Skip to main content

പ്രളയവും കോവിഡും ഗൾഫ് തിരിച്ചുവരവും എല്ലാം ഉണ്ടായിട്ടും പിടിച്ചുനിൽക്കാൻ സഹായിച്ചതും ഈ വർഷം റെക്കോർഡ് വളർച്ചയിലേക്കു കേരളത്തെ ഉയർത്തിയതിലും കിഫ്ബിക്കു സുപ്രധാനപങ്കുണ്ട്

ഇന്നത്തെ ധനപ്രതിസന്ധിക്കു മനോരമ കണ്ടെത്തിയിരിക്കുന്ന വിശദീകരണം ഇതാണ് – “..കിഫ്ബി എടുത്ത കടം കൂടി കേരളത്തിന്റെ കടമെടുപ്പു പരിധിയിൽ കേന്ദ്രം ഉൾപ്പെടുത്തിയതോടെ ഈ വർഷത്തേക്കും ഇനിയുള്ള വർഷങ്ങളിലേക്കുമുള്ള കേരളത്തിന്റെ കടമെടുപ്പു തുകയിൽ ഗണ്യമായ കുറവു വന്നു. അടുത്ത 4 വർഷത്തേക്കുള്ള കടമെടുപ്പിൽ 24,000 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറയ്ക്കുക.”

പ്രസക്തമായ ചോദ്യം ഇതാണ് – കേന്ദ്രത്തിന്റെ ഈ നീക്കം ന്യായമാണോ? അതിനെ കേരളീയർ ചെറുക്കേണ്ടതുണ്ടോ? ഞങ്ങൾ ഇതിൽ പക്ഷംപിടിക്കാനില്ലെന്നാണു മനോരമയുടെ നാട്യം.

•രാഷ്ട്രത്തിന്റെ ധനകാര്യ ചരിത്രത്തിൽ ഒരു പൊതുമേഖലാ സ്ഥാപനം എടുക്കുന്ന വായ്പ സംസ്ഥാന സർക്കാരിന്റെ വായ്പയായി കരുതി സാധാരണഗതിയിലുള്ള കമ്പോള വായ്പ വെട്ടിച്ചുരുക്കിയ ഒരു സംഭവം ചൂണ്ടിക്കാണിക്കാനാകുമോ?

•കിഫ്‌ബി ചെയ്തതുപോലെ ദേശീയപാതാ അതോറിട്ടി തുടങ്ങിയവയെ ഉപയോഗപ്പെടുത്തി കേന്ദ്രസർക്കാർ കടമെടുത്തതു മൂന്നുലക്ഷത്തിൽപരം കോടി രൂപയാണ്. പക്ഷേ, ഇതു കേന്ദ്രസർക്കാരിന്റെ വായ്പയായി ആരെങ്കിലും കണക്കിൽപ്പെടുത്തുന്നുണ്ടോ? എന്തുകൊണ്ട് കേരളത്തോട് ഇരട്ടതാപ്പ്?

•കേരളത്തിന് ഇതിനുമുമ്പ് എത്രയോ നിർമ്മാണ പ്രവൃത്തികൾ ആന്വിറ്റി പ്രൊജക്ടുകളായി ഏറ്റെടുത്തിരിക്കുന്നു. എന്നുവച്ചാൽ ടെണ്ടർ വിളിക്കുമ്പോൾതന്നെ 10-20 വർഷത്തെ വാർഷിക ഗഡുക്കളായേ പണം തന്നുതീർക്കൂവെന്നു വ്യക്തമാക്കും. ഏതെങ്കിലും ആന്വിറ്റി പ്രൊജക്ട് സർക്കാരിന്റെ വായ്പയായി ഇതുവരെ കണക്കാക്കിയിട്ടുണ്ടോ?

•കിഫ്ബിയും വിപുലമായ ഒരു ആന്വിറ്റി പദ്ധതിയാണ്. ഇതിലേക്ക് വരും വർഷങ്ങളിൽ മോട്ടോർ വാഹന നികുതിയുടെ പകുതി ആന്വിറ്റിയായി നൽകുന്നു. കിഫ്ബി ആ തുകകൊണ്ടു തിരിച്ചടയ്ക്കാവുന്ന അത്രയും പ്രൊജക്ടുകളേ ഏറ്റെടുക്കൂ. ആന്വിറ്റി പ്രൊജക്ടുകൾ കമ്പോള വായ്പാ പരിധിയ്ക്കു പുറത്താണെങ്കിൽ പിന്നെ എന്തിന് കിഫ്ബിയെ ഉൾപ്പെടുത്തണം?

കിഫ്ബിയെക്കുറിച്ച് ആദ്യം പ്രഖ്യാപിക്കുന്നത് 2011-ലെ ബജറ്റിലാണ്. അന്നത്തെ ഭരണത്തിനു തുടർച്ച ഉണ്ടായിരുന്നെങ്കിൽ കേരളത്തിന്റെ മുഖച്ഛായ മാറിയേനേ. അന്നു മുന്നോട്ടുവച്ച പരിപാടിയെ പരിഹസിച്ച് ഉമ്മൻചാണ്ടി സർക്കാർ അഞ്ച് വർഷം പാഴാക്കി. വീണ്ടും എൽഡിഎഫ് ഭരണം വേണ്ടിവന്നു കിഫ്ബി പരിപാടി പുനരാവിഷ്കരിക്കാൻ. മനോരമ പറയുന്നതുപോലെ ലക്കുംലഗാനുമില്ലാത്ത വായ്പയെടുപ്പല്ല ഇത്. കൃത്യമായ നിയമനിർമ്മാണത്തിന്റെ അടിസ്ഥാനത്തിലാണ്. ആ നിയമം യുഡിഎഫുകൂടി അംഗീകരിച്ചതാണ്.

ആ നിയമ പ്രകാരം കിഫ്ബി എടുക്കുന്ന വായ്പകൾ സർക്കാരിന്റെ ദൈനംദിന ചെലവുകൾക്ക് ഉപയോഗിക്കാൻ പാടില്ല. പൂർണ്ണമായും മൂലധന നിർമ്മാണ പ്രവൃത്തികൾക്കു വേണ്ടിയിട്ടാണ് ഈ പണം. ഇങ്ങനെ വായ്പെയുടുത്ത് പശ്ചാത്തലസൗകര്യങ്ങൾ സൃഷ്ടിക്കുന്നത് കേരളത്തെ എങ്ങനെ കടക്കെണിയിലാക്കും? യഥാർത്ഥം പറഞ്ഞാൽ പ്രളയവും കോവിഡും ഗൾഫ് തിരിച്ചുവരവും എല്ലാം ഉണ്ടായിട്ടും പിടിച്ചുനിൽക്കാൻ സഹായിച്ചതും ഈ വർഷം റെക്കോർഡ് വളർച്ചയിലേക്കു കേരളത്തെ ഉയർത്തിയതിലും കിഫ്ബിക്കു സുപ്രധാനപങ്കുണ്ട്.

ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ ഉത്തേജക പാക്കേജാണ് കേരളം നടപ്പാക്കുന്നത്. ഇതു തകർക്കാനാണ് കേന്ദ്രം നീക്കം. അതിനു താളം കൊട്ടുകയാണ് മനോരമ പോലുള്ള മാധ്യമങ്ങൾ.

കൂടുതൽ ലേഖനങ്ങൾ

സഖാവ് സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച്‌ സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി ടൗൺഹാളിൽ സംഘടിപ്പിച്ച സർവകക്ഷി അനുശോചനയോഗത്തിൽ പാർടി പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ മുഖ്യഅനുസ്‌മരണ പ്രഭാഷണം നടത്തി

സഖാവ് സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച്‌ സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി ടൗൺഹാളിൽ സംഘടിപ്പിച്ച സർവകക്ഷി അനുശോചനയോഗത്തിൽ പാർടി പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ മുഖ്യഅനുസ്‌മരണ പ്രഭാഷണം നടത്തി. യോഗത്തിൽ പാർടി ജില്ലാ സെക്രട്ടറി സ. സി എൻ മോഹനൻ അധ്യക്ഷനായി. പ്രൊഫ.

പൊലീസിനെയും പട്ടാളത്തെയും ഉപകരണമാക്കിമാറ്റി രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കുകയല്ല, മറിച്ച് അത്തരം സംവിധാനങ്ങളെ ജനകീയമാക്കി മാറ്റുക എന്നതാണ് പാർടിയുടെ നയം

സ. പുത്തലത്ത് ദിനേശൻ

1957ൽ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ ഭരണത്തിൽ വന്ന സംസ്ഥാന സർക്കാർ പൊലീസിനോട് സ്വീകരിക്കേണ്ട നയം സംബന്ധിച്ച് വ്യക്തമായ കാഴ്‌ചപ്പാട് രൂപീകരിച്ചിരുന്നു. 1957 ജൂലൈ 12ന് പാർടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിൽ ഇങ്ങനെ പറയുന്നുണ്ട്:

സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം പാർടി കേന്ദ്രകമ്മിറ്റി അംഗം സ. എ കെ ബാലൻ ഉദ്ഘാടനം ചെയ്തു

സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം പാർടി കേന്ദ്രകമ്മിറ്റി അംഗം സ. എ കെ ബാലൻ ഉദ്ഘാടനം ചെയ്തു.

വയനാട്‌ മുണ്ടകൈ ദുരിതബാധിതര്‍ക്ക്‌ ലഭിക്കാനിടയുള്ള കേന്ദ്ര സഹായം പോലും തകര്‍ക്കുന്നവിധം വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ നിലപാട്‌ സാംസ്‌കാരിക കേരളത്തിന്‌ അപമാനം

സ. ടി പി രാമകൃഷ്‌ണന്‍

വയനാട്‌ മുണ്ടകൈ ദുരിതബാധിതര്‍ക്ക്‌ ലഭിക്കാനിടയുള്ള കേന്ദ്ര സഹായം പോലും തകര്‍ക്കുന്നവിധം വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ നിലപാട്‌ സാംസ്‌കാരിക കേരളത്തിന്‌ അപമാനമാണ്.