Skip to main content

കേന്ദ്രം വൻതോതിൽ ഫണ്ട്‌ കുറച്ചിട്ടും കേരളത്തിൽ തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ കോട്ടമുണ്ടായില്ല.

കേന്ദ്രം വൻതോതിൽ ഫണ്ട്‌ വെട്ടിക്കുറച്ചിട്ടും കേരളത്തിൽ തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ കോട്ടമുണ്ടായില്ല.

കേന്ദ്രം 2022ൽ 822 കോടി രൂപ പദ്ധതിത്തുകയിൽ കുറച്ചു. എന്നാൽ, സംസ്ഥാനത്ത്‌ 2021ൽ 10.23 കോടി തൊഴിൽദിനങ്ങളായിരുന്നെങ്കിൽ 2022ൽ 10.59 കോടിയായി. ദേശീയതലത്തിൽ ഇത്‌ 389 കോടിയിൽ നിന്ന്‌ 361 കോടിയായി കുറഞ്ഞു. ദേശീയതലത്തിൽ ഒരു കുടുംബത്തിന്‌ ലഭിച്ചത് ശരാശരി 50 തൊഴിൽദിനമാണ്‌. കേരളത്തിൽ അത് 64 ആയി. നൂറുദിവസം തൊഴിൽ ലഭിച്ച കുടുംബങ്ങളുടെ ദേശീയ ശരാശരി 8 ശതമാനം മാത്രവും കേരളത്തിൽ അത് 31 ശതമാനവുമാണ്.

പട്ടികവർഗവിഭാഗത്തിലുള്ളവർക്ക് ലഭിച്ച തൊഴിൽ ദിനങ്ങളുടെ ദേശീയ ശരാശരി 57ഉം കേരളത്തിൽ 86ഉം ആണ്. സംസ്ഥാന ഖജനാവിൽനിന്ന്‌ പണം വിനിയോഗിച്ച്‌ പട്ടികവർഗകുടുംബങ്ങൾക്ക്‌ നൂറിലധികം തൊഴിൽദിനം ഉറപ്പാക്കുന്ന ഏക സംസ്ഥാനം കേരളമാണ്‌. 2021– 22ൽ 7 കോടി തൊഴിൽദിനങ്ങൾക്കുള്ള അനുമതിയാണ്‌ കേരളത്തിന്‌ ആദ്യഘട്ടം ലഭിച്ചത്‌. കാര്യക്ഷമമായി നടപ്പാക്കിയതിനാൽ അത്‌ 10 കോടിയായി ഉയർത്താൻ കേന്ദ്രസർക്കാർ നിർബന്ധിതമായി.

പദ്ധതി കൃത്യമായി ഓഡിറ്റിങ്‌ നടത്തി കാര്യക്ഷമമാക്കാനാണ്‌ ജനപങ്കാളിത്തത്തോടെ സോഷ്യൽ ഓഡിറ്റ്‌ നിർബന്ധമാക്കിയത്‌. സമ്പൂർണ സോഷ്യൽ ഓഡിറ്റിങ്‌ കൈവരിക്കുന്ന ആദ്യസംസ്ഥാനമായി കേരളം മാറി. ഭാവിയിൽ ഓരോ വർഷവും രണ്ടുതവണയാണ്‌ സോഷ്യൽ ഓഡിറ്റിങ്‌ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. 

 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.