Skip to main content

നാട് മാറുന്നതിൽ ചില പ്രത്യേക മനഃസ്ഥിതിക്കാർക്ക് മാത്രമാണ് പ്രയാസം

നാട്ടിൽ മാറ്റമുണ്ടാവുന്നതിൽ എല്ലാവരും സന്തോഷിക്കുമ്പോൾ ചില പ്രത്യേക മന:സ്ഥിതിക്കാർക്ക്‌ മാത്രമാണ്‌ പ്രയാസം. ഇവിടെ ഒന്നും നടക്കരുതെന്ന് ആഗ്രഹക്കുന്നവർക്കാണ്‌ നാടിന്റെ മാറ്റത്തിൽ വിഷമം. കഴിയാവുന്നത്ര പിറകോട്ട്‌ പോകണമെന്നും ഒരു പദ്ധതിയും നടപ്പാകരുതെന്നുമാണ്‌ അത്തരക്കാരുടെ ചിന്ത. നാടും ജനങ്ങളും ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാനാണ്‌ സർക്കാർ. വികസന പദ്ധതികൾക്ക്‌ നാടും നാട്ടുകാരും നല്ല പിന്തുണയാണ്‌ എൽഡിഎഫ് സർക്കാറിന്‌ നൽകുന്നത്.

കേരളത്തിൽ ഒരു മാറ്റവും വരില്ലെന്നായിരുന്നു 2016 വരെ ജനങ്ങളുടെ ചിന്ത. പാവപ്പെട്ടവർക്കുള്ള 600 രൂപ പെൻഷനടക്കം മാസങ്ങളോളം അന്ന്‌ കുടിശികയായിരുന്നു. യുഡിഎഫ്‌ സർക്കാർ നാടിനെ പിറകോട്ടടിപ്പിക്കുന്ന നിലപാടാണ്‌ സ്വീകരിച്ചത്‌. നാഷനൽ ഹൈവേ അതോറിറ്റിയും ഗെയിലും പവർ ഗ്രിഡ്‌ കോർപ്പറേഷനും ഇവിടെ ഒന്നും നടക്കില്ലെന്ന്‌ കണ്ട്‌ യുഡിഎഫ്‌ കാലത്ത്‌ ഓഫീസും പൂട്ടിപ്പോയി. എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്ന്‌ ഏഴുവർഷം കൊണ്ട്‌ നാടാകെ മാറി. ദേശീയപാതവികസന പ്രവൃത്തി നടക്കുന്നത്‌ എല്ലാവരും കാണുകയാണ്‌. ഗെയിൽ പദ്ധതിയും എടമൺ – കൊച്ചി പവർ ഹൈവേയും പൂർത്തിയാക്കി. ക്ഷേമ പെൻഷൻ 1600 രൂപ കൃത്യമായി വിതരണം ചെയ്യുന്നു.

എല്ലാ മേഖലയിലും പുരോഗതി കൊണ്ടുവരാൻ എൽഡിഎഫ്‌ സർക്കാറിന്‌ സാധിച്ചു. ലൈഫ്‌ ഭവനപദ്ധതിയിൽ മൂന്നരലക്ഷം വീടുകൾ പൂർത്തിയാക്കി. വ്യാവസായിക രംഗത്തും ഐടി മേഖലയിലും വലിയ കുതിപ്പാണ്‌ ഉണ്ടായിട്ടുള്ളത്. ഒരു ലക്ഷം പുതിയ സംരംഭങ്ങൾ എട്ടുമാസം കൊണ്ടുണ്ടായി. പുതിയ ഐടി പാർക്കുകളും സയൻസ്‌ പാർക്കുകളും വരുന്നു. തീരദേശ – മലയോര ഹൈവേകളും കോവളം – ബേക്കൽ ജലപാതയുടെ നിർമാണവും പുരോഗമിക്കുന്നു.

 

കൂടുതൽ ലേഖനങ്ങൾ

റഫറി ഒരു ടീമിന്റെ ഭാഗമായി മാറിയ തെരഞ്ഞെടുപ്പ്‌ പോരാട്ടമെന്ന നിലയിലാകും ബിഹാർ തെരഞ്ഞെടുപ്പ്‌ ഓർമിക്കപ്പെടുന്നത്‌

സ. എം എ ബേബി

നിഷ്‌പക്ഷത പുലർത്തേണ്ട റഫറി ഒരു ടീമിന്റെ ഭാഗമായി കളിക്കുന്നത്‌ പോലെയാണ്‌ ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇടപെടലുകൾ. ഏറെ വിവാദങ്ങൾക്ക്‌ ഇടയാക്കിയ എസ്‌ഐആർ പ്രക്രിയയ്‌ക്കുശേഷമാണ്‌ ബിഹാറിൽ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്‌.

തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്‌.

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത്‌ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

സ. പിണറായി വിജയൻ

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.