Skip to main content

ഗവർണർ ആത്മപരിശോധന നടത്തണം

എസ്എഫ്ഐ നടത്തിയ കരിങ്കൊടി പ്രകടനത്തിനു പിന്നിൽ മുഖ്യമന്ത്രിയാണെന്ന ഗവർണറുടെ പ്രസ്താവന ദൗർഭാഗ്യകരം പ്രതിഷേധിച്ച വിദ്യാർഥികളെ തെമ്മാടികളും ഗുണ്ടകളും എന്നാണ്‌ ഗവർണർ ആക്ഷേപിച്ചത്‌. കേരളത്തിൽ നിരവധി മുഖ്യമന്ത്രിമാരും ഗവർണർമാരും കരിങ്കൊടി പ്രകടനം കണ്ടിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകരെ ക്രിമിനൽ എന്നുവിളിക്കുന്ന ഗവർണർ, ഒരു കൊലക്കേസ്‌ പ്രതിയുടെ ഭാര്യയെയാണ്‌ സെനറ്റിലേക്ക്‌ നാമനിർദേശം ചെയ്തത്. മുൻകൂട്ടി പറഞ്ഞിട്ടാണ് എസ്‌എഫ്‌ഐ പ്രതിഷേധിച്ചത്‌. അതിൽ വഴിവിട്ട മാർഗം ഉണ്ടായെങ്കിൽ അത് ഗവർണർക്ക് പറയാം. ഗവർണർ ഈ രൂപത്തിലുള്ള പ്രകോപനം ആർക്കുവേണ്ടിയാണ് ഉണ്ടാക്കുന്നത്. ഇക്കാര്യത്തിൽ ആത്മപരിശോധന നടത്താൻ ഗവർണർ തയ്യാറാകണം.
 

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.