Skip to main content

ചാൻസലർ സ്ഥാനത്തുനിന്ന്‌ ഗവർണറെ നീക്കാൻ നിയമസഭ പാസാക്കിയ ബിൽ രാഷ്‌ട്രപതിയുടെ പരിഗണനയിലിരിക്കെ പഴയ നിയമം നൽകുന്ന അധികാരംവച്ച്‌ ഇടപെടാൻ ആരിഫ്‌ മൊഹമ്മദ്‌ ഖാന്‌ അവകാശമില്ല

ചാൻസലർ സ്ഥാനത്തുനിന്ന്‌ ഗവർണറെ നീക്കാൻ നിയമസഭ പാസാക്കിയ ബിൽ രാഷ്‌ട്രപതിയുടെ പരിഗണനയിലിരിക്കെ പഴയ നിയമം നൽകുന്ന അധികാരംവച്ച്‌ ഇടപെടാൻ ആരിഫ്‌ മൊഹമ്മദ്‌ ഖാന്‌ അവകാശമില്ല. അത്‌ രാഷ്‌ട്രപതിയോട്‌ കാണിക്കുന്ന അനാദരവും ജനാധിപത്യ മൂല്യങ്ങൾക്ക്‌ എതിരുമാണ്‌. ചാൻസലർ സ്ഥാനത്തേക്ക്‌ അതതു മേഖലയിൽ വൈദഗ്ധ്യമുള്ള ഉന്നതരെ നിയോഗിക്കുന്നതിനുള്ള ബില്ലാണ്‌ നിയമസഭ പാസാക്കിയത്‌. പൂഞ്ചി കമീഷൻ ശുപാർശയും അങ്ങനെയാണ്‌. രണ്ടുവർഷത്തോളം കൈയിൽ വച്ചശേഷം സുപ്രീംകോടതിയുടെ ശക്തമായ താക്കീതിനെത്തുടർന്നാണ്‌ ഗവർണർ ഈ ബില്ലുകൾ രാഷ്‌ട്രപതിക്ക്‌ അയച്ചതുതന്നെ. അതിനുശേഷവും ഗവർണർ സെനറ്റിലേക്ക്‌ നോമിനേഷൻ നടത്തിയതടക്കമുള്ള നടപടി ഭരണഘടനയെ വെല്ലുവിളിക്കുന്നതാണ്‌. കോടതിയെ ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്തും. ഇത്തരം നിലപാടുകൾക്കെതിരെ ജനങ്ങളിൽനിന്ന്‌ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ, കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ഗവർണറെ പിന്തുണച്ച്‌ രംഗത്തെത്തിയത്‌ കാലങ്ങളായുള്ള ബിജെപി ബന്ധത്തിന്റെ ഭാഗമാണ്‌. ബിജെപിയിലേക്ക്‌ ആളെ കൂട്ടുന്ന പണിയാണ്‌ സുധാകരൻ എടുക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

ചീമേനി രക്തസാക്ഷി ദിനം

കേരളം നിയമസഭാ തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിന്‌ സാക്ഷ്യം വഹിക്കുകയാണ്‌. 39 വർഷം മുന്‍പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയിലാണ്‌ ചീമേനിയിൽ സിപിഐ എമ്മിന്റെ അഞ്ച്‌ സഖാക്കളെ കോൺഗ്രസുകാർ കൂട്ടക്കൊല ചെയ്‌തത്‌. 1987 മാർച്ച് 23ന് വൈകിട്ട്‌ അഞ്ച്‌ സഖാക്കളെ കുത്തിയും വെട്ടിയും തീയിട്ടും ഇല്ലാതാക്കി.

എകെജി ദിനം

ഇന്ന് എകെജി ദിനം. നീതിക്കും സമത്വത്തിനും വേണ്ടി പൊരുതുന്ന ഓരോ മനുഷ്യനിലും ആവേശം നിറയ്ക്കുന്ന വിപ്ലവ പ്രതീകമാണ് സഖാവ് എകെ ഗോപാലൻ. പാവങ്ങളുടെ പടത്തലവനായി തൊഴിലാളി വർഗ വിമോചനത്തിനായി അക്ഷരാർത്ഥത്തിൽ സ്വയം സമർപ്പിക്കുകയായിരുന്നു എകെജി.

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് അവർക്കൊപ്പം തോളോടുതോൾ ചേർന്ന് അദ്ദേഹം നയിച്ച സമരങ്ങളാണ് കേരളത്തിലെ തൊഴിലാളികളെയും കർഷകരെയും സാധാരണക്കാരെയും അവകാശപ്പോരാട്ടങ്ങളുടെ പാതയിലേക്ക് നയിച്ചത്.

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു.