Skip to main content

‘മണിപ്പുരിനെ രക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ് ജനകീയ കൂട്ടായ്‌മ

‘മണിപ്പുരിനെ രക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തി ജൂലൈ 27ന്‌ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും എൽഡിഎഫിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്‌മകൾ സംഘടിപ്പിക്കും. രാവിലെ പത്തുമുതൽ പകൽ രണ്ടുവരെ നടക്കുന്ന കൂട്ടായ്‌മയിൽ പതിനായിരങ്ങൾ പങ്കെടുക്കും. മണിപ്പുരിൽ നടക്കുന്ന അക്രമത്തിന്റെ ചെറിയ ഭാഗം മാത്രമാണ്‌ ഇപ്പോൾ പുറത്തുവന്നത്‌. ഇതിലൂടെ ലോകരാഷ്ട്രങ്ങൾക്കാകെ മുന്നിൽ ഇന്ത്യ തലകുനിക്കേണ്ട അവസ്ഥയാണ്‌ സംജാതമായത്. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകാത്ത മണിപ്പൂർ സംസ്ഥാന സർക്കാരിനെ സംരക്ഷിക്കുന്ന നിലപാടാണ്‌ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.

ജനകീയ കൂട്ടായ്‌മയ്‌ക്ക്‌ മുന്നോടിയായി 14 ജില്ലയിലും ഞായറാഴ്‌ച എൽഡിഎഫ്‌ യോഗം ചേരും. തുടർന്ന് തിങ്കളാഴ്‌ച മണ്ഡലം കമ്മിറ്റികളും യോഗം ചേരും. എൽഡിഎഫ്‌ സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും എന്താണ്‌ ഇന്നത്തെ കേരളം എന്ന്‌ വ്യക്തമാക്കാനും പ്രഗത്ഭരെ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ‘കേരളീയം’ പരിപാടിക്ക്‌ എൽഡിഎഫ്‌ പൂർണ പിന്തുണ നൽകും. നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരത്ത്‌ നടക്കുന്ന പരിപാടിയുടെ ഭാഗമായി സെമിനാറുകളും സിമ്പോസിയങ്ങളും നടക്കും. ആഗസ്റ്റ് ഏഴിന്‌ പതിനായിരങ്ങൾ പങ്കെടുക്കുന്ന വിപുലമായ പരിപാടിയും ഉണ്ടാകും.

രാജ്യത്ത്‌ വർഗീയ ശിഥിലീകരണം ലക്ഷ്യമിട്ടുള്ള ഏക സിവിൽ കോഡ്‌ നീക്കത്തിൽനിന്ന്‌ കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന്‌ എൽഡിഎഫ്‌ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിഷയത്തിൽ എൽഡിഎഫിലെ എല്ലാ പാർടികളും വിപുലമായ സെമിനാറുകളും പരിപാടികളും സംഘടിപ്പിക്കും.

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.