Skip to main content

ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവിയുടെ മാന്യതയ്ക്കനുസരിച്ചു പെരുമാറണം

സുപ്രീം കോടതിയിൽ ജഡ്ജി ആയിരുന്ന ജസ്റ്റിസ് റോഹിന്തൻ നരിമാൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെപ്പറ്റി കഴിഞ്ഞദിവസം മുംബൈയിൽ പറഞ്ഞതിങ്ങനെയാണ്, “ഗവർണർ സ്ഥാനത്തേക്ക് സ്വതന്ത്രമായി പ്രവർത്തിക്കുന്നവരെ വേണം അല്ലാതെ ഇന്നത്തെ കേരള ഗവർണറെപ്പോലെയുള്ളവരാകരുത് എന്ന് സുപ്രീം കോടതി വിധിക്കുന്ന ഒരു ദിവത്തിനായി ഞാൻ കാത്തിരിക്കുന്നു.” ഇന്ത്യൻ ഭരണഘടനപ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഒരു സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ മുപ്പത്തിമൂന്നു മാസം വരെ അകാരണമായി പിടിച്ചുവച്ചിട്ട് സുപ്രീം കോടതി വിധി വരുമ്പോഴേക്കും രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കുന്ന, ജനാധിപത്യത്തെ കോക്രി കാട്ടുന്ന അപഹാസ്യമായ പരിപാടിയെക്കുറിച്ചാണ് റോഹിന്തൻ നരിമാൻ ഇതു പറഞ്ഞത്. ഇക്കൊല്ലം ഇന്ത്യ കണ്ട അഞ്ചു ഗുരുതരപ്രശ്നങ്ങളിൽ മൂന്നാമത്തേതായാണ് ആരിഫ് ഖാനെ ജസ്റ്റിസ് റോഹിന്തൻ നരിമാൻ കണ്ടത്. ( അതീവശ്രദ്ധേയമായ നിരീക്ഷണങ്ങളാൽ ചിന്തോദ്ദീപകമായ അദ്ദേഹത്തിന്റെ പ്രഭാഷണം പൂർണ്ണരുപത്തിൽ വായിക്കുവാൻ , നമ്മുടെ രാഷ്ട്രത്തിന്റെ ജനാധിപത്യ ഭാവിയിൽ താല്പര്യമുള്ളവർ സമയം കണ്ടെത്തേണ്ടതാണെന്നും സൂചിപ്പിക്കുന്നു. )
ഈ പ്രഭാഷണം കഴിഞ്ഞ് താമസസ്ഥലത്തുപോയ ജസ്റ്റിസ്നരിമാൻ ടെലിവിഷനിൽ കണ്ടിരിക്കുക തെരുവിലിറങ്ങി, തെരുവുഗുണ്ടകളുടെ ഭാവഹാവാദികളോടെ വിദ്യാർത്ഥികളെ വെല്ലുവിളിക്കുന്ന ആരിഫിനെയാണ്.

രാഷ്ട്രപതി, ഗവർണർ, ജഡ്ജി എന്നീ പദവികൾ സംബന്ധിച്ച തീരുമാനങ്ങൾ ഇന്ത്യൻ ഭരണഘടനാനിർമാണസഭ എടുക്കുമ്പോൾ പരിണിതപ്രജ്ഞരും സ്ഥിരബുദ്ധിയുള്ളവരുമായിരിക്കും ഈ പദവികളിൽ വരിക എന്നായിരിക്കണം സങ്കല്പിച്ചത്. സർവകലാശാലയുടെ ചാൻസലറായിരിക്കെ അവിടെ ചെന്നിറങ്ങി, തെരുവിലൂടെ നടന്ന് വിദ്യാർത്ഥികളെ വെല്ലുലവിളിക്കുന്ന, വിദ്യാർത്ഥികളെ ക്രിമിനലുകൾ എന്നു വിളിക്കുന്ന, ആർഎസ്എസിന് ആത്മാവ് വിറ്റതുകൊണ്ടുമാത്രം ഗവർണർ പദവിയിലിരിക്കാൻ പറ്റിയ ആരിഫ് ഖാനെ പോലെയുള്ളആളുകൾ ഈ സ്ഥാനത്തുവരും എന്നു ആരും കരുതിയിട്ടുണ്ടാവില്ല.

ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവിയുടെ മാന്യതയ്ക്കനുസരിച്ചു പെരുമാറണം. സർവകലാശാലയുടെ ചാൻസലറാണ് താങ്കൾ. വിദ്യാർത്ഥികളോട് ഒരു ഗുണ്ടയെപ്പോലെ പെരുമാറരുത്, ഒരു രക്ഷകർത്താവിനെയും മുതിർന്ന ഗുരുനാഥനെപ്പോലെയും പെരുമാറണം.
 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.