Skip to main content

ഉമ്മൻചാണ്ടിയുടെ അനുശോചനയോഗത്തോടുള്ള നിന്ദയും അനൗചിത്യവുമാണ് കോൺഗ്രസ് നേതൃത്വത്തിലെ ചിലരും ഒരു വിഭാഗം അണികളും പ്രകടിപ്പിച്ചത്‌

അനുശോചനയോഗത്തിൽ ക്ഷണിച്ച്‌ വരുത്തിയവർക്ക്‌ നേരെ കുത്തു വാക്കുകൾ കൊണ്ട്‌ അഭിഷേകം നടത്തുക; ഉദ്ഘാടകനായി കോൺഗ്രസ്‌ നേതൃത്വം തന്നെ നിശ്ചയിച്ച് ക്ഷണിച്ചെത്തിയ കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ അതുവരെ നിശബ്ദരായിരുന്ന സദസ്യരിൽ കുറേപേർ ഉറക്കെയുറക്കെ മുദ്രാവാക്യം വിളിക്കുക, സ്റ്റേജിലുള്ള നേതാക്കളിൽ ചിലർ എഴുനേറ്റ്‌ മുഖ്യമന്ത്രി സംസാരിക്കുന്ന മൈക്ക്‌ തിരിച്ച്‌ പിടിച്ച്‌ അണികളോട്‌ ശാന്തരായിരിക്കാൻ പറയുന്നു. കഴിഞ്ഞില്ല; മുഖ്യമന്ത്രി സംസാരിക്കാൻ തുടങ്ങി മൈക്ക്‌ അപശബ്ദമുണ്ടാക്കുന്നു; ഓഫാകുന്നു. എല്ലാം കൂടി നോക്കുമ്പോൾ ആകപ്പാടെ പന്തികേട്‌.

ക്ഷണിച്ച്‌ വരുത്തുക; അപമാനിക്കുക. ഒരു പ്രകോപനത്തിനും വിധേയമാകാതെ നമ്മുടെ മുഖ്യമന്ത്രി അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ നന്മകളും ഭരണപാടവത്തെക്കുറിച്ചും സംസാരിച്ചു. ഏവർക്കും മനസിൽ തട്ടുന്ന ഒരു അനുസ്മരണം.

മൈക്ക്‌ യന്ത്രമാണല്ലോ. വിവേകം പ്രതീക്ഷിച്ചിട്ട്‌ കാര്യമില്ല. എന്നാൽ വിവേകവും ഔചിത്യബോധവും പ്രതീക്ഷിക്കുന്നത്‌ മനുഷ്യരിൽ നിന്നാണല്ലൊ പ്രത്യേകിച്ചും അത്‌ ഏറ്റവും അധികം കാണിക്കേണ്ടുന്ന ഒരു വേദിയാണല്ലോ വ്യത്യസ്ത വീക്ഷണമുള്ളവർ ഒന്നിച്ചണിനിരക്കേണ്ടുന്ന അനുശോചന വേദി. അതും വിശാലമനസ്ക്കനും സഹൃദയനും എല്ലാവരേയും ഉൾക്കൊള്ളാനുള്ള മനസ്സുമുള്ള സമാദരണീയനായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ യോഗം. ആ ചടങ്ങിനോടുതന്നെയുള്ള നിന്ദയും അനൗചിത്യവും ആണ് അദ്ദേഹത്തിന്റെ പാർട്ടിയിലെ നേതൃത്വത്തിൽ ചിലരും ഒരു വിഭാഗം അണികളും പ്രകടിപ്പിച്ചത്‌. അനുശോചനയോഗത്തിൽ കേരളത്തിൽ ഇന്നേവരെയുണ്ടായ കീഴ്‌വഴക്കം തെറ്റിച്ച് അനുശോചനയോഗം രാഷ്ട്രീയവൽക്കരിച്ച കോൺഗ്രസ്‌ നേതൃത്വത്തിൽ ചിലർ കാണിച്ച മാന്യതയില്ലായ്മയേയും മര്യാദയില്ലായ്മയേയും കുറിച്ച്‌ ചർച്ച ചെയ്യുന്നതിനു പകരം മൈക്ക്‌ പണിമുടക്കിയ സംഭവങ്ങളെക്കുറിച്ച്‌ ഗവേഷണം നടത്തുകയാണ് പല മാദ്ധ്യമങ്ങളും.

കൂടുതൽ ലേഖനങ്ങൾ

ഇടതുപക്ഷം മത്സരിച്ചതുള്‍പ്പെടെ നിരവധി സീറ്റുകളിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാക്കി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺ​ഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി. പ്രധാനകക്ഷിയെന്ന നിലയിൽ കോൺ​ഗ്രസ് ​ഗൗരവപൂർവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.

തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിഹാർ തെരഞ്ഞെടുപ്പ് പരാജയം മതനിരപേക്ഷശക്തികൾ ശരിയായ രീതിയിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകണമെന്ന സൂചനയാണ് നൽകുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്.

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തിൽ സിപിഐ എം നിയമപോരാട്ടത്തിന്. വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും.

എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്ന സർക്കാരിന് അനുകൂലമായ ജനവിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പുതീയതി പ്രഖ്യാപിച്ചതോടെ ഒരുമാസം നീളുന്ന തെരഞ്ഞെടുപ്പുപ്രക്രിയക്ക് തുടക്കമായി. തെക്ക്– മധ്യ കേരളത്തിലെ ഏഴു ജില്ലകളിൽ ഡിസംബർ ഒമ്പതിനും വടക്കൻ കേരളത്തിൽ ഏഴു ജില്ലകളിൽ 11നുമാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് ഫലപ്രഖ്യാപനം.