Skip to main content

മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ടയെ നാനാത്വത്തിൽ ഏകത്വം ഉയർത്തിപ്പിടിച്ച് ചെറുത്തുതോൽപ്പിക്കാൻ നമുക്കാകണം

മണിപ്പൂരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങളും വീഡിയോസും മനുഷ്യമനസാക്ഷിയെ ഉലയ്ക്കുന്നവയാണ്. ഇൻ്റർനെറ്റ് നിരോധനമുള്ളതുകൊണ്ട് മാത്രം പലതും പുറംലോകമറിയുന്നില്ലെങ്കിലും കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോ അന്താരാഷ്ട്രതലത്തിൽ തന്നെ ചർച്ചകൾക്ക് തുടക്കമിട്ടുകഴിഞ്ഞു. കുക്കി വിഭാഗത്തിലെ സ്ത്രീകളെ വേട്ടയാടുന്ന ആ ദൃശ്യങ്ങൾ, അത് കണ്ട് രസിക്കുന്ന കലാപകാരികൾ.. മനസ് മരവിപ്പിക്കുന്ന ചിത്രങ്ങൾ. ഇത്തരത്തിൽ കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും കൂടുതൽ ദൃശ്യങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ബലാത്സംഗം ചെയ്യപ്പെട്ടവരെക്കുറിച്ചുള്ള വാർത്തകൾ വരികയാണ്. 75 ദിവസങ്ങളായിട്ടും കലാപം അവസാനിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എങ്കിൽ ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന സംശയം സാധാരണക്കാരിൽ ഉണ്ടാവുക തന്നെ ചെയ്യും.
സമാധാനം പുലരണം. അതിന് നേതൃത്വം കൊടുക്കേണ്ടവർ മൗനം വെടിയണം. രണ്ട് വിഭാഗങ്ങൾക്കിടയിലുണ്ടാകുന്ന അസ്വാരസ്യങ്ങൾ അവസാനിപ്പിക്കുന്നതിനായി ഇടപെടുന്നതിന് പകരം അതിനെ ആളിക്കത്തിക്കാനാണ് മണിപ്പൂരിലെ സർക്കാർ അനുകൂല പക്ഷം ശ്രമിക്കുന്നത്. അതിന് ബിജെപി പ്രവർത്തകരും നേതാക്കളും നേതൃത്വം നൽകുന്നതായുള്ള റിപ്പോർട്ടുകളും വരികയാണ്. ഗോത്രവിഭാഗങ്ങളുടെ ക്രൈസ്തവ ദേവാലയങ്ങൾ തുടർച്ചയായി തകർക്കപ്പെടുമ്പോൾ ദേവാലയങ്ങൾക്ക് സംരക്ഷണമൊരുക്കുന്നതിൽ സർക്കർ പരാജയപ്പെട്ടിരിക്കുന്നു. വീടുകൾക്കും ജനങ്ങൾക്കും സംരക്ഷണമൊരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുന്നു.
ഭിന്നിപ്പിച്ച് ഭരിക്കാൻ ശ്രമിക്കുന്നതിന് പകരം ഒന്നിപ്പിച്ച് നിർത്താനും വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും മണിപ്പൂരിലെ സർക്കാർ തയ്യാറാകണം. കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും പുലർത്തിയ മൗനവും നീതീകരിക്കാൻ സാധിക്കുന്നതല്ല. ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ മാസം മണിപ്പൂർ സന്ദർശിച്ചതിന് ശേഷവും കലാപം അവസാനിപ്പിക്കാനും അക്രമകാരികളെ പിന്തിരിപ്പിക്കാനും സാധിച്ചില്ലെന്നത് ജനങ്ങൾ കാണുന്നുണ്ട്.
വർഗീയ-വിഭാഗീയ ശക്തികൾക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്ന സന്ദേശം നൽകുകയാണ് മണിപ്പൂർ. മതപരമായും ജാതിപരമായും ഭാഷാപരമായുമുള്ള ധ്രുവീകരണത്തിന് മൗനസമ്മതം നൽകുന്ന, അതിന് തിരശീലക്ക് പിന്നിൽ നിന്ന് നേതൃത്വം നൽകുന്ന ശക്തികൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ ഒന്നിച്ചുനിൽക്കേണ്ടതുണ്ട്. നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയുടെ അടിസ്ഥാന ദർശനം ഉയർത്തിപ്പിടിച്ചുകൊണ്ട് മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ടയെ ചെറുത്തുതോൽപ്പിക്കാൻ നമുക്ക് സാധിക്കണം. ഇന്ത്യയെ വീണ്ടെടുക്കാൻ നാം പൊരുതണം.

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.