Skip to main content

ജുഡീഷ്വറിയെ കീഴ്പ്പെടുത്താനുള്ള ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണ് ഉപരാഷ്ട്രപതിയുടെ ജുഡീഷ്വറിക്ക് നേരെയുള്ള വിമർശനം എക്സിക്യൂട്ടീവിന്റെ കേവലം ഉപകരണമാക്കി ജുഡീഷ്വറിയെ മാറ്റി തീർക്കാനുള്ള ആസൂത്രിതമായ നീക്കമാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്

ജുഡീഷ്യറിയെ കീഴ്‌പ്പെടുത്താനുള്ള ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണ് ഉപരാഷ്ട്രപതിയുടെ ജുഡീഷ്യറിക്ക് നേരെയുള്ള വിമർ‍ശനം. ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം പാർലിമൻ്ററി സംവിധാനത്തിന് നേരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണം എല്ലാവരും ശ്രദ്ധിച്ചിട്ടുള്ളതാണ്.

ചെറിയ ഒരാശ്വാസം ഇപ്പോൾ ജനങ്ങൾക്ക് നല്‍കുന്നത് ജുഡീഷ്യറിയുടെ നീതിനിർ‍വ്വഹണമാണ്. എന്നാൽ അതിനെപ്പോലും കീഴ്‌പ്പെടുത്താനും എക്‌സിക്യൂട്ടീവിൻ്റെ കേവലം ഉപകരണമാക്കി ജുഡീഷ്യറിയെ മാറ്റി തീർ‍ക്കാനുമുള്ള ആസൂത്രിതമായ നീക്കമാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. നിഷ്പക്ഷമായി ജഡ്ജിമാരെ നിയമിക്കാനുള്ള മാനദണ്ഡങ്ങളെല്ലാം കാറ്റിൽ‍ പറത്തിക്കൊണ്ട് ആർ‍എസ്എസ് ബന്ധമുള്ളവരേയും ബിജെപിക്കാരേയുമാണ് ജഡ്ജിമാരായി നിയമിക്കുന്നത്. കൊളീജിയത്തിൻ്റെ നിർ‍ദ്ദേശങ്ങൾ തള്ളിക്കളഞ്ഞാണ് സ്വന്തം പാര്‍ട്ടിക്കാരായ ആളുകളെ തള്ളിക്കയറ്റുന്നത്. ഇതിനെതിരെ പ്രതിരോധം തീർ‍ത്തതാണ് ഇപ്പോൾ‍ ഉപരാഷ്ട്രപതിയെ ചൊടിപ്പിച്ചത്.

പാർ‍ലിമൻ്ററി ഭൂരിപക്ഷം ഉപയോഗിച്ച് എന്ത് കൊള്ളരുതായ്മയും ചെയ്യാം എന്നുള്ള ആർ‍എസ്എസ് സംഘപരിവാർ‍ ഫാസിസ്റ്റ് നീക്കത്തിനെതിരെ പൊതുവികാരം നേരത്തെ തന്നെ ഉയർ‍ന്നുവന്നത് നമുക്കറിയാം. ഇപ്പോഴാകട്ടെ സുപ്രീംകോടതിയുടെ അധികാരത്തേയും അടിസ്ഥാന ഘടനയേയും മാറ്റുന്നതിനു വേണ്ടിയിട്ടുള്ള നീക്കമാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് അത്യന്തം ഗുരുതരമായ അവസ്ഥയിലേക്കാണ് രാജ്യത്തെ കൊണ്ടുചെന്നെത്തിക്കുക. രാജ്യത്തെ ഇരുട്ടിലാക്കാനുള്ള ബിജെപി ഭരണകൂടത്തിന്റെ നീക്കങ്ങൾ‍ക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പ് നടത്തേണ്ടതുണ്ട്. അതിന് ജനങ്ങൾ ഒറ്റെക്കെട്ടായി മുന്നിട്ടിറങ്ങണം.

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ഈ ഐക്യത്തെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമം അപലപനീയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമ്മു കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹൽഗാമിൽ ഏപ്രിൽ 22ന് ഉച്ചയ്ക്കുശേഷം 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി ഈ ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്, ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്.