Skip to main content

ക്രൈസ്തവർക്ക് നേരെയുണ്ടായ സംഘപരിവാർ ആക്രമണങ്ങൾക്ക് നേരെ കണ്ണടച്ച് ഛത്തിസ്ഗഢിലെ കോൺഗ്രസ് സർക്കാർ ആക്രമണത്തിന് ഇരയായവരുടെ ആവശ്വങ്ങൾ ഉയർത്തി സിപിഐ എം സംഘം

1500ൽ പരം ആദിവാസി ക്രൈസ്തവർ പലായനം ചെയ്യേണ്ടി വരികയും നിരവധി വീടുകളും പള്ളികളും തകർക്കപ്പെടുകയും ചെയ്ത ഭീകരമായ ഒരു അക്രമണപരമ്പരയാണ് ഛത്തീസ്‌ഗഢിലെ വടക്കൻ ബസ്തർ പ്രദേശത്തെ ജില്ലകളായ കൊണ്ടെഗാവ്, നാരായൺപുർ, കാങ്കർ ജില്ലകളിൽ നവംബർ-ഡിസംബർ 2022, ജനുവരി 2023 മാസങ്ങളിൽ ഉണ്ടായത്.

സംഘപരിവാർ ശക്തികളുടെ ആസൂത്രണത്തിൽ പരക്കെ അക്രമണങ്ങളും വലിയ നാശനഷ്ടങ്ങളുമുണ്ടായി എങ്കിലും ഇതുവരെയ്ക്കും സംസ്ഥാനസർക്കാരിലെ മന്ത്രികളോ കോൺഗ്രസിലെ പ്രധാനനേതാകളോ ആരും തന്നെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയോ അക്രമത്തിൽ ഇരയായവർക്ക് ആശ്വാസമേകാൻ എത്തുകയോ ഉണ്ടായില്ല. കോൺഗ്രസ് നയിക്കുന്ന സംസ്ഥാനസർക്കാർ ക്രമസമാധാനപാലനത്തിൽ പരാജയപ്പെടുകയും കലാപബാധിതരെ പുനരധിവസിപ്പിക്കുന്നതിൽ കടുത്ത അനാസ്ഥ കാണിക്കുകയുമാണ്. മതന്യൂനപക്ഷങ്ങൾക്കും ജനാധിപത്യവ്യവസ്ഥയ്ക്കും നേരെ ബിജെപി ഉയർത്തുന്ന ഭീഷണികൾ പ്രതിരോധിക്കുന്നത് കോൺഗ്രസിന്റെ അജണ്ടയല്ലായെന്ന് വ്യക്തമാക്കുന്നതാണ് ഛത്തീസ്‌ഗഢിലെ സംഭവങ്ങൾ.

ജനുവരി 20-22 തീയതികളിൽ സിപിഐ എമ്മിന്റെയും ആദിവാസി അധികാർ മഞ്ചിന്റെയും നേതൃത്വത്തിൽ ഒരു പ്രതിനിധി സംഘം പ്രശ്‌നബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ മനസ്സിലാക്കി. പോളിറ്റ് ബ്യുറോ അംഗം സ. ബൃന്ദാ കാരാട്ട്, ഛത്തീസ്‌ഗഢ് സ്റ്റേറ്റ് കമ്മിറ്റി ആക്ടിങ് സെക്രട്ടറി സ. ധർമരാജ് മഹാപാത്ര എന്നിവരുൾപ്പെട്ട ഈ സംഘം അക്രമത്തിനിരയായവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും സൗഹാർദത്തോടെ മുമ്പുവരെ ജീവിച്ചിരുന്ന ആദിവാസി സമൂഹങ്ങൾക്കിടയിൽ അക്രമത്തിലേക്ക് നയിക്കുന്ന രൂക്ഷമായ ഭിന്നത എങ്ങനെയുണ്ടായെന്ന് മനസ്സിലാക്കുവാനുമാണ് എത്തിയത്.

അക്രമത്തിനിരയായവർ, പാസ്റ്റർമാർ, പുരോഹിതർ, ആദിവാസികൾ, ആദിവാസി സംഘടനകളിലെ അംഗങ്ങൾ, ഛത്തീസ്ഗഢ് പ്രോഗ്രസീവ് ക്രിസ്ത്യൻ അലയൻസ് നേതാക്കൾ എന്നിവരുൾപ്പെടെ 100-ലധികം പേരുമായി പ്രതിനിധി സംഘം സംവദിച്ചു. ജില്ലാ അധികാരികളേയും മറ്റ് അധികൃതരേയും കണ്ട് സംഘാംഗങ്ങൾ സ്ഥിതിഗതികളെ പറ്റി ചർച്ച ചെയ്തു.

അവിടെ ഉണ്ടായ അക്രമത്തിന്റെ വ്യാപ്തി മനസ്സിലാക്കാനോ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുക്കാനോ സർക്കാർ തലത്തിൽ നിന്ന് ശ്രമങ്ങളൊന്നുമുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ആർക്കും നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. ക്യാമ്പുകളിൽ കഴിഞ്ഞ ക്രൈസ്തവരെ നിർബന്ധപൂർവ്വം വീടുകളിലേക്ക് പറഞ്ഞയച്ച സർക്കാർ ഇവരുടെ തുടർന്നുള്ള സുരക്ഷയ്ക്കായി ഒന്നും ചെയ്യാഞ്ഞത് മൂലം ഇവർക്കിപ്പോഴും വീടുകളിൽ പ്രവേശിക്കാൻ ആയിട്ടില്ല. പലയിടങ്ങളിലും ക്രൈസ്തവർ സാമൂഹിക ബഹിഷ്കരണം നേരിടുന്നു.

ആദിവാസി വിഭാഗങ്ങൾക്കിടയിൽ അസഹിഷ്ണുത വളർത്തിയും 'നിർബന്ധിത മതപരിവർത്തനം' എന്ന വ്യാജ ആരോപണമുന്നയിച്ചുമാണ് സംഘപരിവാർ അനുകൂല ശക്തികൾ ഈ അക്രമപരമ്പരയ്ക്ക് തിരികൊളുത്തിയത്. സന്ദർശനശേഷം പ്രതിനിധി സംഘം ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് നൽകിയ വിശദമായ നിവേദനത്തിൽ ആദിവാസി ക്രൈസ്തവർ നേരിടുന്ന അനീതികൾ വിവരിച്ചിട്ടുണ്ട്.

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.