Skip to main content

മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ടയെ നാനാത്വത്തിൽ ഏകത്വം ഉയർത്തിപ്പിടിച്ച് ചെറുത്തുതോൽപ്പിക്കാൻ നമുക്കാകണം

മണിപ്പൂരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങളും വീഡിയോസും മനുഷ്യമനസാക്ഷിയെ ഉലയ്ക്കുന്നവയാണ്. ഇൻ്റർനെറ്റ് നിരോധനമുള്ളതുകൊണ്ട് മാത്രം പലതും പുറംലോകമറിയുന്നില്ലെങ്കിലും കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോ അന്താരാഷ്ട്രതലത്തിൽ തന്നെ ചർച്ചകൾക്ക് തുടക്കമിട്ടുകഴിഞ്ഞു. കുക്കി വിഭാഗത്തിലെ സ്ത്രീകളെ വേട്ടയാടുന്ന ആ ദൃശ്യങ്ങൾ, അത് കണ്ട് രസിക്കുന്ന കലാപകാരികൾ.. മനസ് മരവിപ്പിക്കുന്ന ചിത്രങ്ങൾ. ഇത്തരത്തിൽ കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും കൂടുതൽ ദൃശ്യങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ബലാത്സംഗം ചെയ്യപ്പെട്ടവരെക്കുറിച്ചുള്ള വാർത്തകൾ വരികയാണ്. 75 ദിവസങ്ങളായിട്ടും കലാപം അവസാനിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എങ്കിൽ ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന സംശയം സാധാരണക്കാരിൽ ഉണ്ടാവുക തന്നെ ചെയ്യും.
സമാധാനം പുലരണം. അതിന് നേതൃത്വം കൊടുക്കേണ്ടവർ മൗനം വെടിയണം. രണ്ട് വിഭാഗങ്ങൾക്കിടയിലുണ്ടാകുന്ന അസ്വാരസ്യങ്ങൾ അവസാനിപ്പിക്കുന്നതിനായി ഇടപെടുന്നതിന് പകരം അതിനെ ആളിക്കത്തിക്കാനാണ് മണിപ്പൂരിലെ സർക്കാർ അനുകൂല പക്ഷം ശ്രമിക്കുന്നത്. അതിന് ബിജെപി പ്രവർത്തകരും നേതാക്കളും നേതൃത്വം നൽകുന്നതായുള്ള റിപ്പോർട്ടുകളും വരികയാണ്. ഗോത്രവിഭാഗങ്ങളുടെ ക്രൈസ്തവ ദേവാലയങ്ങൾ തുടർച്ചയായി തകർക്കപ്പെടുമ്പോൾ ദേവാലയങ്ങൾക്ക് സംരക്ഷണമൊരുക്കുന്നതിൽ സർക്കർ പരാജയപ്പെട്ടിരിക്കുന്നു. വീടുകൾക്കും ജനങ്ങൾക്കും സംരക്ഷണമൊരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുന്നു.
ഭിന്നിപ്പിച്ച് ഭരിക്കാൻ ശ്രമിക്കുന്നതിന് പകരം ഒന്നിപ്പിച്ച് നിർത്താനും വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും മണിപ്പൂരിലെ സർക്കാർ തയ്യാറാകണം. കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും പുലർത്തിയ മൗനവും നീതീകരിക്കാൻ സാധിക്കുന്നതല്ല. ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ മാസം മണിപ്പൂർ സന്ദർശിച്ചതിന് ശേഷവും കലാപം അവസാനിപ്പിക്കാനും അക്രമകാരികളെ പിന്തിരിപ്പിക്കാനും സാധിച്ചില്ലെന്നത് ജനങ്ങൾ കാണുന്നുണ്ട്.
വർഗീയ-വിഭാഗീയ ശക്തികൾക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്ന സന്ദേശം നൽകുകയാണ് മണിപ്പൂർ. മതപരമായും ജാതിപരമായും ഭാഷാപരമായുമുള്ള ധ്രുവീകരണത്തിന് മൗനസമ്മതം നൽകുന്ന, അതിന് തിരശീലക്ക് പിന്നിൽ നിന്ന് നേതൃത്വം നൽകുന്ന ശക്തികൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ ഒന്നിച്ചുനിൽക്കേണ്ടതുണ്ട്. നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയുടെ അടിസ്ഥാന ദർശനം ഉയർത്തിപ്പിടിച്ചുകൊണ്ട് മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ടയെ ചെറുത്തുതോൽപ്പിക്കാൻ നമുക്ക് സാധിക്കണം. ഇന്ത്യയെ വീണ്ടെടുക്കാൻ നാം പൊരുതണം.

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.