Skip to main content

ഇത് ഗവർണർ - സർക്കാർ പോരല്ല, ഫെഡറൽ സംവിധാനത്തെ തകർക്കാനുള്ള ആർഎസ്എസ് ശ്രമവും കേരളത്തിന്റെ പ്രതിരോധവുമാണ്

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരെ നടത്തിവരുന്ന വ്യക്തിയധിക്ഷേപം അങ്ങേയറ്റം നിരുത്തവാദപരവും താൻ ഇരിക്കുന്ന സ്ഥാനത്തിൻറെ മര്യാദ പരിഗണിക്കാത്തതുമാണ്. സോഷ്യൽ മീഡിയയിൽ നുരയുന്ന ചില ആർഎസ്എസുകാർ മാത്രം പറയുന്ന അവാസ്തവങ്ങളാണ് അതേ നിലയിലേക്ക് തരം താണുകൊണ്ട് കേരള ഗവർണർ ഉയർത്തുന്നത്. ഇന്ത്യയുടെ ജനാധിപത്യസ്ഥാപനങ്ങളെ പുതിയൊരു താഴ്ചയിലേക്ക് വലിച്ചിടുകയാണ് ഇതിലൂടെ ആരിഫ് മുഹമ്മദ് ഖാൻ.

കുറച്ചുനാളായി വിഭ്രാന്തിയിലായ ഒരാളെപ്പോലെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പെരുമാറുന്നത് ഒരു മനുഷ്യന് ഹാലിളകിയതിനാലല്ല എന്നു നാം മനസ്സിലാക്കണം. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പണിശാലകളിൽ നിന്നു കിട്ടിയ തീട്ടൂരമനുസരിച്ചാണ് ഗവർണർ ആടിത്തിമർക്കുന്നത്. അതുകൊണ്ടുതന്നെ ഇതൊരു രാഷ്ട്രീയപ്രശ്നമാണ്; വ്യക്തികളുടെ പെരുമാറ്റ പ്രശ്നമല്ല.

ഇന്ത്യയെ ഏകാധിപത്യഅധികാരത്തിനു കീഴിൽ കൊണ്ടുവന്ന്, ഇന്ത്യൻ യൂണിയൻ എന്ന് ഭരണഘടനയിൽ പറയുന്ന ഫെഡറൽ സംവിധാനത്തിന്റെ അന്തസത്ത തകർക്കുന്നത് ആർഎസ്എസിൻറെ ഫാസിസ്റ്റ്പ്രത്യയശാസ്ത്ര പദ്ധതിയുടെ ഭാഗമാണ്. ഇന്ത്യയുടെ സംസ്കാര, ഭാഷാ, രാഷ്ട്രീയവൈവിധ്യങ്ങളെ ആർഎസ്എസ് അംഗീകരിക്കുന്നില്ല. ഇന്ത്യൻ യൂണിയനുള്ളിൽ , ഭരണഘടന വിഭാവനം ചെയ്യുന്ന സ്വതന്ത്രാധികാരങ്ങളുള്ള സംസ്ഥാനങ്ങൾ എന്ന കാഴ്ചപ്പാട് അവരുടെ ബ്രാഹ്മണിക്കൽ രാഷ്ട്രീയവിശ്വാസത്തിന് വിരുദ്ധമാണ്.

കേരളത്തിൽ മാത്രമല്ല, തമിഴ്നാട്, പശ്ചിമബംഗാൾ, തെലങ്കാന, രാജസ്ഥാൻ, ഡെൽഹി, പഞ്ചാബ് എന്നിങ്ങനെ പ്രതിപക്ഷം ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും ഗവർണർമാർ ഇത്തരത്തിൽ കുഴപ്പമുണ്ടാക്കുന്നുണ്ട്. കുതിരക്കച്ചവടം സാദ്ധ്യമായ സംസ്ഥാനങ്ങളിൽ ഗവർണർമാരുടെ അധികാരദുരുപയോഗവും അതിനായി നിസ്സങ്കോചം ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ട്. കേരളത്തിലത് നടപ്പില്ലെന്നത് മറ്റൊരുകാര്യം.

ഗവർണറെ പിൻവലിക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യർത്ഥിക്കാനുള്ള നീക്കത്തിലാണ് തമിഴ്നാട്. പ്രതിപക്ഷം ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളും സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ഓർഡിനൻസുകൾ ഇറക്കിക്കഴിഞ്ഞു.

കേരളത്തിൽ നടക്കുന്നത്, മാധ്യമങ്ങൾ പറയുന്നതുപോലെ, ഒരു ഗവർണർ സർക്കാർ പോരല്ല. മറിച്ച് ഇന്ത്യൻ യൂണിയൻറെ ഫെഡറൽ സംവിധാനത്തെ തകർക്കാനുള്ള ആർഎസ്എസ് പദ്ധതി നടപ്പാക്കാൻ ഗവർണർ നടത്തുന്ന ശ്രമവും അതിനെതിരെ കേരളത്തിലെ ജനങ്ങൾ നടത്തുന്ന പ്രതിരോധവുമാണ്. നമ്മുടെ സംസ്കാരവും ഭാഷയും ജീവിതരീതിയും രാഷ്ട്രീയപാരമ്പര്യവും സംസ്ഥാനാധികാരങ്ങളും സംരക്ഷിക്കാനായി കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.

കൂടുതൽ ലേഖനങ്ങൾ

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടതിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.

കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.