Skip to main content

സർവമേഖലയിലും വർഗീയവിഷം കലർത്തി നാടിനെയും ജനതയെയും വേർതിരിക്കുന്ന സംഘപരിവാർ അജൻഡ തിരിച്ചറിയണം

സർവമേഖലയിലും വർഗീയവിഷം കലർത്തി നാടിനെയും ജനതയെയും വേർതിരിക്കുന്ന സംഘപരിവാർ അജൻഡ തിരിച്ചറിയണം. ചരിത്രത്തെയും യാഥാർഥ്യത്തെയും തെറ്റിദ്ധരിപ്പിക്കുന്ന നിലപാടിനെതിരെ പ്രതികരിക്കണം. ചരിത്രത്തെയും സംസ്കാരത്തേയും മാറ്റിയെഴുതി വർഗീയതയും ജാതീയതയും അടിച്ചേൽപ്പിച്ച് നാട്ടിലാകെ ദുരിത തീമഴ പെയ്യിക്കുകയാണ് കേന്ദ്രസർക്കാർ. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിലോ ജനകീയ മുന്നേറ്റങ്ങളോ ഉണ്ടാക്കാത്ത, ഒരു സംഭാവനയും ചെയ്യാത്ത, ആർഎസ്എസ്– ബിജെപി നേതൃത്വമാണ് വ്യാജസിദ്ധാന്തങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നത്. ബ്രിട്ടീഷുകാരുടെ നയം തന്നെയാണ് ഹിന്ദുത്വവാദികളും പയറ്റുന്നത്. ബിജെപി ഭരണത്തിലെ ആകെ നേട്ടം കോർപ്പറേറ്റുകൾക്ക് മാത്രം. വൻകിടക്കാർക്ക് 11 ലക്ഷം കോടി രൂപ ബാങ്ക് വായ്പ നൽകുകയും നാല് ലക്ഷം കോടി എഴുതിത്തള്ളുകയും ചെയ്തു.

ബിജെപി മതത്തെ രാഷ്ട്രീയ ആയുധമാക്കിയാണ് അധികാരത്തിലെത്തിയത്. മതന്യൂനപക്ഷങ്ങളെയാകെ പീഡിപ്പിക്കുകയും ജീവിക്കാനാവാത്ത സാഹചര്യം സൃഷ്ടിക്കുന്നവരുമിപ്പോൾ ക്രിസ്ത്യൻ സഭയുമായി അടുക്കാൻ ശ്രമിക്കുന്നത്. അവരെ പുതിയ ബന്ധുക്കളാക്കാൻ നോക്കുകയാണ്. ക്രിസ്ത്യൻ തെമ്മാടികളാൽ ശബരിമല ക്ഷേത്രമുൾപ്പെടെ തകർക്കപ്പെടുകയും ആന്തരികഭീഷണി നേരിടുകയും ചെയ്യുകയാണെന്ന് ആർഎസ്എസ് വിചാരധാരയിൽ വ്യക്തമായി പറയുമ്പോഴാണ് പുതിയ നീക്കം. മാത്രമല്ല ആകെയുണ്ടായിരുന്നയാളെ കുരിശിൽ തറച്ചുവെന്നും ക്രിസ്ത്യാനികൾ സാമൂഹ്യ മതഘടനയെ തകർക്കുന്നുവെന്നും പറയുമ്പോഴാണ് രാഷ്ട്രീയ അധികാരത്തിനായി ന്യൂനപക്ഷങ്ങളുടെ കാലുപിടിക്കുന്നത്. രാജ്യത്ത് പലയിടങ്ങളിലും ആക്രമണം നേരിട്ടപ്പോൾ സംരക്ഷകരായി നിന്ന ചരിത്രമാണ് സിപിഐ എമ്മിനുള്ളത്.



 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.