Skip to main content

ലോക കേരളസഭയുടെ അമേരിക്കൻ മേഖലാസമ്മേളനം വിവാദമാക്കിയ മനോരമയുടെ നടപടി പ്രത്യേക മാനസികാവസ്ഥയിലുള്ള കുശുമ്പ്‌

ലോക കേരളസഭയുടെ അമേരിക്കൻ മേഖലാസമ്മേളനം വിവാദമാക്കിയ മനോരമയുടെ നടപടി പ്രത്യേക മാനസികാവസ്ഥയിലുള്ള കുശുമ്പുകൊണ്ടാണ്. അത്‌ ഞരമ്പുരോഗത്തിന്റെ ഭാഗമാണ്, ഇത്ര അൽപ്പത്തം കാണിക്കാൻ പാടില്ലായിരുന്നു. പരിപാടി സ്‌പോൺസർഷിപ്പാണെന്നാണ്‌ ഒരു ആരോപണം. കേരളത്തിൽ നടക്കുന്ന ലോക കേരളസഭയുടെ ചെലവ്‌ സർക്കാരാണ്‌ വഹിക്കുന്നത്‌. എന്നാൽ, മേഖലാ സമ്മേളനം ആരംഭിച്ചതു മുതൽ ചെലവുവഹിക്കുന്നത്‌ അതത്‌ മേഖലകളാണ്‌. ദുബായിൽ നടന്നപ്പോഴും ലണ്ടനിൽ നടന്നപ്പോഴും അങ്ങനെയായിരുന്നു. ആ സാഹചര്യത്തിൽ ഇത്‌ വിവാദമാക്കേണ്ട കാര്യമില്ല. സ്‌പോൺസർഷിപ്പിൽ ആദ്യമായല്ല പരിപാടി നടത്തുന്നത്‌. ഈ പറയുന്നവർ പരിപാടികൾ നടത്തുന്നത്‌ എങ്ങനെയാണ്‌. റബറിന്റെ പൈസയാണോ അതിനു ചെലവഴിക്കുന്നത്?

ഇവിടെ എത്തിയപ്പോൾ പലരും എനിക്കും ചുറ്റും വന്നു. അവർ ലക്ഷങ്ങൾ കൊടുത്തിട്ടാണോ അങ്ങനെ നിന്നത്‌. എന്നാൽ, കേരളത്തിൽ പ്രചരിപ്പിച്ചത്‌ നട്ടാൽ കുരുക്കാത്ത നുണകളാണ്‌. ഇത്‌ മുഖ്യമന്ത്രി ഇകഴ്‌ത്തലല്ല, നമ്മുടെ നാടിനെയും നാടിന്റെ സംസ്കാരത്തെയും ഇകഴ്‌ത്തലാണ്‌. ഏതൊരു നല്ല കാര്യത്തെയും എങ്ങനെ കെട്ടതാക്കി ചിത്രീകരിക്കാമെന്ന പ്രത്യേക മാനസികാവസ്ഥ ചിലർക്കുണ്ട്‌. മേഖലാ സമ്മേളനത്തെ കുറിച്ച്‌ നല്ല സംരംഭം എന്നാണ്‌ സാധാരണ എല്ലാവരും പറയുന്നത്‌. എന്നാൽ, വലിയ പ്രചാരമുണ്ടെന്ന്‌ പറയുന്ന മാധ്യമം വിവാദമാക്കാനാണ്‌ ശ്രമിച്ചത്‌. അതിനായി മുഖപ്രസംഗംവരെ എഴുതി. വസ്‌തുതയുമായി പുലബന്ധമില്ലാത്ത കാര്യങ്ങളാണ്‌ ഇത്തരത്തിൽ പ്രചരിപ്പിച്ചത്.

 

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.