Skip to main content

ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് രോഗങ്ങൾ ബാധിച്ച സംഭവത്തിൽ കേരളത്തിലെ കോൺഗ്രസ്സും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും ഒരക്ഷരം മിണ്ടുന്നില്ല

ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് (ബി, സി) എന്നീ രോഗങ്ങൾ ബാധിച്ചതായി റിപ്പോർട്ട്. ആറിനും 16-നും ഇടയ്‌ക്ക് പ്രായമുള്ള കുട്ടികളാണ് ഉത്തർപ്രദേശ് ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥതയ്ക്ക് ഇരയായത്. ചികിത്സയ്ക്കെത്തിയ 180 രോഗികള്‍ക്ക്‌ ഇവിടെനിന്ന് രക്തം കുത്തിവച്ചുള്ള ചികിത്സ നടത്തിയിരുന്നു. ഇതിൽ രണ്ടുപേര്‍ക്ക് എയിഡ്‌സ്‌ രോഗബാധയ്‌ക്ക്‌ കാരണമാകുന്ന എച്ച്ഐവി, ഏഴുപേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി, അഞ്ചുപേര്‍ക്ക് ഹെപ്പറ്റൈറ്റിസ് സി എന്നിവയാണ് സ്ഥിരീകരിച്ചത്. പരിശോധിക്കാത്ത രക്തമാണ്‌ ഇവർക്ക്‌ നൽകിയത് എന്നാണ് പറയപ്പെടുന്നത്. കുരുന്ന് പ്രായത്തിൽ കുഞ്ഞുങ്ങൾ മാരകമായ ഈ രോഗങ്ങൾക്ക് ഇരയായത് യാതൊരു പരിശോധയും കൂടാതെ രക്തം കുത്തിവച്ച യുപി യിലെ ആരോഗ്യവകുപ്പിന്റെ ക്രൂരമായ നടപടിയുടെ ഭാഗമായാണ്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്‌പുരിലെ ബിആർഡി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ബില്ലടയ്‌ക്കാത്തതിനാൽ ഓക്‌സിജൻ വിതരണം നിലച്ചതിനെ തുടർന്ന് 2017 ആഗസ്‌റ്റിൽ നവജാതശിശുക്കളടക്കം 63 കുട്ടികളും 18 മുതിർന്നവരും മരിച്ച സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു. കോവിഡ്‌ കാലഘട്ടത്തിൽ യുപിയിലുണ്ടായ കൂട്ട മരണങ്ങളും നദീതീരങ്ങളിൽ മൃതദേഹങ്ങൾ കൂട്ടമായി സംസ്‌കരിച്ചതും നദികളിൽ മൃതദേഹങ്ങൾ ഒഴുകി നടന്നതും ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കിയിരുന്നു. ഉത്തർപ്രദേശിലെ ആരോഗ്യമേഖല എത്രമാത്രം പരിതാപകരമായ അവസ്ഥയിലാണ് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രക്തത്തിലൂടെ മാരകരോഗങ്ങൾ പകർന്ന സംഭവത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്.
കേരളത്തിലെ ആരോഗ്യമന്ത്രിയെയും ആരോഗ്യവകുപ്പിനെയും കടന്നാക്രമിക്കാനും നുണപ്രചാരണം നടത്തി അവമതിപ്പ് ഉണ്ടാക്കാനും പരിശ്രമിക്കുന്ന കോൺഗ്രസ്സും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും പക്ഷെ ഉത്തർപ്രദേശിലെ ഈ സംഭവത്തെ കുറിച്ച് ഒരക്ഷരം മിണ്ടുന്നതേയില്ല.
 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.