Skip to main content

ഇന്ത്യയിലെ തൊഴിലാളിവർഗം അതിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നു

ഇന്ത്യയിലെ തൊഴിലാളിവർഗം അതിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു വെല്ലുവിളി നേരിടുന്ന കാലമാണ് നിലവിലുള്ളത്. തൊഴിലവകാശങ്ങൾ നിസ്സങ്കോചം കൂടുതലായി ഹനിക്കപ്പെടുന്നു. കൂടാതെ തൊഴിലവസരം തന്നെ അനിയന്ത്രിതമായ ലാഭാസക്തിമൂലം വെട്ടിക്കുറച്ചുകൊണ്ട് തൊഴിലാളികളെ കൂടുതൽ ഞെരുക്കുന്നു.

യൂണിയൻ സർക്കാരിൽ നിലവിലുള്ള പത്തുലക്ഷത്തിലധികം ഒഴിവുകൾ നികത്തുന്നില്ല. സൈന്യത്തിൽ പോലും കരാർ നിയമനം കൊണ്ടു വന്നു. ഈ അവസ്ഥ സ്വകാര്യ മേഖലയിലെയും തൊഴിൽ അവസരങ്ങൾ വെട്ടിക്കുറയ്ക്കാനും ഉള്ളവ തന്നെ അവകാശങ്ങളോ ജോലി സ്ഥിരതയോ ഇല്ലാത്ത കരാർ നിയമനങ്ങളാക്കാനും അവസരം നൽകുന്നു. കൃത്രിമമായിക്കൂടി സൃഷ്ടിച്ച തൊഴിലില്ലായ്മയാണ് മുതലാളിത്തത്തിന് എന്നും കൂടുതൽ വിലപേശൽ ശേഷി നൽകുന്നത്.

ഇന്ത്യയിൽ ഇന്ന് പരിമിതമായെങ്കിലും ഉള്ള തൊഴിലാളിപക്ഷ തൊഴിൽബന്ധ നിയമങ്ങൾ റദ്ദ് ചെയ്യാനുള്ള നീക്കവും നടക്കുന്നു. നൂറ്റാണ്ടുകൾ നീണ്ടുനിന്ന ത്യാഗപൂർണ്ണമായ സമരപരമ്പരകളിലുടെ കൈവരിച്ച തൊഴിലവകാശങ്ങളാണ് ഇത്തരത്തിൽ തട്ടിപ്പറിക്കുന്നത്. ശതകോടീശ്വരന്മാരുടെ കൊടുംചൂഷണം നിർബാധം തുടരുവാൻ സർവ്വതന്ത്ര സ്വാതന്ത്ര്യമൊരുക്കാനാണ് ഇതെല്ലാമെന്നതിൽ സംശയമില്ല. ഇതിന്റെ ഭാഗമായി സംഘടിക്കാനും അവകാശങ്ങൾക്കായി സമരം ചെയ്യാനുള്ള തൊഴിലാളികളുടെ പ്രാഥമികമായ മൌലികാവകാശവും നരേന്ദ്ര മോദി സർക്കാരിന് കീഴിൽ തടയപ്പെടുന്നു.

ഇന്ത്യയിലെ എഴുപത് ശതമാനം തപാൽ ജീവനക്കാരുടെ പിന്തുണയുള്ള യൂണിയന്റെ അംഗീകാരം അപഹാസ്യമായ തൊടുന്യായം പറഞ്ഞ് പിൻവലിച്ചതാണ് ഈ സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികളിലെ ഏറ്റവും ഒടുവിലത്തേത്.

തൊഴിലാളിവർഗം അതുകൊണ്ട് കൂടുതൽ ചങ്കുറപ്പോടെ, നിശ്ചയദാർഢ്യത്തോടെ സംഘടിതരായി മുന്നോട്ട് പോകേണ്ടിയിരിക്കുന്നു എന്നതാണ് ഈ മെയ്ദിനത്തിന്റെ സന്ദേശം.
 

കൂടുതൽ ലേഖനങ്ങൾ

മാധ്യമങ്ങളുടേയും, പ്രതിപക്ഷത്തിന്റേയും, ബിജെപിയുടേയും കള്ള പ്രചരണത്തിനെതിരായി സെപ്റ്റംബർ 24-ന്‌ ബഹുജന പ്രതിഷേധ കൂട്ടായ്‌മകള്‍ സംഘടിപ്പിക്കും

ഒരു വിഭാഗം വലതുപക്ഷ മാധ്യമങ്ങളുടേയും, പ്രതിപക്ഷത്തിന്റേയും, ബിജെപിയുടേയും നേതൃത്ത്വത്തില്‍ കേരളത്തിനെതിരായും, വയനാട്‌ പുനരധിവാസത്തെ അട്ടിമറിക്കാനും, ദുരന്തബാധിതർക്ക് അര്‍ഹതപ്പെട്ട കേന്ദ്ര സഹായം ഇല്ലാതാക്കുന്നതിനും നടത്തുന്ന കള്ള പ്രചരണത്തിനെതിരായി സെപ്റ്റംബർ 24-ന്‌ ജില്ലാ കേന്ദ്രങ്ങളില്‍ ബഹുജന പ്

വയനാട്‌ ദുരന്തമുണ്ടായി 50 ദിവസം കഴിഞ്ഞിട്ടും കേന്ദ്രം കേരളത്തെ സഹായിക്കാത്തത്‌ മറച്ചുപിടിക്കാനാണ്‌ മാധ്യമങ്ങളുടെ നുണ പ്രചരണം

സ. എം ബി രാജേഷ്

വയനാട്‌ ദുരന്തമുണ്ടായി 50 ദിവസം കഴിഞ്ഞിട്ടും കേന്ദ്രം സഹായിക്കാത്തത്‌ മറച്ചുപിടിക്കാനാണ്‌ വ്യാജ വാർത്തയുമായി മാധ്യമങ്ങൾ ഇറങ്ങിയിരിക്കുന്നത്.

പ്രതിപക്ഷ നേതാവ്‌ ബിജെപി നേതാവിനെപ്പോലെ സംസാരിക്കരുത്

സ. ടി എം തോമസ് ഐസക്

വയനാട് ദുരന്തത്തിന്റെ നഷ്ടക്കണക്ക്‌ അധികപ്പറ്റാണെന്ന് ആക്ഷേപിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, 2012-ൽ വരൾച്ചാദുരിതാശ്വാസമായി യുഡിഎഫ്‌ സർക്കാർ 19,000 കോടിയുടെ നഷ്ടം കണക്കാക്കിയതിന്റെ മാനദണ്ഡം വിശദീകരിക്കണം.

ഇന്ത്യയിലെ ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കി കേന്ദ്ര സർക്കാരിന് സർവ്വാധികാരം നൽകാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’

സ. പിണറായി വിജയൻ

ഇന്ത്യയിലെ ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കി കേന്ദ്ര സർക്കാരിന് സർവ്വാധികാരം നൽകാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന നിലപാടിനു പിന്നിൽ. ലോകസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷവും പാഠം പഠിക്കാൻ ബിജെപി തയ്യാറല്ല എന്നുവേണം മനസ്സിലാക്കാൻ.