Skip to main content

ബ്രസീലിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ് ലുല ഡ സിൽവ നേടിയ വിജയം ആവേശകരമാണ്.

ബ്രസീലിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ് ലുല ഡ സിൽവ നേടിയ വിജയം ആവേശകരമാണ്. തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനും നിലവിൽ പ്രസിഡന്റുമായ ബോൾസനാരോയെയാണ് തൊഴിലാളി പാർടിയുടെ ലൂയിസ് ലുല ഡ സിൽവ പരാജയപ്പെടുത്തിയത്. വലിയ വാശിയോടെ നടന്ന തെരഞ്ഞെടുപ്പിൽ അമ്പത്തൊന്നു ശതമാനം വോട്ട് നേടിയാണ് ലുല വിജയിച്ചത്. അന്യായമായ ഒരു കോടതിവിയിലൂടെ 2019 വരെ മുമ്പ് രണ്ടു തവണ പ്രസിഡന്റ് ആയിരുന്ന ലുല ജയിലിൽ ആയിരുന്നു. ബ്രസീലിയൻ സുപ്രീം കോടതിയുടെ ഒരു വിധി അനുസരിച്ചാണ് അദ്ദേഹം ജയിൽ മോചിതനായതും മറ്റൊരു വിധി പ്രകാരം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി ലഭിച്ചതും. ബോൾസനാരോയുടെ അനുയായികളുടെ ഉഗ്രമായ എതിർപ്പിനെ മാത്രമല്ല, ബ്രസീലിയൻ ഭരണകൂടത്തെ ആകെ നേരിട്ടാണ് ലുല വിജയിച്ചത്.

ക്യൂബയിൽവച്ച് അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് സമ്മേളനത്തിലെ ബ്രസീലിയൻ പ്രതിനിധികളോട് സ്ഥിതിഗതികൾ ചർച്ചചെയ്തപ്പോൾ അവർ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചത് വലിയ ആവേശമായിരുന്നു. വോട്ടിംഗിൽ പങ്കെടുക്കുന്നതിനായി അവർ നേരത്തേമടങ്ങുംമുന്നേ വിജയാശംസകൾ ആലിംഗനത്തോടെ സ്വീകരിച്ചാണ് പിരിഞ്ഞത് . ബ്രസീലിലെ ഇടതുപക്ഷ വിജയത്തോടെ ലാറ്റിനമേരിക്ക ഏതാണ്ട് പൂർണ്ണമായി അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആജ്ഞാനുവർത്തികളിൽനിന്ന് വിമുക്തമായിട്ടുണ്ട്.

ലോകത്തെ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ പതാകവാഹകരായ ഡോണൾഡ് ട്രംപ്, ബോറിസ് ജോൺസൺ, നരേന്ദ്ര മോദി, എർദോഗൻ ധാരയിലെ ഒരു നേതാവ് കൂടെ ജനവിധിയാൽ പരാജയപ്പെടുകയാണ്. മോദിയും എർദോഗനും ആണ് ഇനി പരാജയപ്പെടുത്താനുള്ളവർ.

ജനാധിപത്യത്തിനും സോഷ്യലിസത്തിനും സമാധാനത്തിനും വേണ്ടി ലോകമെമ്പാടും നടക്കുന്ന ജനകീയ പ്രസ്ഥാനം മുന്നോട്ട് എന്നാണ് ലുലയുടെ വിജയം ഉയർത്തിക്കാട്ടുന്നത്.

 

കൂടുതൽ ലേഖനങ്ങൾ

സഖാവ് സുശീല ഗോപാലൻ ദിനം, സഖാവ് എ കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാക്കൾ സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നതനേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സ. സുശീല ഗോപാലൻ അന്തരിച്ചിട്ട് 24 വർഷവും സ. എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 21 വർഷവുമാകുന്നു.

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും

സ. കെ രാധാകൃഷ്ണൻ എംപി

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധത

സ. പിണറായി വിജയൻ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധതയാണ്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് കേന്ദ്ര സർക്കാർ അവഗണന

സ. കെ രാധാകൃഷ്ണൻ എംപി

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് വീണ്ടും കേന്ദ്ര സർക്കാരിന്റെ അവഗണന. സമഗ്രശിക്ഷ പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തിന് 2024-25 സാമ്പത്തിക വർഷത്തിൽ അനുവദിക്കേണ്ട 428.89 കോടിയിൽ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല എന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോകസഭയിൽ മറുപടി നൽകേണ്ടി വന്നു.