Skip to main content

ആസിയാൻ കരാറിനെതിരായ പ്രതിഷേധം - കേസുകൾ അവസാനിക്കുന്നു, ആശങ്കകൾ യാഥാർഥ്യമാവുന്നു

ജനങ്ങൾക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരിൽ, അവർക്ക് വേണ്ടി ശബ്ദമുയർത്തി എന്ന കാരണത്താൽ പ്രതി ചേർക്കപ്പെട്ട ഒരു കേസിൽ നിന്ന് കൂടി സഖാക്കൾ വിമുക്തരാവുകയാണ്. ഇന്ത്യയിലെ കാർഷിക വ്യവസ്ഥയെ വിശേഷിച്ചും അതിസാധാരണക്കാരായ കർഷകരെ പ്രതികൂലമായി ബാധിച്ച ആസിയാൻ കരാറിനെതിരെ നടത്തിയ മനുഷ്യച്ചങ്ങലയെ തുടർന്നാണ് സഖാക്കൾ വി എസ് അച്യുതാനന്ദൻ, പ്രകാശ് കാരാട്ട്, പിണറായി വിജയൻ എന്നിവർ ഉൾപ്പടെ പന്ത്രണ്ട് സഖാക്കൾക്കെതിരെ കേസെടുത്തത്. കോൺഗ്രസ് നടപ്പിലാക്കിയ ആസിയാൻ കരാറിനെ തുടക്കം മുതൽ എതിർത്തത് ഇടതുപക്ഷമായിരുന്നു. സമരങ്ങളുടെ പേരിൽ പ്രതിചേർക്കപ്പെട്ടവർ കേസിൽ നിന്ന് വിമുക്തരാവുമ്പോഴും കരാറിനെ കുറിച്ച് ഇടതുപക്ഷം പങ്കുവെച്ച ആശങ്ക കൂടുതൽ യാഥാർഥ്യമായി തുടരുകയാണ്. വികസന വിരോധികൾ എന്ന് മുദ്രകുത്തി പ്രതിഷേധങ്ങളെ പരിഹസിച്ചവർ ഉൾപ്പടെ ഇന്ന് ആസിയാൻ കരാറിന്റെ പ്രത്യാഘാതത്തിൽ കുടുങ്ങികിടക്കുകയാണ്. ഗാട്ട് കരാറിന്റെ മുൻ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊള്ളാതെ ആസിയാൻ രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂടുതൽ സ്വതന്ത്രമാക്കിയ കരാറായിരുന്നു ഇത്. കരാറിന്റെ തിക്ത ഫലങ്ങൾ വെളിപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് നീതി ആയോഗ് പുറത്തുവിട്ടത്. കരാർ പ്രകാരം 2400 കോടിയിലധികം ഡോളറിന്റെ വ്യാപാര കമ്മി രാജ്യത്തിനുണ്ട്. കരാറിൽ പ്രതിപാദിച്ച 21 ഇനങ്ങളിൽ 13 ഇനങ്ങളും പ്രതികൂലമാണെന്ന് വാണിജ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. കാർഷികോല്പാദനത്തിന്റെ മുഖ്യ പങ്കും തോട്ടം മേഖലയിൽ നിന്നുള്ള കേരളത്തെ വളരെ പ്രതികൂലമായാണ് ആസിയാൻ കരാർ ബാധിച്ചത്. കേരളത്തിന്റെ റബർ കർഷകരുടെ ജീവിതം ദുഃസ്സഹമാക്കിയതും കോടികളുടെ നഷ്ടം വരുത്തിയതും ആസിയാൻ കരാർ ആണ്. ദീർഘ വീക്ഷണമില്ലാത്ത ഇത്തരം കരാറുകൾക്കെതിരെ ഉയർത്തിയ ശബ്ദം ഇന്നും പ്രസക്തമാണെന്നതിന്റെ തെളിവ് കൂടിയാണ് ഹൈക്കോടതിയുടെ ഈ നടപടിയിലൂടെ വ്യക്തമാവുന്നത്.

കൂടുതൽ ലേഖനങ്ങൾ

കേരളപ്പിറവി ദിനത്തില്‍, ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള ഒരു കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം

സ. പിണറായി വിജയൻ

കേരള സംസ്ഥാനം രൂപീകൃതമായിട്ട് 69 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. വിസ്തൃതിയില്‍ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമെങ്കിലും ലോകമാകെ ശ്രദ്ധിക്കുന്ന ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നമുക്ക് കഴിഞ്ഞു. അതിലേറ്റവും പ്രധാന നേട്ടവുമായാണ് ഇത്തവണ ലോകമാകെ മലയാളികള്‍ കേരളപ്പിറവി ആഘോഷിക്കുന്നത്.

തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. പ്രാദേശിക തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയത്തിലാണ് കോൺഗ്രസ് ഗുണ്ടാസംഘം കൊലപാതകം ആസൂത്രണം ചെയ്തത്.

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു. പാർടി ഇടുക്കി ജില്ലാ സെക്രട്ടറി സ. സി വി വർഗീസ്, ദേവപ്രിയ ഷൈബു എന്നിവർ സമീപം.