Skip to main content

മോദി ഭരണത്തിൽ രാജ്യം അരക്ഷിതാവസ്ഥയിൽ

കേന്ദ്ര ബിജെപി ഭരണത്തിൽ രാജ്യം അരക്ഷിതാവസ്ഥയിലായി. വർഗീയത വളർത്തുക മാത്രമാണ്‌ കേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യം. സർവമേഖലയിലും രാജ്യത്ത്‌ ജനജീവിതം ദുസ്സഹമായി. കാർഷികമേഖല പാടെ തകർന്നു.

കോർപറേറ്റുകളുടെ വായ്‌പകൾ 12.5 ലക്ഷം കോടി രൂപ എഴുതിത്തള്ളിയപ്പോൾ കർഷകരുടെ വായ്‌പയിൽ ഒരു രൂപപോലും കുറച്ചില്ല. വീണ്ടും വൻകിടക്കാരുടെ 2.25 ലക്ഷം കോടി കൂടി എഴുതിത്തള്ളാനാണ്‌ ശ്രമിക്കുന്നത്‌. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില എത്രയോ ഇരട്ടിയായി വർധിപ്പിച്ചു. പാചകവാതക സബ്‌സിഡി എടുത്തുകളഞ്ഞു. തൊഴിലുറപ്പ്‌ തൊഴിൽ പോലും വെട്ടിക്കുറച്ചു.

രാജ്യത്തെ സംഘർഷങ്ങളുടെ ഭൂമികയാക്കിമാറ്റി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സമാധാനം തകർന്നു. ജനങ്ങൾ സഹോദരന്മാരെപ്പോലെ കേരളത്തിൽ കഴിയുന്നത്‌ നാടിന്‌ ഒരു ഇടതുപക്ഷ മനസ്സുള്ളതുകൊണ്ടാണ്‌. അത്‌ തകർക്കാൻ ഒരു വർഗീയവാദികളെയും അനുവദിക്കില്ല.

കേരളത്തിലെ ജനകീയ സർക്കാരിനെ തകർക്കുകയാണ്‌ കേന്ദ്ര ഭരണക്കാരുടെ ലക്ഷ്യം. സംസ്ഥാനത്തിന്‌ ലഭിക്കേണ്ട സാമ്പത്തിക വിഹിതം തടഞ്ഞതിനു പുറമെ കടമെടുക്കാനുള്ള അനുവാദവും നിഷേധിച്ചു. എന്നാൽ ഇതിനെതിരെ പ്രതികരിക്കേണ്ട യുഡിഎഫ്‌ നിശ്ശബ്‌ദതപാലിച്ച്‌ ബിജെപിക്ക്‌ ഒപ്പമാണ്‌. ഓണത്തിന്‌ കേരളത്തിലെ ജനങ്ങൾ ദാരിദ്ര്യത്തിലാകുമെന്ന്‌ യുഡിഎഫ്‌ പ്രചാരണം നടത്തി.

സാമ്പത്തികമായി കേരളത്തെ വരിഞ്ഞുമുറക്കുമ്പോഴും സംസ്ഥാന സർക്കാർ ജനക്ഷേമത്തിൽ നിന്ന്‌ പിൻമാറിയില്ല. കേരളത്തെ തകർക്കാനുള്ള ബിജെപിയുടെയും കോൺഗ്രസിന്റെയും ശ്രമങ്ങളെ നാം എല്ലാവരും ഒറ്റക്കെട്ടായി നേരിടണം.

കൂടുതൽ ലേഖനങ്ങൾ

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

മുസ്ലിം ലീഗ് മന്ത്രിയെക്കൊണ്ടുതന്നെ പിഎം ശ്രീയിൽ ഒപ്പിടുവിക്കും എന്ന് കെ സുരേന്ദ്രൻ പറഞ്ഞത് തികച്ചും ശരിയാണെന്ന് കെ എം ഷാജി തെളിയിക്കുന്നു

സ. എം വി ജയരാജൻ

അസാധാരണമായ രണ്ട് സംഭവവികാസങ്ങളാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്ന് (2026 ജൂൺ 29ന്) അരങ്ങേറിയത്. ഒന്ന്, കാപ്പ കേസിലെ പ്രതിയെ സംരക്ഷിക്കാൻ വനിതകളടങ്ങുന്ന പ്രതിപക്ഷ കൗൺസിലർമാർക്ക് നേരെ നടത്തിയ ഗുണ്ടാരാജ്.

രാജ്യം തകരാതിരിക്കാനും സകല മനുഷ്യർക്കും പൗരാവകാശങ്ങളോടെ ജീവിക്കാനും സംഘപരിവാർ വാഴ്ചയ്ക്കെതിരെ പൊരുതുകയല്ലാതെ മറ്റു വഴികളില്ല

സ. എം സ്വരാജ്

രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ഒട്ടും അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്ന അനുഭവങ്ങളാണുണ്ടാവുന്നത്.
എല്ലാ വിയോജിപ്പുകളെയും തുടച്ചുനീക്കാനും ആജ്ഞാനുവർത്തികളുടെ മതരാഷ്ട്രം സൃഷ്ടിക്കുവാനുമാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രിയുടെ ഫോട്ടോ അടക്കമുള്ള ലോഗോ എന്ന ചാപ്പ വീടുകളിൽ പതിക്കുന്നത് പോലെ, എൽഡിഎഫ് കാലത്ത് നിയമിക്കപ്പെട്ട അഭിഭാഷകരുടെ മേൽ ഒരു ചാപ്പ കുത്താനുള്ള നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണ്

സ. എം വി ജയരാജൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന പരാതിയിന്മേലുള്ള കേസിൽ പ്രതിയായ ഒരാൾക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചപ്പോൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തെളിയിച്ചത് തന്റെ രാഷ്ട്രീയ കൂറാണ്. അല്ലാതെ നിയമത്തോടും നിയമവ്യവസ്ഥയോടുമുള്ള കൂറല്ല.