Skip to main content

സംഘപരിവാർ ഭീഷണിക്ക്‌ മുന്നിൽ രാജ്യത്തെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും കീഴടങ്ങുന്നു

സംഘപരിവാർ ഭീഷണിക്ക്‌ മുന്നിൽ രാജ്യത്തെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും കീഴടങ്ങുകയാണ്. എൽഡിഎഫ്‌ സർക്കാറിനെയും മുഖ്യമന്ത്രിയെയും ഇടതുപക്ഷ രാഷ്‌ട്രീയത്തെയും നിരന്തരം ആക്രമിക്കുന്ന മാധ്യമങ്ങൾ കേന്ദ്രസർക്കാറിനെതിരെ ഒരക്ഷരം പറയാത്തതിന്റെ കാരണവും ഇതാണ്‌. കളവാണെന്ന്‌ അറിഞ്ഞുകൊണ്ട്‌ ഇടതുപക്ഷത്തിനെതിരെ എന്തും പ്രചരിപ്പിക്കുമെന്ന നിലയിലാണ്‌ കേരളത്തിലെ മാധ്യമങ്ങൾ. മാപ്പ്‌ പറയേണ്ടിവരുമെന്ന്‌ ഉറപ്പായ കള്ളമടക്കം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പ്രചരിപ്പിക്കുന്നു. പ്രതിപക്ഷ നിലപാട്‌ മാധ്യമങ്ങളും ഏറ്റുപിടിക്കുകയാണ്‌. നിഷ്‌പക്ഷം, സ്വതന്ത്രം എന്നൊക്കെ അവകാശപ്പെടുന്ന മാധ്യമങ്ങൾ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മിലുള്ള തർക്കത്തിന്റെ ദൃശ്യം 12 ദിവസമാണ്‌ പൂഴ്‌ത്തിവച്ചത്‌. നവമാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോഴാണ്‌ പ്രതിപക്ഷ നേതാവ്‌ പിണങ്ങിയിരിക്കുന്നതും തർക്കവും നാം കണ്ടത്‌.

പിതാവിനെ രക്ഷിക്കാനാണ്‌ എ കെ ആന്റണിയുടെ മകൻ ബിജെപിയിലേക്ക്‌ പോയത്‌. മകൻ കോൺഗ്രസ്‌ വിട്ടപ്പോൾ ഞെട്ടിപ്പോയെന്നാണ്‌ ആന്റണി നേരത്തെ പറഞ്ഞത്‌. ഭാര്യ സാക്ഷ്യം പറഞ്ഞപ്പോൾ എല്ലാവർക്കും കാര്യം മനസിലായിക്കാണും. മാധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂൺമാത്രമാണ്‌ ആന്റണി. കുടുംബസമേതം ബിജെപിയിൽ പോയാലും അത്‌ഭുതപ്പെടാനാവില്ല. രക്ഷപ്പെടാനാവാത്ത ചില കുടുക്കുകളിൽ പെട്ടുകിടക്കുകയാണ്‌ അദ്ദേഹം. ബിജെപിയെ അധികാരഭ്രഷ്‌ടമാക്കാൻ രാജ്യം ഒന്നിച്ച്‌ നിൽക്കേണ്ട സമയമാണിത്.

കൂടുതൽ ലേഖനങ്ങൾ

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.

ഏവർക്കും സാർവ്വദേശീയ തൊഴിലാളിദിനാശംസകൾ

സ. പിണറായി വിജയൻ

ഇന്ന് മെയ് ദിനമാണ്. മുതലാളിത്തത്തിന്റെ അന്ധമായ ലാഭക്കൊതിക്കും ചൂഷണമനോഭാവത്തിനുമെതിരെ പ്രതികരിച്ചുകൊണ്ടാണ് ചിക്കാഗോയിലെ തൊഴിലാളികൾ തൊഴിലവകാശങ്ങൾക്കുവേണ്ടി സംഘടിച്ചത്. എട്ടുമണിക്കൂര്‍ പ്രവൃത്തി സമയത്തിനുവേണ്ടി ചിക്കാഗോയിൽ നടന്ന ഐതിഹാസിക പണിമുടക്കില്‍ എട്ടുലക്ഷം പേരായിരുന്നു പങ്കെടുത്തത്.

ലോകത്തെ മാറ്റിത്തീർക്കുന്ന, ചൂഷണങ്ങൾക്കെതിരായി നിലകൊള്ളുന്ന മുഴുവൻ മനുഷ്യർക്കും മെയ്ദിനാശംസകൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എല്ലാ സമ്പത്തും സൃഷ്ടിച്ച് ദരിദ്രനായിക്കഴിയേണ്ടിവരുന്ന തൊഴിലാളിയെ കുറിച്ച് മാർക്സ് എഴുതുന്നുണ്ട്. എല്ലാ സൗന്ദര്യങ്ങളും സൃഷ്ടിച്ച് വിരൂപനായിക്കഴിയേണ്ട അവസ്ഥ, എല്ലാ ഐശ്വര്യങ്ങളും ഉല്‍പ്പാദിപ്പിച്ച് നിസ്വരായി ജീവിതം അവസാനിപ്പിക്കേണ്ടിവരുന്ന അവസ്ഥ.

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു.