Skip to main content

കേരളത്തിൽ വർഗീയ സംഘർഷമുണ്ടാക്കാൻ ആർഎസ്എസ് ശ്രമിച്ചാൽ നടക്കില്ല

കേന്ദ്ര അധികാരമുപയോഗിച്ച്‌ ആർഎസ്‌എസും സംഘപരിവാറും ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. മതന്യൂനപക്ഷങ്ങളെ രാജ്യത്ത്‌ തുടരാൻ അനുവദിക്കില്ല എന്നതാണ്‌ അവരുടെ നയം. കർണാടകയിൽ ഭീകര ക്രൈസ്‌തവ വേട്ട നടന്നു. രാമനവമി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ പലയിടങ്ങളിലും സംഘർഷം സൃഷ്ടിച്ചു. വർഗീയ സംഘർഷങ്ങൾ ഉയർത്തികൊണ്ടുവരിക, അതിന് പിന്നിലേക്ക് ആളുകളെ തള്ളി വിടുക, ഇതുവഴി വോട്ട് ശേഷി വർധിപ്പിക്കുക എന്നതാണ്‌ ബിജെപിയുടെ തന്ത്രം.

ഈസ്‌റ്റർ ദിനത്തിൽ പ്രധാനമന്ത്രി ഡൽഹിയിൽ ക്രിസ്‌ത്യൻ ദേവാലയം സന്ദർശിച്ചു. ഇതുവരെ ചെയ്തതിനെല്ലാം പ്രായശ്ചിത്തമാകുമെങ്കിൽ സന്ദർശനം നല്ലതാണ്‌. കേരളത്തിലെ ബിജെപി നേതാക്കളും അരമനകൾ സന്ദർശിച്ചു. അതുകൊണ്ട്‌ ദോഷമില്ല. കാരണം, കേരളത്തിന് പുറത്താണ്‌ ക്രൈസ്‌തവ വേട്ട. ഇവിടെ വർഗീയ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചാൽ നടക്കില്ല. ശക്തമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.

ബിജെപി അധികാരത്തിൽനിന്ന്‌ ഇറങ്ങണമെന്നതിൽ ആർക്കും തർക്കമില്ല. ഇന്നത്തെ അവസ്ഥയിൽ ഒരു പൊതുമുന്നണി രൂപീകരിക്കാനുള്ള സാധ്യത വിരളമാണ്‌. മുൻ തെരഞ്ഞെടുപ്പുകളിലേതുപോലെ സംസ്ഥാനാടിസ്ഥാനത്തിലുള്ള കൂട്ടുകെട്ടുകൾക്ക്‌ നേതൃത്വം നൽകാൻ പലസംസ്ഥാനങ്ങളിലും ശേഷിയും ജനപിന്തുണയുമുള്ള പ്രാദേശിക രാഷ്ട്രീയകക്ഷികളുണ്ട്‌. അവരുടെ നേതൃത്വത്തിൽ കൂട്ടുകെട്ടുണ്ടാകണം. ബിജെപിയെ എതിർക്കാൻ തയ്യാറുള്ളവരെ ആ സംസ്ഥാനങ്ങളിൽ അണിനിരത്തി ബിജെപിയുടെ സാന്നിധ്യം കുറച്ചുകൊണ്ടുവരണം. അങ്ങനെ വന്നാൽ ബിജെപിയെ പരാജയപ്പെടുത്താം.

കേന്ദ്രത്തിൽ സർക്കാർ എങ്ങനെ വേണമെന്ന്‌ തെരഞ്ഞടുപ്പിനുശേഷം ആലോചിക്കാം. ഇക്കാര്യത്തിൽ കോൺഗ്രസ്‌ വിശാല സമീപനം സ്വീകരിക്കണം. എന്നാൽ, സിപിഐ എമ്മിനെ നേരിടാൻ ബിജെപിയെ സഹകരിപ്പിക്കണമെന്നാണ്‌ കോൺഗ്രസ്‌ ആഗ്രഹിക്കുന്നത്‌. അതാണ്‌ കോൺഗ്രസിനെ അധഃപതനത്തിലേക്ക്‌ തള്ളിവിടുന്നത്‌.

 

കൂടുതൽ ലേഖനങ്ങൾ

അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

വിഎസിന്റെ സമര പോരാട്ടങ്ങളുടെ പിന്നണി പോരാളിയായി എന്നും വസുമതിയമ്മയുണ്ട്. അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

ഇക്കാലത്തെയും വരുംകാലത്തെയും പോരാളികൾ ആ ഊർജ്ജം ഏറ്റുവാങ്ങി പോരാട്ടം തുടരും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് വിഎസിനെ വലിയ ചുടുകാട്ടിലെ തീനാളങ്ങൾ ഏറ്റുവാങ്ങുകയാണ്. വിഎസ് എന്ന വിപ്ലവേതിഹാസം മറഞ്ഞു. ഇനി ജനഹൃദയങ്ങളിലെ രക്തനക്ഷത്രമായി അനാദികാലത്തേക്ക് ജ്വലിച്ചു നിൽക്കും. സമാനതകളില്ലാത്ത അന്ത്യയാത്രയിലും സമരകേരളത്തിന്റെ സ്നേഹനിർഭരമായ വികാരവായിപ്പ് ഏറ്റുവാങ്ങി അനശ്വരതയിലേക്ക് സഖാവ് വിടവാങ്ങി.

തലമുറകളുടെ വിപ്ലവ നായകനേ; വരും തലമുറയുടെ ആവേശ നാളമേ; ലാൽസലാം

സ. പിണറായി വിജയൻ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചു.