Skip to main content

കേന്ദ്രസർക്കാരിന്റെ തൊഴിലാളി - കർഷക ദ്രോഹ നയങ്ങൾക്കെതിരെ കർഷകരും തൊഴിലാളികളും ജീവനക്കാരും യോജിച്ച പോരാട്ടം നടത്തണം

കേന്ദ്രസർക്കാരിന്റെ തൊഴിലാളി - കർഷക ദ്രോഹ നയങ്ങൾക്കെതിരെ കർഷകരും തൊഴിലാളികളും ജീവനക്കാരും യോജിച്ച പോരാട്ടം നടത്തണം. കഴിഞ്ഞ 30 വർഷത്തിനിടെ നാലുലക്ഷം കർഷകർ ഇന്ത്യയിൽ ആത്മഹത്യ ചെയ്തു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും ഉൽപ്പാദന ചെലവിനേക്കാൾ 50 ശതമാനത്തിലധികം താങ്ങുവില നൽകുമെന്നും വാഗ്ദാനംനൽകി അധികാരത്തിലേറിയ മോദി സർക്കാർ കർഷകരുടെ ഭൂമി ഏറ്റെടുക്കുന്നതരത്തിൽ കാർഷിക നിയമങ്ങൾ നടപ്പാക്കി. നോട്ട് നിരോധനം കർഷകരെ ദുരിതത്തിലാക്കി, ആത്മഹത്യയിലേക്ക് നയിച്ചു. കേന്ദ്രനയങ്ങൾക്കെതിരെ അതിശക്തമായ പ്രക്ഷോഭമാണ് കർഷകർ നടത്തിയത്. ഇതിനെ പിന്തുണച്ച തപാൽ ജീവനക്കാരുടെ സംഘടനകളുടെ അംഗീകാരം കേന്ദ്രം പിൻവലിച്ചു.

പ്രതിഷേധിക്കുന്ന എഴുത്തുകാരും മാധ്യമപ്രവർത്തകരും കൊല്ലപ്പെടുന്നു. ഗുജറാത്ത് കലാപത്തിന് നേതൃത്വം നൽകിയവർ കുറ്റവിമുക്തരായി രാജ്യം ഭരിക്കുന്നു. രാജ്യത്തിന്റെ അഭിമാനമുയർത്തിയ വനിതാ കായികതാരങ്ങൾ ചൂഷണത്തിന് ഇരയാകുന്നു. തെരഞ്ഞെടുപ്പ്‌ കമീഷനെയും ജുഡീഷ്യറിയെയുമടക്കം വരുതിയിലാക്കാൻ ശ്രമം നടക്കുന്നു. പ്രക്ഷോഭമുയർത്തുന്ന കർഷകരെയും തൊഴിലാളികളെയും ഭിന്നിപ്പിക്കാൻ വർഗീയകലാപം സൃഷ്ടിക്കുന്നു. ഇത്തരം നയങ്ങൾക്കെതിരെ ജനാഭിപ്രായം രൂപീകരിക്കാൻ സർക്കാർ ജീവനക്കാരും കാര്യക്ഷമമായി ഇടപെടണം.

 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.