Skip to main content

തെരഞ്ഞെടുപ്പിൽ മതധ്രുവീകരണം ലക്ഷ്യമിട്ടാണ് ബിജെപിയും സംഘപരിവാറും ഏകസിവിൽ കോഡ് നടപ്പാക്കാൻ ശ്രമിക്കുന്നത്

തെരഞ്ഞെടുപ്പിൽ മതധ്രുവീകരണം ലക്ഷ്യമിട്ടാണ് ബിജെപിയും സംഘപരിവാറും ഏകസിവിൽ കോഡ് നടപ്പാക്കാൻ ശ്രമിക്കുന്നത്. മണിപ്പൂരിലെ കലാപം മാസങ്ങൾ പിന്നിട്ടിട്ടും നിയന്ത്രണ വിധേയമാക്കാത്തതിന്‌ പിന്നിൽ ഏക സിവിൽകോഡ് അജൻഡയാണ്‌. തെരുവിൽ മനുഷ്യർ കൊല്ലപ്പെടുകയും വീടുകൾ ചാമ്പലാക്കുകയും കൃഷിയിടങ്ങൾ കത്തിക്കുകയും ചെയ്‌തിട്ടും കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണ്. മണിപ്പൂർ കലാപം നിയന്ത്രിക്കാത്തതിൽ ദുരുഹതയുണ്ട്. ഏക സിവിൽ കോഡിന്റെ ആസൂത്രണ കേന്ദ്രമാക്കി മണിപ്പൂരിനെ സംഘപരിവാർ മാറ്റി. ജനങ്ങളെ രണ്ട് തട്ടിലാക്കാനും ഇതിലൂടെ കഴിഞ്ഞു. കലാപത്തിന് ഭരണകൂടത്തിന്റെ പ്രത്യക്ഷ പിന്തുണയാണ് സൈന്യത്തിന്റെ നിശബ്ദതയ്ക്ക് കാരണം. മനുഷ്യർ തെരുവോരങ്ങളിൽ കൊല്ലപ്പെട്ടിട്ടും പ്രധാനമന്ത്രി മോദി ഒരക്ഷരം പോലും ഉരിയാടുന്നില്ല.

ഇന്ത്യയുടെ വൈവിധ്യങ്ങളെ തകർക്കുന്നതാണ് ഏക സിവിൽ കോഡ്. വർഗീയമായി ധ്രുവീകരണമുണ്ടാക്കി വോട്ടുബാങ്കുകൾ രൂപീകരിക്കാനാണ് സംഘപരിവാർ ശക്തികളുടെ ലക്ഷ്യം. വ്യക്തിനിയമങ്ങൾ പരിഷ്‌കരിക്കുമ്പോൾ ഒരോ വിഭാഗങ്ങളുമായി വിശദമായ ചർച്ച വേണം. 2025ഓടെ ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനാണ് നീക്കം. ബിജെപിയുടെ വർഗീയതയ്‌ക്ക്‌ ബദലാകാൻ കോൺഗ്രസിന് കഴിയുന്നില്ല. ഇടതുപക്ഷ രാഷ്ട്രീയമാണ് രാജ്യത്തിന് പ്രതീക്ഷ നൽകുന്നത്‌.

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.