Skip to main content

ലോകത്തിനു മുന്നിൽ ഇന്ത്യൻ അക്കാദമിക് പാണ്ഡിത്യത്തെ മുഴുവൻ പരിഹാസ്യരാക്കുകയാണ് ബിജെപി സർക്കാർ

ഇന്ത്യയിലെ ജനസംഖ്യാ പഠനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമായ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സ്റ്റഡീസിന്റെ ഡയറക്ടർ സ്ഥാനത്തുനിന്നും പ്രൊഫ. കെഎസ് ജെയിംസ് രാജിവച്ചു. അതോടെ അദ്ദേഹത്തിന്റെ സസ്പെൻഷൻ കേന്ദ്ര സർക്കാർ പിൻവലിച്ചു. ഇതോടെ ഒരുകാര്യം വ്യക്തമായി. കേന്ദ്ര സർക്കാരിന്റെ സസ്പെൻഷൻ നടപടിയുടെ ലക്ഷ്യം ജെയിംസിനെ പുറത്താക്കുകയെന്നതു മാത്രമായിരുന്നു. എന്തായിരുന്നു പ്രശ്നം?

ദേശീയ കുടുംബാരോഗ്യ സർവ്വേ നടത്തുന്നത് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സ്റ്റഡീസാണ്. ഈ സർവ്വേയുടെ അഞ്ചാമത് റൗണ്ട് റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ സ്ത്രീകളുടെ വിളർച്ചാരോഗം മോദി ഭരണത്തിൽ ഉയർന്നു. മോദി സർക്കാരിന്റെ ഒരു സുപ്രധാന പ്രചാരണമായ വെളിയിട വിസർജ്ജനവിമുക്ത രാഷ്ട്രം ഇപ്പോഴും ഒരു വിദൂരലക്ഷ്യമായി തുടരുന്നൂവെന്നു സർവ്വേ വ്യക്തമാക്കി. 100 ശതമാനം കുടുംബങ്ങൾക്കും കക്കൂസ് ഉണ്ടെന്നു പറയുമ്പോൾ സർവ്വേ റിസൾട്ട് പ്രകാരം 19 ശതമാനം കുടുംബങ്ങൾക്കു കക്കൂസ് ഇല്ല. അതുപോലെ തന്നെ ഉജ്ജ്വല യോജന വഴി എല്ലാ കുടുംബങ്ങൾക്കും പാചകവാതക സിലിണ്ടറുകൾ എത്തിച്ചൂവെന്ന് ഇന്ത്യാ സർക്കാർ പെരുമ്പറ മുഴക്കിക്കൊണ്ടിരിക്കുമ്പോൾ 40 ശതമാനം ഗ്രാമീണ കുടുംബങ്ങളും പാചകവാതകം ഉപയോഗിക്കുന്നില്ലായെന്നും തെളിഞ്ഞു.

കേന്ദ്ര സർക്കാർ റിപ്പോർട്ട് പിടിച്ചുവച്ചു. കണക്കുകൾ തിരുത്തണമെന്നായിരുന്നു ആവശ്യം. പക്ഷേ, പണ്ഡിതരടങ്ങിയ റിവ്യു കമ്മിറ്റി പ്രൊഫ. ജെയിംസിന്റെ വാദങ്ങളാണ് അംഗീകരിച്ചത്. ഇപ്പോൾ ആറാമത് റൗണ്ട് സർവ്വേക്കു തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പിനു മുമ്പ് ലക്ഷ്യങ്ങൾ നേടിയ സർവ്വേ റിപ്പോർട്ട് തയ്യാറാക്കണം. അതിനു പ്രൊഫ. ജെയിംസിനെപോലുള്ളവരെ സ്ഥാനത്തുനിന്നും മാറ്റിയേ തീരൂ. അതിനു കണ്ടുപിടിച്ച മാർഗ്ഗമാണ് സസ്പെൻഷൻ. 35 കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. അതിലൊന്ന് ചൈനക്കാർ പങ്കെടുക്കുന്ന വെബിനാറിൽ പങ്കെടുത്തൂവെന്നുള്ളതാണ്.

ലോകത്തിനു മുന്നിൽ ഇന്ത്യൻ അക്കാദമിക് പാണ്ഡിത്യത്തെ മുഴുവൻ പരിഹാസ്യരാക്കുകയാണ് ബിജെപി സർക്കാർ. ബിജെപിയെ സംബന്ധിച്ചിടത്തോളം കാനേഷുമാരി കണക്കെടുപ്പാകട്ടെ, ദേശീയ ഉപഭോക്തൃ സർവ്വേയാകട്ടെ, തൊഴിലില്ലായ്മ സർവ്വേയാകട്ടെ അതല്ലെങ്കിൽ ആരോഗ്യ സർവ്വേയാകട്ടെ രാഷ്ട്രീയലക്ഷ്യങ്ങൾക്കു വേണ്ടിയുള്ള ഉപകരണങ്ങൾ മാത്രമാണ്.

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.