Skip to main content

തൊഴിൽ പരിഷ്‌കാരം നടപ്പാക്കുമ്പോൾ തൊഴിലാളികളെ പരിഗണിക്കണം

തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുത്താത്ത, അവരുടെ വരുമാനത്തിൽ കുറവ്‌ വരുത്താത്ത ഏതു പരിഷ്‌കാരത്തോടും മുഖം തിരിച്ചുനിൽക്കൽ സംഘടനയുടെ നയമല്ല. തൊഴിലാളികളുടെ താൽപ്പര്യം സംരക്ഷിക്കാനും തൊഴിലുടമകൾക്ക്‌ ന്യായമായ വിധത്തിൽ ബിസിനസ്‌ ചെയ്യാൻ സൗകര്യമുണ്ടാകുന്നതിനും സംഘടന എതിരല്ല. നാടിന്റെ പൊതുവായ വികസനവും വളർച്ചയും ലക്ഷ്യംവച്ചാണ്‌ സിഐടിയു പ്രവർത്തിക്കുന്നത്.

തൊഴിലാളികളുടെ തൊഴിൽ ചെയ്യാനുള്ള അവകാശം നഷ്ടപ്പെടാതിരിക്കാനുള്ള ഭേദഗതികൾ 1978ലെ ചുമട്ടുതൊഴിലാളി നിയമത്തിൽ നടപ്പാക്കണം. ചുമട്ടുമേഖലയിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള എല്ലാവർക്കും തൊഴിൽസംരക്ഷണം വേണം. കോടതികൾക്ക്‌ ഇടപെടാനുള്ള പഴുത്‌ നിയമത്തിൽ ഉണ്ടാകാൻ പാടില്ല. ഭദ്രവും യുക്തവുമായ തീരുമാനത്തിലേക്ക്‌ സർക്കാർ പോകണം.

പാർലമെന്റ്‌ പാസാക്കിയ ലേബർ കോഡിൽ തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വത്തിന്‌ ഒരു വ്യവസ്ഥയുമില്ല. ജോലി സമയം ദിവസം എട്ടുമണിക്കൂർ എന്ന തത്വം ബലികഴിക്കുന്നതാണ്‌ ലേബർ കോഡിലെ വ്യവസ്ഥ. കേരളത്തിൽ മാത്രമാണ്‌ തൊഴിലാളിക്ക്‌ ക്ഷേമപെൻഷനുള്ളത്‌. കേരളത്തിൽ മുപ്പതോളം ക്ഷേമപെൻഷനുണ്ട്‌. ഏകദേശം 58 ലക്ഷം തൊഴിലാളികൾ ഈ ക്ഷേമപദ്ധതിയിൽ അംഗങ്ങളാണ്‌. കേരളത്തിന്‌ വെളിയിൽ അങ്ങനെയൊരു പദ്ധതിയോ, തൊഴിലാളിക്ക്‌ ജോലി സുരക്ഷിതത്വം നൽകുന്ന പദ്ധതികളോ നിലവിലില്ല.

 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.