Skip to main content

മാധ്യമ രംഗം വ്യാജ വ്യാജ പൊതു ജനസമ്മതി നിർമ്മാണ മേഖലയായി മാറി

വ്യാജ പൊതുജനസമ്മതി നിർമ്മാണ മേഖലയായി മാധ്യമ രംഗം മാറി. മാധ്യമങ്ങളുടെ ഈ നിലപാട് ജനാധിപത്യത്തിന് കടുത്ത ഭീഷണിയായി മാറും. മാധ്യമ മേഖലയിലെ 90 ശതമാനവും ഏതാനും കുത്തകകളുടെ കൈകളിലാണ്. അവരുടെ താൽപ്പര്യമനുസരിച്ച് പൊതുജന നിർമ്മിതി കേന്ദ്രമായാണ് ഇത്തരം മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്. ലാഭമുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യമേ അവർക്കുള്ളു. കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണ് കേരളത്തിലെ മാധ്യമങ്ങളിൽ ഭൂരിഭാഗത്തിന്റെയും മുഖമുദ്ര. കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്കും അവരുടെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ സർക്കാരുകൾക്കെതിരെയുള്ള ഇവരുടെ പ്രേരണയിൽ തുടങ്ങിയ പല സമരങ്ങളും എന്നാൽ പൊളിഞ്ഞുപോയ്. കുത്തക മാധ്യമങ്ങളുടെ ഇത്തരം നീക്കങ്ങളെ മറികടന്നാണ്‌ കേരളത്തിൽ ദേശാഭിമാനി ദിനപത്രം പ്രചരിച്ചത്. നമ്മുടെ പൊതു ഇടങ്ങളാണ് ഇത്തരം പ്രതിലോമ ശക്തികൾക്കും വ്യാജ പ്രചാരണങ്ങൾക്കും മറുപടി നൽകിക്കൊണ്ടിരുന്നത്. വായനശാലകളും ചായക്കടകളും മുറുക്കാൻ കടകളിലൂടെയും സാധാരണക്കാരായ തൊഴിലാളികൾ ഇത്തരക്കാർക്ക് തക്കതായ മറുപടി നൽകിയിരുന്നു. അവിടങ്ങളിലൊക്കെ അവർക്ക് ഊർജമായത് ദേശാഭിമാനി ആയിരുന്നു. അത്തരം പൊതു ഇടങ്ങൾ ഇന്ന് ഇല്ലാതാകുന്നു. അത് തിരിച്ചുപിടിക്കാൻ ശ്രമം ഉണ്ടാകണം. സൈബർ ഇടമായി പുതിയ കാലത്തെ പൊതു ഇടം. അവിടെയും പ്രതിലോമ രാഷ്ട്രീയത്തിന് മറുപടി പറയാൻ ദേശാഭിമാനിതന്നെയാണ് ഊർജം. അതുകൊണ്ടുതന്നെ ദേശാഭിമാനിയുടെ പ്രസക്തി ഇന്ന് മറ്റ് എന്നത്തെക്കാളും ഏറിയിട്ടുണ്ട്.

 

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.