായ ആശങ്കകൾ ഉയരുന്നുണ്ട്. അടുത്തിടെ പാചകവാതകത്തിന്റെ വില വർധിപ്പിച്ചതോടെ സാധാരണ കുടുംബങ്ങൾക്ക് സാമ്പത്തികഭാരം കൂടിയിരിക്കുകയാണ്.

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനമാണ്. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേരളത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടത്തിന്റെ വിളംബരമാണ് ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങ്. കക്ഷിരാഷ്ട്രീയത്തിനതീതമായാണ് പരിപാടിയെ കാണേണ്ടിയിരുന്നത്.

സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകമാണ്‌. കഴിഞ്ഞ മാസം നടന്ന എൽഡിഎഫ്‌ വികസന മുന്നേറ്റ ജാഥയിലടക്കം ഇഎൻ സജീവമായി ഒപ്പമുണ്ടായിരുന്നു.

ലോകം ആദരിച്ചുപ്പോന്ന ചരിത്ര പണ്ഡിതനായിരുന്ന പ്രൊഫ. പണിക്കർ ഒരു സാംസ്കാരിക പോരാളിയുമായിരുന്നു

സ. എം എ ബേബി

പ്രൊഫ. കെ എൻ പണിക്കർ വിശ്രുതനായ ചരിത്രകാരനാണ്. ഇർഫാൻ ഹബീബ്, റൊമിലാ ഥാപ്പർ, ബിപിൻ ചന്ദ്ര, എസ് ഗോപാൽ, ഹർബൻസ് മുഖ്യ തുടങ്ങി ലോകമറിയുന്ന ചരിതകാരന്മാരുടെ നിരയിലാണ് പണിക്കർ മാഷ് ഉൾപ്പെടുന്നത്.