Skip to main content

ഇന്ത്യയുടെ ചരിത്രം മാറ്റാനാണ് ബിജെപിയുടെ ശ്രമം

ഇന്ത്യയുടെ ചരിത്രം മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രമടക്കം ബിജെപി മാറ്റുകയാണ്. ആര്‍എസ്എസ് ഒരുകാലത്തും മതനിരപേക്ഷത അംഗീകരിക്കില്ല. രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനുള്ള ബോധപൂര്‍വ ശ്രമങ്ങളാണ് ഇപ്പോൾ ആർഎസ്എസ് നടതുന്നത്.

രാജ്യത്തെ മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള നിരവധി ഗൗരവകരമായ നീക്കങ്ങള്‍ നടക്കുന്നു. മതനിരപേക്ഷത സംരക്ഷിക്കാന്‍ ബാധ്യതസ്ഥരായ അധികാരികള്‍ തന്നെയാണ് വിപരീത നിലപാട് സ്വീകരിക്കുന്നതെന്ന് ഓര്‍ക്കണം. അതിനിടയാക്കിയത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ബിജെപി കേവലമായൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്ത നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. ബിജെപിയുടെ കാര്യങ്ങള്‍ നയപരമായി തീരുമാനിക്കാനുള്ള അവകാശം അവര്‍ക്ക് തന്നെയാണെന്ന് പറയാന്‍ കഴിയുമോ? ആര്‍എസ്എസ് നേതൃത്വം അംഗീകരിച്ചിട്ടുള്ള പാര്‍ട്ടിയാണ് ബിജെപി. ആര്‍എസ്എസ് ഒരു കാലത്തും മതനിരപേക്ഷത അംഗീകരിച്ചിട്ടില്ല. അവര്‍ക്ക് വേണ്ടത് മതാഷ്ഠിത രാഷ്ട്രമാണ്. അതിന്റെ ഭാഗമായി ചിലരെ അവര്‍ ആഭ്യന്തര ശത്രുക്കളായി നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ ഒന്ന് കമ്മ്യൂണിസ്റ്റുകാരും മറ്റ് രണ്ട് പേര്‍ മുസ്ലീമുകളും ക്രിസ്ത്യാനികളുമാണ്.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും അത്യന്തം രക്തരൂക്ഷിതമായ വര്‍ഗീയ കലാപങ്ങള്‍ നടന്നു. നിരവധി ജീവനുകള്‍ ബലികൊടുക്കേണ്ടിവന്നു. മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ മനഃപൂര്‍വം അഴിച്ചുവിട്ട ആക്രമണങ്ങളെ വേദനയോടെയാണ് നാം കണ്ടത്. എന്നാല്‍ അതില്‍ വേദനിക്കുന്ന മനസല്ല ആര്‍എസ്എസിന്റേത്. കര്‍ണാടകയില്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ക്കും നേതൃത്വം നല്‍കിയത് സംഘപരിവാറാണ്.

 

കൂടുതൽ ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.