Skip to main content

ഹിന്ദുത്വ വർഗീയ ആശയങ്ങൾക്കെതിരെയും മുതലാളിത്ത സാമ്പത്തിക നയങ്ങൾക്കെതിരെയും ബഹുജന പ്രക്ഷോഭമുയരണം

രാജ്യത്തെ തീവ്രവലതുപക്ഷ ഹിന്ദുത്വ ഭരണത്തെ ചെറുക്കാൻ മതനിരപേക്ഷ ജനാധിപത്യവാദികളുടെ ഐക്യത്തിനാകും. രാജ്യത്ത്‌ കോർപറേറ്റുകളും ഹിന്ദുത്വവും സഖ്യത്തിലാണ്‌. ടാറ്റയുൾപ്പെടെയുള്ള വൻകിട മുതലാളിമാർ ആർഎസ്‌എസ്‌ കാര്യാലയം സന്ദർശിച്ചിരുന്നു. കേന്ദ്ര സർക്കാറിന്റെ നവലിബറൽ നയം ആക്രമണോത്സുകമായാണ്‌ നടപ്പാക്കുന്നത്‌. പ്രതിഷേധങ്ങളെ അപരവിദ്വേഷം വളർത്തി മറികടക്കാനാണ്‌ ഇവരുടെ ശ്രമം. മുതലാളിത്ത സാമ്പത്തിക നയത്തിനെതിരെ മാത്രമല്ല ഹിന്ദുത്വ വർഗീയ ആശയങ്ങൾക്കെതിരെയും ബഹുജന പ്രക്ഷോഭമുയർത്തണം. ലോകത്താകെ വലതുപക്ഷ വ്യതിയാനം പ്രകടമാണ്‌. ഇറ്റലിയിലുൾപ്പെടെ നവനാസി ബന്ധമുള്ളവർ ഭരണത്തിലെത്തി. നവലിബറൽ നയങ്ങൾമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മുതലെടുത്താണിത്‌. പ്രശ്‌നങ്ങളുടെയെല്ലാം കാരണം കുടിയേറ്റക്കാരും ന്യൂനപക്ഷവുമാണെന്ന്‌ അവർ വരുത്തിത്തീർക്കുന്നു. ഇന്ത്യയിലും സമാന സ്ഥിതിയാണ്‌. ഏത്‌ തീവ്ര വലതുപക്ഷത്തെയും നിരന്തര സമരങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും മറികടക്കാമെന്നതിന്റെ ഉദാഹരണമാണ്‌ ചിലിയും ബ്രസീലും. ഇതിനായി ജനകീയ പ്രക്ഷോഭങ്ങളുയരണം.

 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.