Skip to main content

നരേന്ദ്ര മോദി സർക്കാരിന്റെ കോർപറേറ്റ് വാഴ്ചയ്ക്കും വർഗീയ വാദത്തിനുമെതിരെ പുതിയ സ്വാതന്ത്ര്യസമരം വേണം

നരേന്ദ്ര മോദി സർക്കാരിന്റെ കോർപറേറ്റ്‌ വാഴ്‌ചയ്‌ക്കും വർഗീയ വാദത്തിനുമെതിരെ പുതിയ സ്വാതന്ത്ര്യസമരം വേണം. ആ സമരത്തിൽ വനിതകൾ അണിചേരണം. കോർപറേറ്റുകളുടെ പ്രതിനിധികളാണ്‌ കേന്ദ്രം ഭരിക്കുന്നത്‌. എന്ത്‌ കഴിക്കണം, എങ്ങനെ ജീവിക്കണമെന്ന്‌ അവർ കൽപ്പിക്കുകയാണ്‌. ഭരണഘടനയ്‌ക്കെതിരെ ബുൾഡോസർ ഉപയോഗിക്കുന്നു. വെറുപ്പിന്റെയും ഭിന്നിപ്പിന്റെയും ചരിത്രം സൃഷ്‌ടിക്കാനാണ്‌ ശ്രമം. സ്വാതന്ത്ര്യസമരത്തിൽ സ്‌ത്രീകളും നിർണായക പങ്കുവഹിച്ച ചരിത്രം മോദി മറക്കരുത്‌

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷവേളയിൽ നരേന്ദ്രമോദി സ്‌ത്രീ സുരക്ഷയെക്കുറിച്ചും പുരോഗമനത്തെക്കുറിച്ചുമാണ്‌ സംസാരിച്ചത്‌. എന്നാൽ ബിൽക്കീസ്‌ ബാനു കൂട്ടബലാത്സംഗക്കേസ്‌ പ്രതികളെ ഗുജറാത്തിലെ ബിജെപി സർക്കാർ വിട്ടയച്ചു. പ്രതിസന്ധിയിലായ സ്‌ത്രീ സ്വയംസഹായസംഘങ്ങളുടെ വായ്‌പയും കർഷകരുടെ കടങ്ങളും എഴുതിത്തള്ളാൻ മോദി സർക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാൽ എഴുതിത്തള്ളിയത്‌ അദാനി– അംബാനിമാരുടെ കടങ്ങളാണ്‌. ഈ ഇരട്ടത്താപ്പ്‌ അവസാനിപ്പിക്കണം.

ബിജെപിയും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജനം പൊറുതിമുട്ടുകയാണ്‌. ബദൽ നയങ്ങളോടെ മുന്നേറുന്ന കേരളത്തിലെ എൽഡിഎഫ്‌ സർക്കാരാണ്‌ ജനങ്ങൾക്ക്‌ ആശ്വാസം. കേരളത്തിലും വർഗീയ ചേരിതിരിവ്‌ സൃഷ്‌ടിക്കാൻ ബിജെപി ശ്രമിക്കുന്നു. മതത്തെ ദുരുപയോഗിച്ച്‌ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നു. ആഭിചാരക്കൊല ഒറ്റപ്പെട്ട സംഭവമാണെന്ന്‌ പറഞ്ഞ്‌ തള്ളരുത്‌. ഇതിനെതിരെ സ്‌ത്രീകൾ പ്രതികരിക്കണം.

കൂടുതൽ ലേഖനങ്ങൾ

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടതിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.

കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.