Skip to main content

ഡൽഹി കണ്ടത്‌ കേരളത്തിന്റെ പോരാട്ടവീര്യം

ഇരുട്ടുനിറഞ്ഞ കാലഘട്ടത്തിലെ ഭരണാധികാരികളോട്‌ പോരാടാനുള്ള കരുത്താണ്‌ കേരളത്തെ വേറിട്ടുനിർത്തുന്നത്. ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ സമരം രാജ്യം ഏറ്റെടുക്കുകയായിരുന്നു. കേരളത്തിൽ ഇടതുപക്ഷമുണ്ടെന്നതാണ്‌ ജനങ്ങളുടെ ആശ്വാസം. ലോകത്തിലെ മൂന്നാമത്തെ സാമ്പത്തികശക്തിയെന്ന്‌ അവകാശപ്പെടുന്ന ഇന്ത്യയിലാണ്‌ കൂടുതൽ പട്ടിണിക്കാരും ദരിദ്രരുമുള്ളത്‌. ഇന്ത്യയിൽ ഭരണഘടനയും ജനാധിപത്യവും പൗരാവകാശവും ഹനിക്കപ്പെടുകയാണ്‌.

യഥാർഥ പ്രശ്‌നങ്ങളിൽനിന്ന്‌ ജനങ്ങളെ വഴിതിരിച്ചുവിടാനാണ്‌ മാധ്യമങ്ങൾ ശ്രമിക്കുന്നത്‌. ഉന്നതവിദ്യാഭ്യാസരംഗത്ത്‌ മാറ്റംവരുത്താൻ സംസ്ഥാന സർക്കാർ ശ്രമക്കുന്നതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ്‌. ഇവിടെയുള്ള ഒട്ടേറെ വിദ്യാർഥികൾ വിദേശ സർവകലാശാലകളിൽ പഠിക്കുന്നുണ്ട്‌. ഇടത്തരക്കാരുടെയും സാധാരണക്കാരുടെയും താൽപര്യം സംരക്ഷിച്ചായിരിക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക. പ്രധാനമന്ത്രിയാകുമെന്ന്‌ കേരളത്തിലെ മാധ്യമങ്ങൾ പ്രവചിച്ചയാളുടെ പാർടിക്ക്‌ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിൽ ലഭിച്ചത്‌ 12 സീറ്റാണ്‌. കോൺഗ്രസിന്റെ സമരാഗ്നിയിൽ നിന്ന്‌ മെഴുകുതിരിപോലും കത്തിക്കാനാവില്ല.
 

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.