Skip to main content

കേരളത്തിൽ പുതിയ മെഡിക്കൽ കോളേജുകൾ തടയുന്ന കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. വി ശിവദാസൻ എംപി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രിയ്ക്ക് കത്ത് നൽകി

കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത് തടയുന്ന കേന്ദ്ര നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. വി ശിവദാസൻ എംപി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവിയയ്ക്ക് കത്ത് നൽകി.

പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങുമ്പോൾ "10 ലക്ഷം ജനസംഖ്യയ്ക്ക് 100 എംബിബിഎസ് സീറ്റുകൾ" എന്ന അനുപാതം പാലിക്കണം എന്ന പുതിയ വ്യവസ്ഥയാണ് ദേശീയ മെഡിക്കൽ കമ്മീഷൻ വിജ്ഞാപനത്തിൽ ഉള്ളത്. ഈ ഏകപക്ഷീയമായ വ്യവസ്ഥ, നിലവിൽ ഈ അനുപാതത്തേക്കാൾ കൂടുതൽ എംബിബിഎസ് സീറ്റുകളുള്ള സംസ്ഥാനങ്ങളെ ഗുരുതരമായി ബാധിക്കും. ഇത് ദക്ഷിണേന്ത്യയിൽ മൊത്തമായി പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുന്നതിന് വിലക്കേർപ്പെടുത്തുന്ന ഫലമാണ് ഉണ്ടാക്കുക. ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മേഖലകളിൽ സർക്കാരിന്റെ നിക്ഷേപം വർധിപ്പിക്കുന്നതിനു പകരം പുതിയ മെഡിക്കൽ കോളേജുകളുടെ സാധ്യത തന്നെ ഇല്ലാതാക്കുന്ന വിജ്ഞാപനം തികച്ചും ജനവിരുദ്ധമാണ്.

കേരളത്തിൽ നിലവിൽ 10 ലക്ഷം ജനസംഖ്യയിൽ 131 എംബിബിഎസ് സീറ്റുകളാണുള്ളത്. ജീവിതശൈലി രോഗങ്ങളുടെ വർധിച്ച ഭാരവും വർധിച്ചുവരുന്ന ജനസംഖ്യയും കണക്കിലെടുത്ത് സംസ്ഥാനത്തിന് കൂടുതൽ ഡോക്ടർമാരെയും മെഡിക്കൽ പ്രൊഫഷണലുകളെയും ആവശ്യമുണ്ട്. രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളെ ആകർഷിക്കാൻ കഴിയുന്ന ശക്തമായ വിദ്യാഭ്യാസ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള മികച്ച സാധ്യതകളും സംസ്ഥാനത്തിനുണ്ട്.

ഇന്ത്യയിലെ സംസ്ഥാനങ്ങൾ അവരുടെ സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു, മുകളിൽ നിന്ന് ഇത്തരമൊരു നിരോധനം ഏർപ്പെടുത്തുന്നത് സംസ്ഥാനങ്ങളുടെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ പുരോഗതിയെ തന്നെ ബാധിക്കും. വികസിത ആരോഗ്യ വിദ്യാഭ്യാസം ഒരുക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങളും മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയുടെ തന്നെ ഭാവിയും സംരക്ഷിക്കുന്നതിന് ഈ നിരോധനം അടിയന്തിരമായി പിൻവലിക്കണമെന്നും സ. വി ശിവദാസൻ എംപി കത്തിലൂടെ ആവശ്യപ്പെട്ടു. 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.